‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

ഗ്ലോബൽ വില്ലേജിലെ ക്രിസ്തുമസ് ആഘോഷങ്ങൾ

Date:

Share post:

യുഎഇയിൽ ശൈത്യകാലത്തെ ഊർജ്ജസ്വലമാക്കുന്ന പ്രധാന വേദികളിൽ ഒന്നാണ് ഗ്ലോബൽ വില്ലേജ്. ലോകമെങ്ങുനിന്നും എത്തുന്ന സന്ദർശകൾക്ക് കാഴ്ചാനുഭവങ്ങൾ ഒരുക്കിയും ആനന്ദനിമിഷങ്ങൾ സമ്മാനിച്ചും നിലനിൽക്കുന്ന വിനോദസഞ്ചാരകേന്ദ്രം. പതിവ് തെറ്റിക്കാതെ ഇക്കുറിയും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ വെത്യസ്തമാക്കുകയാണ് ഗ്ലോബൽ വില്ലേജ്. ജനുവരി 4 വരെ നീണ്ടുനിൽക്കുന്ന ശൈത്യകാല വണ്ടർലാൻഡ് ആഘോഷമാണ് സംഘടിപ്പിച്ചിട്ടുളളത്.

21 മീറ്റർ ഉയരത്തിൽ തയ്യാറാക്കിയ ക്രിസ്തുമസ് ട്രീയാണ് ക്രിസ്തുമസ് കാലത്തെ പ്രധാന ആകർഷണം. മിഠായി കാനുകളും ചുവന്ന ബലൂണുകളും ഫെയറി ലൈറ്റുകളും ആകർഷകമായ ഗിഫ്റ്റ് ബോക്സുകളും മറ്റും ഉൾപ്പെടുത്തിയതാണ് കൂറ്റൻ ക്രിസ്തുമസ് ട്രീ. തണുത്ത കാലാവസ്ഥയിൽ മഞ്ഞണിഞ്ഞുനിൽക്കുന്ന ക്രിസ്തുമസ് ട്രീ സന്ദർശകർക്ക് ക്രിസ്തുമസ് അനുഭൂതി സമ്മാനിക്കും. ക്രിസ്തുമസ് രൂപങ്ങളും അലങ്കാരങ്ങളും മറ്റ് സവിശേഷതകളാണ്.

ഉത്സവകാല അന്തരീക്ഷത്തിലേക്ക് അണിയിച്ചൊരുക്കിയ നടപ്പാതകളും കമാനങ്ങളും ഏതൊരുപ്രായത്തിലുളളവരേയും ആകർഷിക്കും. പുതിയതായി ആരംഭിച്ച മിനിവേൾഡ് കാഴ്ചകളുടെ സംഗമ കേന്ദ്രമാകുന്നു. ലോകമെമ്പാടുമുള്ള പ്രശസ്ത ലാൻഡ്‌മാർക്കുകളുടെ 25 മിനിയേച്ചർ പകർപ്പുകളാണ് ഇവിടെയുളളത്. 27 പവലിയനുകളിലായാണ് കാഴ്ചകൾ ക്രമീകരിച്ചിരിക്കുന്നത്. ആശംസാ കാർഡുകൾ മുതൽ പരമ്പരാഗത കരകൗശല വസ്തുക്കൾവരെ സ്വന്തമാക്കാനും പ്രിയപ്പെട്ടവർക്കായി വാങ്ങാനും കഴിയും.

ഗ്ലോബൽ വില്ലേജിലെ രാത്രി സന്ദർശകരെ കാത്ത് സാന്തയും എത്തിച്ചേരും. സാന്തക്കൊപ്പം പ്രത്യേക വേഷവിധാനത്തിൽ 12 നൃത്തക്കാരുമെത്തും. സന്ദർശകരെ രസത്തിൻ്റെ നെറുകയിലെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. സാന്തയുടെ സമ്മാനങ്ങൾ നേടാനും സാന്തയോടൊപ്പം ഫോട്ടോ പകർത്താനും അവസരമുണ്ട്. യുഎഇയിലെ ഉത്സവ ആഘോഷങ്ങളിലേക്ക് ഒരിക്കൽകൂടി ഏവരേയും സ്വാഗതം ചെയ്യുകയാണ് ഗ്ലോബൽ വില്ലേജ്.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...