‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

ബഹിരാകാശ രംഗത്തെ യുഎഇ കുതിപ്പ്

Date:

Share post:

ബഹിരാകാശ ദൌത്യങ്ങളുടെ ഭാഗമായി ആകാശവിതാനങ്ങൾ താണ്ടുന്ന മനുഷ്യരുടെ പക്ഷത്തേക്ക് അറബ് ജനതയെ ആനയിക്കുന്ന രാജ്യമാവുകയാണ് യുഎഇ. ശാസ്ത്രീയ കഴിവുകൾ വികസിപ്പിക്കുന്നതിനും പുതിയ പരീക്ഷണങ്ങൾക്ക് തുടക്കമിടുന്നതിനും അറബ് മേഖലയിൽനിന്ന് യുഎഇ ചെറുതല്ലാത്ത സംഭാവനകൾ ഇതിനകം നൽകിക്കഴിഞ്ഞു. ആഗോള ബഹിരാകാശ ദൌത്യങ്ങളുമായി സഹകരിച്ചും സ്വന്തം പദ്ധതികൾ നടപ്പാക്കിയുമാണ് യുഎഇയുടെ മുന്നേറ്റം.

ബഹിരാകാശ പര്യവേക്ഷണത്തിൽ അറബ് മേഖലയിലേയും ആഗോള തലത്തിലേയും മുൻ‌നിരക്കാരൻ എന്ന പദവി ശക്തിപ്പെടുത്തുകയാണ് യുഎഇയുടെ ലക്ഷ്യം. മാനുഷ്യരാശിയെ ഉയർച്ചകളിലേക്ക് നയിക്കുന്നതിനൊപ്പം യുഎഇയുടെ പൈതൃകവും സംസ്കാരവും അടയാളപ്പെടുത്തുന്നതാണ് യുഎഇയുടെ നീക്കങ്ങൾ. ദേശീയ ബഹിരാകാശ ഏജൻസിയായ എംബിആർഎസ്‌സിയ്ക്ക് കീഴിലാണ് യുഎഇയുടെ ബഹിരാകാശ പ്രവർത്തനങ്ങൾ.

കൂടുതൽ ബഹിരാകാശ സഞ്ചാരികളെ സജ്ജമാക്കുന്നത് മുതൽ ചാന്ദ്രഗവേഷണ പദ്ധതികൾ വരെ യുഎഇയുടെ ഭാവി പരിപാടികളാണ്. ആദ്യ ചാന്ദ്രദൌത്യമായ റാഷിദ് റോവർ വിക്ഷേപണം ലാൻ്റിംഗിനിടെ പരാജയപ്പെട്ടെങ്കിലും യുഎഇ പ്രഖ്യാപിച്ച ആർട്ടെമിസ് ദൌത്യം മുടക്കമില്ലാതെ മുന്നോട്ടുപോവുകയാണ്. ബഹിരാകാശ ശക്തിയായ നാസക്ക് പുറമെ റഷ്യ, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളുമായി സഹകരിച്ച് സംയുക്ത ബഹിരാകാശ പദ്ധതികളും യുഎഇ വിഭാവനം ചെയ്യുന്നുണ്ട്.

യുഎഇയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തായത് ഹസ്സ അൽ മൻസൂരിയുടേയും സുൽത്താൻ അൽ നെയാദിയുടേയും വിജയകരമായ ബഹിരാകാശ യാത്രകളാണ്. ബഹിരാകാശത്ത് എത്തുന്ന ആദ്യ അറബ് വംശജനെന്ന റെക്കോർക്ക് 2019ൽ ഹസ്സ അൽ മൻസൂരിയെ തേടിയെത്തിയപ്പോൾ ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് ചിലവഴിച്ച അറബ് പൌരനെന്ന റെക്കോർഡാണ് 2023ൽ സുൽത്താൻ അൽ നെയാദി സ്വന്തമാക്കിത്. ബഹിരാകാശ പരീക്ഷണങ്ങളെ അറബ് ലോകത്ത് ജനകീയമാക്കുന്നതിന് ഇരുവരും വഹിച്ച പങ്ക് നിസ്സാരമല്ല.

ഇവരുടെ വിജഗാഥകൾക്ക് പിന്നാലെ യുഎഇ വനിതയായ നോറ അല്‍ മത്രൂഷിയേയും മുഹമ്മദ് അല്‍ മുല്ലയേയും ഭാവി യാത്രകൾക്കായി ഒരുക്കുകയാണ് യുഎഇ. 2021മുതൽ ഇരുവർക്കും ദൌത്യത്തിനായി പരിശീലനം നൽകിവരുന്നുണ്ട്. ഇതിനിടെ ഇരുവർക്കും നാസയിൽ നിന്ന് ബിരുദം നേടാനായതാണ് പുതിയ വാർത്ത.  ഇതോടെ നാസയിൽ നിന്ന് ബിരുദം നേടുന്ന ആദ്യത്തെ അറബ് പൌരൻമാരെന്ന ചരിത്ര നേട്ടത്തിനും നോറ അല്‍ മത്രൂഷിയും മുഹമ്മദ് അല്‍ മുല്ലയും അര്‍ഹരായി. 2024 മാർച്ച് അഞ്ചിനായിരുന്നു ബിരുദദാന ചടങ്ങുകൾ.

മുപ്പത്തിയൊന്നുകാരിയായ നോറ അല്‍ മത്രൂഷി നേരത്തേ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം നേടിയിട്ടുണ്ട്. മുപ്പത്തിയാറുകാരനായ മുഹമ്മദ് അല്‍ മുല്ല ദുബായ് പോലീസ് ഹെലികോപ്റ്റര്‍ പൈലറ്റായിരുന്നു. നാസ ബിരുദം നേടിയതോടെ ഇരുവരും എല്ലാവിധ ബഹിരാകാശ യാത്രകള്‍ക്കും ആവശ്യമായ യോഗ്യത കൈവരിച്ചുകഴിഞ്ഞു. വനിതാ ശാക്തീകരണം ബഹിരാകാശത്തോളം എത്തിക്കുന്നതിൻ്റെ ഭാഗമായാണ് ഒരു വനിതയെ യുഎഇ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയം.

യുഎഇുടെ ആര്‍ട്ടെമിസ് പ്രോഗ്രാമിന് കീഴിലുള്ള ചാന്ദ്ര ദൗത്യങ്ങള്‍, ചൊവ്വ ദൗത്യങ്ങള്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അസൈന്‍മെൻ്റുകള്‍, വാണിജ്യ ലക്ഷ്യങ്ങളോടെയുള്ള ബഹിരാകാശ യാത്രകള്‍ തുടങ്ങി ഭാവിയിലെ എല്ലാവിധ ബഹിരാകാശ ഗവേഷണ യാത്രകൾക്കും ഇരുവരും സുസജ്ജമാണ്. ഹൂസ്റ്റണിലുളള നാസ ജോണ്‍സണ്‍ സ്പേസ് സെൻ്ററിലെ ന്യൂട്രല്‍ ബൂയന്‍സി ലബോറട്ടറിയിൽനിന്ന് നോറയും മുഹമ്മദും ബഹിരാകാശ നടത്തത്തില്‍ വിദഗ്ധ പരിശീലനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

യുഎഇയുടെ നേട്ടങ്ങൾ ബഹികാശ മേഖലയ്ക്ക് മാത്രമല്ല ലോകത്തിനാകെ മാതൃകയാകണമെന്നാണ് ഭരണാധികാരികളുടെ താത്പര്യം. സൌദിയുൾപ്പെടെ പുതിയ പരീക്ഷണങ്ങളും ദൌത്യങ്ങളുമായി രംഗത്തു വരുമ്പോൾ യുഎഇ മുന്നോട്ടുവയ്ക്കുന്ന ചുവടുകൾ അറബ് ലോകത്തിന് നൽകുന്ന ആത്മവിശ്വാസം ആകാശത്തോളം ഉയരമുളളതാണ്.

എഴുത്ത് : ജോജറ്റ് ജോൺ

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...