‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

ആകാശത്തെ തൊടാൻ നടന്നുകയറിയ ഏഴ് പേർ

Date:

Share post:

ലോകത്തിലെ അത്ഭുതകരമായ കെട്ടിട നിർമ്മിതികളിലൊന്നാണ് ദുബായിലെ ബുർജ് ഖലീഫ. 828 മീറ്റർ ഉയരമുള്ള 160 നിലകളോടു കൂടിയ കെട്ടിടം. ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയ കെട്ടിടം. എന്നാൽ ഏറ്റവും ഉയരുമുളള കെട്ടിടത്തിൻ്റെ ഏറ്റവും മുകളിലെത്തി ലോകത്തെ ഇതുവരെ അമ്പരപ്പിച്ചവർ വെറും 7 പേർ മാത്രം.

മേഘങ്ങളേയും മറികടന്ന് ആകാശത്തിൻ്റെ അതിരുകളിലേക്ക് നടന്നുകയറുക എന്നത് കേവലം ശാരീരികമായ സാഹസികത മാത്രമല്ല. ഒരു മനുഷ്യനെ സംബന്ധിച്ച് ആത്മാവിൻ്റെ പരീക്ഷണം കൂടിയാണ്. സാധാരണ പൊതുജനങ്ങൾക്ക് അനുമതി ലഭ്യമാവില്ലെങ്കിലും ധീരരായ ചിലർക്ക് ബുർജ് ഖലീഫയുടെ മുകളിലെത്താൻ അവസരം ലഭിച്ചിട്ടുണ്ട്.

ആരാണ് ആ ധൈര്യശാലികൾ?

1. ടോം ക്രൂസ്

ബോളിവുഡ് നടൻ ടോം ക്രൂസാണ് ആദ്യമായി ബുർജ് ഖലീഫയുടെ മുകളറ്റം കീഴടക്കിയത്. 2010ലായിരുന്നു സാഹസികത. ടോം ക്രൂസിൻ്റെ മിഷന്‍ ഇംപോസിബിള്‍ ആക്ഷന്‍ ത്രില്ലര്‍ പരമ്പരയുടെ നാലാംഭാഗം ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. പിന്നീട് സിനിമയിലും ചില സീനുകൾ ഉൾപ്പെടുത്തി. ടോംക്രൂസിൻ്റെ കഥാപാത്രമായ രഹസ്യ ഏജൻ്റ് ഏഥന്‍ ഹണ്ട് ബുര്‍ജ് ഖലീഫയുടെ 130-ആമത് നിലയിലേക്ക് കയറുന്ന രംഗങ്ങള്‍. പ്രത്യേക തയ്യാറെടുപ്പുകളോടെ ചിത്രീകരിച്ച സീനുകൾ സിനിമയിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തമാണ്.

2. ഷെയ്ഖ് ഹംദാൻ

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദാണ്
ബുർജ് ഖലീഫയുടെ മുകളിൽ നിന്ന് ഭൂമിയെ ദർശിച്ച രണ്ടാമൻ. 2013ലും 2022ലുമായി രണ്ടുതവണ ഷെയ്ഖ് ഹംദാൻ ബുർജ് ഖലീഫയുടെ മുകളിൽ പ്രവേശിച്ചിട്ടുണ്ട്. 160 നിലകൾ 38 മിനിറ്റിനുള്ളിൽ കയറി തൻ്റെ യഥാർത്ഥ കായികക്ഷമത പ്രകടമാക്കി റെക്കോർഡ് സ്ഥാപിച്ച വ്യക്തികൂടിയാണ് ഷെയ്ഖ് ഹംദാൻ.

3. നിക്കോൾ സ്മിത്ത് ലുഡ്വിക്

2021ൽ എമിറേറ്റ്‌സ് എയർലൈൻസിൻ്റെ പരസ്യ പ്രചാരണത്തിൻ്റെ ഭാഗമായി ബുർജ് ഖലീഫയുടെ മുകളിലെത്തിയ ആളാണ് നിക്കോൾ സ്മിത്ത് ലുഡ്‌വിക്ക്. ഇതോടെ എയർ ഹോസ്റ്റസായിരുന്ന ഇവർ അന്താരാഷ്ട്ര പ്രശസ്തി നേടി. ‘ഞാൻ ഇപ്പോഴും ഇവിടെയുണ്ട്’ എന്നെഴുതിയ സന്ദേശവും കയ്യിലേന്തിയായിരുന്നു നിക്കോൾ സ്മിത്തിൻ്റെ പ്രകടനം. ബുർജ് ഖലീഫയുടെ മുകളിൽ കയറിയ ആദ്യ വനിതയെന്ന റെക്കോർഡും നിക്കോൾ സ്മിത്തിന് സ്വന്തമായി. “ജീവിതം ഒരു ധീര സാഹസികത ” ആണെന്നായിരുന്നു നിക്കോൾ സ്മിത്തിൻ്റെ പ്രതികരണം.

4. വിൽ സ്മിത്ത്

ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട നടനായ വിൽ സ്മിത്തും 2021ലാണ് ബുർജ് ഖലീഫയുടെ മുകളിലെത്തിയത്. 2021ൽ ടവറിൻ്റെ 2,909 പടികൾ നടന്നുകയറുകയായിരുന്നു അദ്ദേഹം. ശരീരഭാരം കുറയ്ക്കുക എന്ന സന്ദേശവുമായായിരുന്നു വിൽ സ്മിത്തിൻ്റെ കയറ്റം.

5. സാം സണ്ടർലാൻഡ്

ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം ബുർജ് ഖലീഫയുടെ മുകളിൽ കയറി നിന്ന് ബ്രിട്ടിഷ് മോട്ടർ സൈക്കിൾ ഓട്ടക്കാരൻ സാം സുന്ദർലൻഡ് പറഞ്ഞു, “ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീതിയുണർത്തുന്ന കാര്യം.. അവിശ്വസനീയം”. ദുബായ് ടൂറിസവും റെഡ് ബുള്ളും ചേർന്നു നിർമിച്ച പ്രമോഷനൽ വിഡിയോയിലാണ് സാഹസിക പ്രകടനവും താരത്തിന്റെ വാചകങ്ങളും. 2022ലാണ് സാം സണ്ടർലാൻഡ് ബുർജ് ഖലീഫയുടെ ഉയരെ എത്തിയത്.

6 & 7 അലൈൻ റോബർട്ടും അലക്സിസ് ലാൻഡോട്ടും

2023 നവംബറിൽ പ്രശസ്ത പർവതാരോഹകരായ അലൈൻ റോബർട്ടും അലക്സിസ് ലാൻഡോട്ടും ബുർജ് ഖലീഫയിൽ കയറി. ആഗോള പർവത ശുചീകരണ ശ്രമത്തിന് തുടക്കം കുറിച്ചായിരുന്നു സാഹസികത. സുരക്ഷാ നിയമങ്ങൾക്കനുസൃതമായി കയറുകളും ഹാർനെസുകളും ഉപയോഗിച്ചാണ് ഇരുവരും ബുർജ് ഖലീഫയുടെ മുകളിലെത്തിയത്.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...