‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

യുഎഇ സമ്പദ്‌വ്യവസ്ഥ അടുത്ത രണ്ട് വർഷം വേഗത്തിൽ വളരുമെന്ന് ലോകബാങ്ക്

Date:

Share post:

ഉയർന്ന എണ്ണ ഉൽപ്പാദനം, സാമ്പത്തിക – വ്യാവസായ പരിഷ്‌കരണം, പുതിയ നിക്ഷേപ അവസരങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ യുഎഇയുടെ വളർച്ചാ നിരക്ക് ഉയരുമെന്ന് ലോകബാങ്ക്. 2024 വർഷത്തേക്കുള്ള യുഎഇയുടെ വളർച്ചാ പ്രവചനം 1.1 ശതമാനം മുതൽ 3.4 ശതമാനയായി ഉയർത്തി ലോകബാങ്ക് പരിഷ്കരിച്ചു.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ യുഎഇ 3.4 ശതമാനം വളർച്ച കൈവരിക്കുമെന്നും 2024ലും 2025ലും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായിരിക്കുമെന്നും ലോകബാങ്ക് പ്രതീക്ഷിക്കുന്നു.അതേസമയം എണ്ണ ഉൽപ്പാദനം പരിമിതപ്പെടുത്തിയതും സാമ്പത്തിക വ്യവസ്ഥകൾ കർശനമാക്കിയതും കാരണം 2023-ലെ ജിഡിപി വളർച്ച 1.3 ശതമാനം മുതൽ 2.8 ശതമാനം വരെ താഴേയ്ക്കും പരിഷ്കരിച്ചു.

എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചതിൻ്റെ ഫലമായി ഒപെക് + രാജ്യങ്ങളുടെ ജിഡിപിയിലാണ് കുറവ് പ്രതീക്ഷിക്കുന്നത്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ വളർച്ച സംബന്ധിച്ചും കണക്കുകളിൽ കുറവ് വരുത്തി. ജിസിസി മേഖലയെ സംബന്ധിച്ചിടത്തോളം ലോകബാങ്ക് 2023 ലെ പ്രൊജക്ഷൻ 1.3 ശതമാനം മുതൽ 2.4 ശതമാനം വരെയായി കുറച്ചു, എന്നാൽ 2024 ലെ പ്രൊജക്ഷൻ 0.8 ശതമാനം മുതൽ 3.2 ശതമാനം വരെ ഉയർത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം ആഗോള വളർച്ച 2022 ൽ 3.1 ശതമാനത്തിൽ നിന്ന് 2023 ൽ 2.1 ശതമാനമായി കുത്തനെ കുറഞ്ഞുവെന്നും ലോകബാങ്ക് സൂചിപ്പിച്ചു. ഉയർന്ന ആഗോള പലിശ നിരക്കുകൾക്കിടയിൽ വളർന്നുവരുന്ന വിപണിയിലും വികസ്വര സമ്പദ്‌വ്യവസ്ഥയിലും സാമ്പത്തിക സമ്മർദ്ദം തീവ്രമാകുകയാണെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...