പുലികളി നടത്തിപ്പിൽ വലിയ ബാധ്യത ഉണ്ടാകാതിരിക്കാൻ കേന്ദ്രസർക്കാർ ആവശ്യമുള്ളത് ചെയ്തുവെന്ന് സുരേഷ് ഗോപി. എങ്കിലും ഓരോ ദേശങ്ങൾക്ക് ഇത് ബാധ്യത ഉണ്ടാക്കുന്നുണ്ട് എന്നും താരം പറഞ്ഞു. അത് ലഘുകരിക്കാൻ ആണ് കൂട്ടായി പരിശ്രമിക്കേണ്ടത്. മാത്രമല്ല സ്വന്തം നിലക്ക് ഓരോ ദേശത്തിന് 50000 രൂപ വെച്ച് താരം നൽകുകയും ചെയ്തു. സ്ത്രീകളുടെ പങ്കാളിത്തം വളരെ സന്തോഷം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കേരള സംസ്‌കാരത്തിന്റെ പ്രതീകമായ പുലിക്കളി സംസ്ഥാന സർക്കാർ അവഗണിയ്‌ക്കുന്നു എന്നാണ് പുലികളി സംഘങ്ങളുടെ പരാതി.15-ഓളം പുലികളി സംഘങ്ങളുണ്ടായിരുന്നത് സാമ്പത്തിക ബാധ്യത മൂലം ഇപ്പോൾ അഞ്ചെണ്ണമായി ചുരുങ്ങിയെന്നും അവർ പറഞ്ഞു. കഴിഞ്ഞ വർഷം ടൂറിസം വകുപ്പ് പ്രഖ്യാപിച്ച സഹായധനം ഇതുവരെ കലാകാരന്മാർക്ക് ലഭിച്ചിട്ടില്ലെന്നും കലാകാരന്മാർ കൂട്ടിച്ചേർത്തു.