‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

ഇതിലും മികച്ചത് സ്വപ്നങ്ങളിൽ മാത്രം; മമ്മൂക്കയെ ഇൻ്റർവ്യൂ ചെയ്ത് അറബിക് ഇൻഫ്ലുവൻസർ, വൈറലായി വീഡിയോ

Date:

Share post:

ദിനംപ്രതി നിരവധി ഇന്റർവ്യൂകളാണ് നമ്മുടെ കൺമുന്നിൽകൂടി മിന്നിമറഞ്ഞ് പോകുന്നത്. അതിൽ ഭൂരിഭാ​ഗവും എന്റർടെയ്ൻമെന്റും ചാനലുകളുടെ റേറ്റിങ് കൂട്ടുന്നതിനും മാത്രമായി ചിത്രീകരിക്കുന്നവയാണ്. അതുകൊണ്ടുതന്നെ പല ചോദ്യങ്ങളും അർത്ഥമില്ലാത്തവ ആകാറുമുണ്ട്. എന്നാൽ വളരെ കാലത്തിന് ശേഷം വളരെ കാമ്പുള്ള ഒരു ഇന്റർവ്യൂ സാമൂഹ്യ മാധ്യമങ്ങളിൽ ഇടംനേടിയിരിക്കുകയാണ്.

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുമായുള്ള അഭിമുഖമാണ് വൈറലാകുന്നത്. ഇന്റർവ്യൂ ചെയ്യുന്നത് മലയാളിയല്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. അറബിക് ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരിയാണ് മമ്മൂട്ടിയുമായി മികച്ച രീതിയിൽ ഇടപഴകുന്നത്. രസകരമായ ചോ​ദ്യങ്ങൾ ചോദിച്ച് സമയം കളയുക എന്നതിനപ്പുറം വളരെ അർത്ഥവത്തായതും ഇതുവരെ കേട്ട് മടുക്കാത്ത തരത്തിലുള്ള ചോദ്യങ്ങളുമാണ് ഖാലിദ് മമ്മൂക്കയോട് ചോദിക്കുന്നത്. അവയ്ക്കെല്ലാം വളരെ താത്പര്യത്തോടെ മമ്മൂട്ടി ഉത്തരം നൽകുന്നുമുണ്ട്.

അതേസമയം ഒരു അഭിമുഖമാണെന്ന് കാണികൾക്ക് തോന്നുകയുമില്ല. ഇരുവരും തമ്മിലുള്ള ഒരു സൗഹൃദ സംഭാഷണം എന്ന നിലയിൽ വളരെ ലാഘവത്തോടെയാണ് ചോദ്യങ്ങളും ഉത്തരങ്ങളും കൊഴിഞ്ഞുപോകുന്നത്. ഖാലിദ് അൽ അമേരി തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഇന്റർവ്യൂവിന്റെ ഭാ​ഗങ്ങൾ പങ്കിട്ടത്. ഇതോടെ മികച്ച കമന്റുകളാണ് ജനങ്ങളിൽ നിന്നും വരുന്നത്. വളരെ കാമ്പുള്ള – മികച്ച ഇന്റർവ്യൂ, ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ചത്, കോമാളിക്കരങ്ങൾ ഇല്ലാത്ത ഇന്റർവ്യൂ തുടങ്ങിയ വാക്കുകളാണ് കമന്റ് ബോക്സിൽ നിറയുന്നത്. ചെറിയ സമയത്തിനുള്ളിൽ തന്നെ വീഡിയോ വൈറലാകുകയും ചെയ്തു.

ഇന്റർവ്യൂവിലെ പ്രസക്ത ഭാ​ഗങ്ങൾ വായിക്കാം:

ചോദ്യം: പല അഭിനേതാക്കളും സിനിമയിൽ ഒരു ഘട്ടം കഴിയുമ്പോൾ ‘മതി, എല്ലാം ചെയ്തു. ഇനിയില്ല’ എന്ന് പറയാറുണ്ട്. മമ്മൂക്കയ്ക്ക് അങ്ങനെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

മമ്മൂട്ടി: ഇല്ല, എനിക്ക് സിനിമയോട് ഇതുവരെ മടുപ്പ് തോന്നുന്നില്ല. ചിലപ്പോൾ അത് എൻ്റെ അവസാന ശ്വാസത്തിൽ ആയിരിക്കും.

ചോദ്യം: ലോകം എങ്ങനെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ഓർക്കേണ്ടതെന്നാണ് ആ​ഗ്രഹിക്കുന്നത്?

മമ്മൂട്ടി: എത്ര നാൾ അവരെന്നെ ഓർക്കും? ഒരു വർഷം. 10 വർഷം, 15 വർഷം? അത് കഴിഞ്ഞാൽ തീർന്നു. ലോകാവസാനം വരെ മനുഷ്യർ ഓർത്തിരിക്കണമെന്ന് നമ്മൾ പ്രതീക്ഷിക്കരുത്. അങ്ങനെയൊന്നും ആർക്കും സംഭവിക്കില്ല. മഹാരഥന്മാർ പോലും വളരെ കുറച്ചു മനുഷ്യരാലാണ് ഓർമ്മിക്കപ്പെടാറുള്ളത്. ആയിരക്കണക്കിന് അഭിനേതാക്കളിൽ ഒരാൾ മാത്രമാണ് ഞാൻ. ഒരു വർഷത്തിൽ കൂടുതൽ അവർ എന്നെ ഓർത്തിരിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. ഒരിക്കൽ നിങ്ങൾ ഈ ലോകം വിട്ടു പോയാൽ, നിങ്ങൾ അത്തരം കാര്യങ്ങളെക്കുറിച്ച് ഓർക്കുക പോലുമില്ല. എല്ലാവരും ചിന്തിക്കുന്നത് ലോകാവസാനം വരെ അവർ ഓർമ്മിക്കപ്പെടുമെന്നാണ്. എന്നാൽ, അങ്ങനെ ഒരിക്കലും നടക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...