‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: nasa

spot_imgspot_img

യുഎഇയുടെ ചാന്ദ്രദൗത്യം; നാസയുടെ ലൂണാർ ഗേറ്റ്‌വേയുമായി സഹകരണം ആരംഭിച്ചു

ചന്ദ്രനിൽ ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള പദ്ധതിയിൽ പങ്കാളിയായതിന്റെ ഭാഗമായി യുഎഇ നാസയുടെ ലൂണാർ ഗേറ്റ് വേ സ്റ്റേഷനുമായുള്ള സഹകരണം ആരംഭിച്ചു. 10 ടൺ ഭാരമുള്ള ക്രൂ ആന്റ് സയൻസ് എയർ ലോക്ക് എന്ന...

ചന്ദ്രനിൽ ബഹിരാകാശ നിലയം നിർമ്മിക്കുന്ന പദ്ധതി; നാസയുമായി കരാറിൽ ഒപ്പുവെച്ച് യുഎഇ

ചന്ദ്രനിൽ ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള പദ്ധതിയിൽ പങ്കാളിയാകാൻ യുഎഇ. ഇത് സംബന്ധിച്ച് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രവും നാസയും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. 10 ടൺ ഭാരമുള്ള ക്രൂ ആന്റ് സയൻസ്...

ആകാശത്തെ സുൽത്താനായി അൽ നെയാദി; ശനിയാഴ്ച ഫ്ളോറിഡയിൽ സ്പ്ളാഷ് ഡൌൺ ചെയ്യും

ആറ് മാസത്തെ ദൌത്യം പൂർത്തിയാക്കി സുൽത്താൻ അൽ നെയാദി ഭൂമിയിലേക്ക് മടങ്ങിയെത്തുന്നു. നാസയുടെ ബഹിരാകാശയാത്രികരായ സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ ആൻഡ്രി ഫെഡ്‌യേവ് എന്നിവരും മടക്കയാത്രയിലുണ്ട്. സെപ്റ്റംബർ 2-ന് സ്‌പേസ്...

നെയാദിയും സംഘവും ഭൂമിയിലേയ്ക്ക്; പുതിയ സംഘത്തെ ബഹിരാകാശനിലയത്തിലേയ്ക്ക് അയച്ച് നാസ

ബഹിരാകാശനിലയത്തിലേയ്ക്ക് പുതിയ സംഘത്തെ അയച്ച് നാസ. അമേരിക്ക, ഡെൻമാർക്ക്, ജപ്പാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള നാല് പേരാണ് ക്രൂ സെവൻ സംഘത്തിലുള്ളത്. യുഎഇ ബഹിരാകാശസഞ്ചാരി സുൽത്താൻ അൽ നെയാദി ഉൾപ്പെട്ടെ നാലംഗ സംഘം...

റയ്യാന ബർനാവിയും അലി അൽ ഖർനിയും സുരക്ഷിതമായി മടങ്ങിയെത്തി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എട്ട് ദിവസം ചെലവഴിച്ചതിന് ശേഷം രണ്ട് സൗദി ബഹിരാകാശ സഞ്ചാരികൾ ബുധനാഴ്ച സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങി.ചരിത്രം സൃഷ്ടിച്ച ബഹിരാകാശ യാത്ര പൂർത്തിയാക്കിയാണ് റയ്യാന ബർനാവിയും അലി അൽ ഖർനിയും...

ബഹിരാകാശ ദൗത്യം, അൽ നെയാദി ആഗസ്റ്റിൽ തിരിച്ചെത്തും 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന യുഎഇയുടെ സുൽത്താൻ അൽ നെയാദി ആഗസ്റ്റ് അവസാനത്തിൽ തിരിച്ചെത്തുമെന്ന് നാസ അറിയിച്ചു. നാസയുടെ ഗ്രൗണ്ട് കൺട്രോൾ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറുമാസത്തോളം ബഹിരാകാശ നിലയത്തിൽ പൂർത്തിയാക്കിയാണ് മൂന്നു...