രണ്ടു കൈകളുമില്ലാത്ത പാലക്കാട് സ്വദേശി പ്രണവിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയെ ജീവിതത്തിൽ മറക്കാനാകില്ല. ‘എനിക്കൊരു ജോലിയില്ലാ എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം, ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാന്‍’, എന്ന കണ്ണീരണിഞ്ഞുള്ള പ്രണവിന്റെ വാക്കുകൾക്ക് താങ്ങാകുകയാണ് യൂസഫലി എന്ന മനുഷ്യസ്നേഹി.
ജീവിക്കുവാനുള്ള പ്രണവിന്റെ ആവശ്യത്തിന് സെക്കന്റുകള്‍ക്കകമാണ് പരിഹാരവുമായത്. പുതുതായി തുറന്ന ലുലുമാളില്‍ ഇനി മുതൽ പ്രണവിന് ജോലിക്ക് കയറാം. പാലക്കാട് ലുലുമാള്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രണവ്. യൂസഫലിയെ കണ്ടപ്പോൾ ഒരു സെൽഫി എടുക്കണമെന്ന് ആഗ്രഹം. ഉടൻ തന്നെ യൂസഫലി പ്രണവിനോടൊപ്പം ചേർന്നിരുന്ന് സെല്‍ഫിയെടുത്തു. പിന്നാലെയാണ് പ്രണവ് തന്റെ സങ്കടം യൂസഫലിയോട് പറഞ്ഞത്. എനിക്കൊരു ജോലിയില്ലാ എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം, ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാന്‍ എന്നായിരുന്നു പറഞ്ഞത്.
പ്രണവിനെ ചേര്‍ത്തിരുത്തികൊണ്ട് മോന് എന്ത് ജോലിയാണ് വേണ്ടതെന്നും യൂസഫലി ചോദിക്കുന്നുണ്ട്. എന്തും ചെയ്യാന്‍ കോണ്‍ഫിഡന്‍സുണ്ട് എന്നായിരുന്നു പ്രണവിന്റെ മറുപടി. തല്‍ക്ഷണം ജീവനക്കാരനോട് പ്രണവിന് ചെയ്യാനാകുന്ന ജോലി നല്‍കാന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു എം എ യൂസഫലി. കാലുകൊണ്ട് വരച്ച യൂസഫലിയുടെ ചിത്രവും അദ്ദേഹത്തിന് നല്‍കി. എംഎല്‍എ ഷാഫി പറമ്പിലും പരിപാടിയില്‍ പങ്കെടുത്തു. കേരളത്തിലെ അഞ്ചാമത്തെ ലുലു ഷോപ്പിങ് കേന്ദ്രമാണ് പാലക്കാട് തുറന്നത്.