‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

പ്രായോഗിക സഹകരണത്തിന് ആഹ്വാനം ചെയ്ത് ലോക സാമ്പത്തിക ഉച്ചകോടി

Date:

Share post:

സാമ്പത്തിക മാന്ദ്യത്തിലും കാലാവസ്ഥ വ്യതിയാനത്തിനും എതിരേ പ്രായോഗിക സഹകരണത്തിന്‌ ആഹ്വാനം ചെയ്‌തുകൊണ്ട് ദാവോസില്‍ സംഘടിപ്പിച്ച ലോക സാമ്പത്തിക ഫോറത്തിന്‌ സമാപനം. വിഭാഗീയതകൾ മറന്ന് സംഘടിതമായ പ്രവര്‍ത്തനങ്ങളിലൂടെ ഭാവി വെല്ലുവിളികളെ നേരിടാമെന്ന് പ്രസിഡന്റ്‌ ബോർഗെ ബ്രെൻഡെ സമാപന പ്രസംഗത്തിൽ പറഞ്ഞു. വിഭജനം ലോക സമ്പത്തിക വ്യവസ്ഥയ്‌ക്ക്‌ ഏഴ്‌ ശതമാനത്തിന്റെ നഷ്‌ടമുണ്ടാക്കുമെന്നും സഹകരണമാണ്‌ വേണ്ടതെന്നും ഐഎംഎഫ്‌ മാനേജിങ്‌ ഡയറക്‌ടർ ക്രിസ്റ്റലീന ജോർജീവയും പറഞ്ഞു.

ലോക സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിന്റെ പിടിയിലമരുമെന്ന റിപ്പോർട്ടുകൾക്കിടെയാണ്‌ സാമ്പത്തിക ഫോറം വാർഷികസമ്മേളനം സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്നത്‌. കാലാവസ്ഥാ വെല്ലുവിളികൾ, റഷ്യ–- യുക്രൈന്‍ യുദ്ധം, സാമ്പത്തിക–- ഊർജ–- ഭക്ഷ്യമേഖലകളിലെ പ്രതിസന്ധികൾ, ലോകത്താകെ വർധിച്ചുവരുന്ന അസമത്വം തുടങ്ങിയ പ്രശ്‌നങ്ങളാണ്‌ ഉച്ചകോടിയിൽ പ്രധാനമായും ചർച്ചയായത്.

വർധിച്ചുവരുന്ന അസമത്വം, കുതിച്ചുയരുന്ന പണപ്പെരുപ്പം, ഊർജ പ്രതിസന്ധി എന്നിവ ജനജീവിതത്തെ താളംതെറ്റിക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയേ ഗുട്ടെറസ്‌ സമ്മേളനത്തില്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും മനുഷ്യ നിർമിത യുദ്ധങ്ങളും ദുരിതങ്ങളാണ്‌ സമ്മാനിക്കുന്നത്. ഭൂമിയുടെ താപനില 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനുള്ള ആഗോള പ്രതിബദ്ധത പ്രഖ്യാപനത്തിൽ ഒതുങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈ വർഷാവസാനം കോപ് 28 പരിസ്ഥിതി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന യുഎയിക്ക് ലോക സാമ്പത്തിക ഫോറം പ്രസിഡന്റ് ബോർഗെ ബ്രെൻഡെ പിന്തുണ പ്രഖ്യാപിച്ചു. 52 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാര്‍ ഉൾപ്പടെ 2700 ഭരണ നേതാക്കളും വിവിധ മേഖലയിലെ വിദഗ്ദ്ധരും ഉച്ചകോടിയിൽ സംബന്ധിച്ചു.

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...