മോഡേൽ മെഡിസിനിൽ വീണ്ടും പരീക്ഷണ വിജയം. അമേരിക്കയിൽ വീണ്ടും പന്നിയുടെ ഹൃദയം മനുഷ്യന് വച്ചുപിടിപ്പിച്ചു. ലോറൻസ് ഫോസിറ്റ് എന്ന 58കാരനാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചത്.
മേരിലാൻഡ് സർവകലാശാലയുടെ സ്കൂൾ ഓഫ് മെഡിസിനിൽനിന്നുള്ള വിദഗ്ധരാണ് ശസ്‌ത്രക്രിയ നടത്തിയ്. സങ്കീർണത നിറഞ്ഞ ശസ്ത്രക്രിയ പൂർണ വിജയത്തിലെത്തിയതായി മെഡിക്കൽ സംഘം പ്രതികരിച്ചു.ശസ്‌ത്രക്രിയക്കുശേഷം ഫോസിറ്റ് സ്വന്തമായി ശ്വസിക്കുകയും പുതിയ ഹൃദയം ഉപകരണങ്ങളുടെ സഹായമില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്നതായി സർവകലാശാല പറഞ്ഞു.
കഴിഞ്ഞ ജനുവരിയിൽ മേരിലാൻഡ് സർവകലാശാലയിൽ സമാനമായ ആദ്യ ശസ്‌ത്രക്രിയ നടത്തിയിരുന്നു. ഡേവിഡ് ബെന്നറ്റ് എന്ന അറുപതുകാരനാണ് അന്ന് ഹൃദയം സ്വീകരിച്ചത്. ഇദ്ദേഹം രണ്ടുമാസം അതിജീവിച്ചു. ഇതോടെ ഹൃദയ ചികിത്സാരംഗത്ത് കൂടുതൽ സാധ്യതകൾ ഉയരുകയാണെന്നും വിദഗ്ദ്ധർ പറയുന്നു.