‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

കണ്ണീരോടെ കളംവിട്ട് ബം​ഗളൂരു; സഞ്ജുവും സംഘവും ക്വാളിഫയറിൽ; ജയം ഉറപ്പിച്ചത് നാല് വിക്കറ്റിന്

Date:

Share post:

ഐപിഎല്ലിലെ എലിമിനേറ്ററിൽ ബം​ഗളൂരു റോയൽ ചലഞ്ചേഴ്‌സിന് കാലിടറി. ബം​ഗളൂരുവിനെ തകർത്ത് സഞ്ജുവും സംഘവും ക്വാളിഫയറിൽ സീറ്റുറപ്പിച്ചു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ നാല് വിക്കറ്റിനാണ് കോലിയെയും കൂട്ടരെയും സഞ്ജുവും സംഘവും പരാജയപ്പെടുത്തിയത്. ഇതോടെ ബം​ഗളൂരു കണ്ണീരോടെ കളം വിട്ടു.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത ബംഗളൂരു നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട‌ത്തിൽ 172 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 19 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടന്നു, 174/6. ബൗളിങ്ങിൽ അശ്വിനും ട്രെൻ്റ് ബോൾട്ടും ആവേശ് ഖാനും ചേർന്ന് ബംഗളൂരു ബാറ്റിങ് നിരയ്ക്ക് വലിയ സ്കോർ അനുവദിക്കാതെ പിടിച്ചുനിർത്തി. തുടർന്ന് യശസ്വി ജയ്സ്വാളും റിയാൻ പരാഗും ഇംപാക്ട് പ്ലെയറായെത്തിയ ഷിംറോൺ ഹെറ്റ്‌മയറും ചേർന്ന് മികച്ച രീതിയിൽ ബാറ്റുചെയ്ത് രാജസ്ഥാന് ജയമൊരുക്കി.

പവർപ്ലേയിൽ ട്രെൻ്റ് ബോൾട്ട് നടത്തിയ മിന്നുന്ന ബൗളിങ് ബംഗളൂരുവിൻ്റെ താളംതെറ്റിച്ചു. ഓപ്പണിങ് ഓവറിൽ രണ്ട് റൺസ് മാത്രം വിട്ടുകൊടുത്ത ബോൾട്ട്, മൂന്നാം ഓവറിലെത്തി മൂന്ന് റൺസ് നൽകി. അഞ്ചാം ഓവറും ബോൾട്ടിനെ എറിയിക്കാനുള്ള സഞ്ജുവിന്റെ തന്ത്രം വിജയം കണ്ടു. മാത്രമല്ല, ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനെ (14 പന്തിൽ 17) വീഴ്ത്താനും ബോൾട്ടിന് സാധിച്ചു. റോവ്‌മാൻ പവലിന്റെ മികച്ച ക്യാച്ചിലൂടെയാണ് പുറത്തായത്. ഇതോടെ പവർപ്ലേയിൽ മൂന്നോവർ എറിഞ്ഞ ബോൾട്ട് വഴങ്ങിയത് എട്ട് റൺസ്. ഒരു വിക്കറ്റും. അശ്വിൻ നാലോവറിൽ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

ജയ്സ്വാളും കോലർ കാഡ്‌മറും ചേർന്ന് രാജസ്ഥാന് മികച്ച തുടക്കം നൽകി. ഫെർഗൂസന്റെ ആറാം ഓവറിൽ കാഡ്‌മറാണ് ആദ്യം പുറത്തായത്. പത്താം ഓവറിൽ ജയ്‌സ്വാളും (30 പന്തിൽ 45) മടങ്ങി. തൊട്ടടുത്ത ഓവറിൽ ക്രീസിൽ നിന്ന് കയറിയടിക്കാൻ ശ്രമിച്ച ക്യാപ്റ്റൻ സഞ്ജു സാംസണെ കാർത്തിക് സ്റ്റമ്പ് ചെയ്ത് പുറത്താക്കി (13 പന്തിൽ 17). 12-ാം ഓവറിൽ ടീം സ്കോർ 100 കടന്നു. 14-ാം ഓവറിൽ ധ്രുവ് ജുറേൽ റണ്ണൗട്ടായി (8) മടങ്ങിയതോടെ ടീം വീണ്ടും പരുങ്ങലിലായി. എന്നാൽ പിന്നീട് റിയാൻ പരാഗും ഹെറ്റ്‌മയറും ചേർന്ന് മികച്ച പ്രകടനം കാഴ്ചവെട്ടു. 18-ാം ഓവറിൽ പരാഗ് (26 പന്തിൽ 36) പുറത്താകുമ്പോൾ ടീം ഏകദേശം വിജയത്തിനടുത്തെത്തിയിരുന്നു. അതേ ഓവറിൽത്തന്നെ സിറാജ് ഹെറ്റ്‌മയറിനെയും പുറത്താക്കി (14 പന്തിൽ 26). പിന്നീട് റോവ്‌മാൻ പവലും (8 പന്തിൽ 16) അശ്വിനെ നോൺ സ്ട്രൈക്ക് എൻഡിൽ നിർത്തി ഒരോവർ ബാക്കി നിൽക്കേ രാജസ്ഥാനെ വിജയിപ്പിക്കുകയായിരുന്നു.

നേരത്തേ രജത് പാട്ടിദറിന്റെയും (34) ഓപ്പണർ വിരാട് കോലിയുടെയും (33) മഹിപാൽ ലാംററിൻ്റെയും (32) ഇന്നിങ്സുകളാണ് ബംഗളൂരുവിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. എട്ടാം ഓവറിൽ കോലിയും (24 പന്തിൽ 33) മടങ്ങി. ഇതിനിടെ കോലി ഐ.പി.എലിൽ 8,000 റൺസ് നേടുന്ന ആദ്യ താരമായി മാറി ചരിത്രം കുറിച്ചു. 22 പന്തിൽ 34 റൺസുമായി രജത് പാട്ടിദർ മധ്യത്തിലും 17 പന്തിൽ 32 റൺസുമായി മഹിപാൽ ലാംറർ അവസാനത്തിലും ഇടപെട്ടതാണ് ബംഗളൂരുവിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും രണ്ട് വീതം സിക്സും ഫോറും നേടി.

കാമറോൺ ഗ്രീൻ (21 പന്തിൽ 27), ഗ്ലെൻ മാക്‌സ്‌വെൽ (0), രജത് പാട്ടിദർ (22 പന്തിൽ 34), ദിനേഷ് കാർത്തിക് (13 പന്തിൽ 11), സ്വപ്നിൽ സിങ് (4 പന്തിൽ 9), കരൺ ശർമ (4 പന്തിൽ 5) എന്നിങ്ങനെയാണ് മറ്റു സ്കോറുകൾ. അശ്വിൻ നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടി. സന്ദീപ് ശർമ നാലോവറിൽ 48 റൺസ്‌ വിട്ടുനൽകി ഒരു വിക്കറ്റ് നേടിയപ്പോൾ, ആവേശ് ഖാന്റെ മൂന്ന് വിക്കറ്റ് നാലോവറിൽ 44 റൺസ് വഴങ്ങിയാണ്. ചാഹൽ 43 റൺസ് വിട്ടുനൽകി ഒരു വിക്കറ്റ് വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...