‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

റെക്കോർഡുകൾ തിരുത്തിയ ക്രിക്കറ്റ് കാലം

Date:

Share post:

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് റെക്കോർഡുകളുടെ പെരുമഴ തീർത്ത വർഷമാണ് 2023. വിരാട് കോലിയും രോഹിത് ശർമയും മുഹമ്മദ് ഷമിയുമുൾപ്പെടെയുള്ളവർ തകർത്ത് കളിച്ച വർഷം. രാഹുൽ ദ്രാവിഡിന്റെ പരിശീലനത്തിൽ ലോകകപ്പിൽ മത്സരിക്കാനിറങ്ങിയ ഇന്ത്യ ഒരു മത്സരങ്ങളിലും പരിജയപ്പെടാതെയാണ് സെമി വരെ എത്തിയത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഇന്ത്യ ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടുവെങ്കിലും ഏഷ്യാ കപ്പ് കിരീടം ഉൾപ്പെടെ ഈ വർഷം ഇന്ത്യ കരസ്ഥമാക്കി. എന്നാൽ ഐസിസി ടൂർണമെന്റായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യ നിരവധി വ്യക്തിഗത റെക്കോർഡുകളിൽ നേട്ടം കൊയ്തിട്ടുണ്ട്.

വിരാട് കോലിയുടെ ലോകകപ്പ് റെക്കോർഡിൽ നിന്ന് തന്നെ ആരംഭിക്കാം. ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസടിച്ചതിന്റെ റെക്കോർഡാണ് കോലി ആദ്യം സ്വന്തമാക്കിയത്. 11 മത്സരങ്ങളിൽ നിന്ന് 765 റൺസാണ് കോലി അടിച്ചെടുത്തത്. അതിന് മുമ്പുള്ള റെക്കോർഡ് സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലായിരുന്നു. 2003-ൽ 673 റൺസാണ് സച്ചിൻ അടിച്ചത്. ആ റെക്കോർഡാണ് കോലി തിരുത്തിക്കുറിച്ചത്. ലോകകപ്പിലെ മികച്ച പ്രകടനത്താൽ മാൻ ഓഫ് ദി മാച്ച് ആയും കോലി തെരഞ്ഞെടുക്കപ്പെട്ടു.

ഏകദിനത്തിൽ സച്ചിന്റെ 49 സെഞ്ച്വറികൾ എന്ന നേട്ടവും കോലി ഈ ലോകകപ്പിൽ മറികടന്നു. ദീർഘകാലമായി അന്താരാഷ്ട്ര ക്രിക്കറ്റിലുള്ള റെക്കോർഡായിരുന്നു ഇത്. ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ 117 റൺസടിച്ചാണ് കോലി ഈ റെക്കോർഡിട്ടത്. സച്ചിന് ഏകദിനത്തിലും ടെസ്റ്റിലുമായി 100 സെഞ്ച്വറികളാണുള്ളത്. മൊത്തം 80 സെഞ്ച്വറികളാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലുമായി കോലി നേടിയത്.

2023-ലെ ലോകകപ്പിൽ ഏഴ് കളിക്കാരാണ് 500 റൺസിന് മുകളിൽ സ്കോർ ചെയ്‌തത്‌. ഇതിൽ രോഹിത് ശർമയും ഉൾപ്പെടും. രോഹിത് ശർമ 11 മത്സരങ്ങളിൽ നിന്ന് 597 റൺസാണ് ഈ ലോകകപ്പിൽ അടിച്ചത്. അതായത് തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ 500 റൺസിന് മുകളിൽ അടിക്കുന്ന ആദ്യ ബാറ്റ്സ്‌മാനാണ് രോഹിത്. സച്ചിനോ, കോലിക്കോ ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചില്ല. അതിലുപരി സ്ട്രൈക്ക് റേറ്റ് 120-ന് മുകളിലായിരുന്നു എന്നതാണ് രോഹിത്തിന്റെ നേട്ടം. ടൂർണമെന്റിൽ സിക്സറുകളുടെ കാര്യത്തിലും രോഹിത് റെക്കോർഡിട്ടു. 31 സിക്‌സറുകളാണ് രോഹിത് അടിച്ചുകൂട്ടിയത്.

ക്രിക്കറ്റിലെ അടുത്ത താരം ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമിയാണ്. ഈ ലോകകപ്പിൽ 7 മത്സരങ്ങളിൽ നിന്നായി 24 വിക്കറ്റുകളാണ് ഷമി എറിഞ്ഞു വീഴ്ത്തിയത്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയതും ഷമി തന്നെയാണ്. സെമിയിൽ 57 റൺസ് ഏഴ് വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്ക് ജയമുറപ്പിച്ച് കൊടുത്തതും ഷമിയാണ്. സഹീർ ഖാൻ 2011 ലോകകപ്പിൽ നേടിയ 21 വിക്കറ്റുകളുടെ റെക്കോർഡാണ് ഷമി മറികടന്നത്.
നാല് തവണ നാല് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്.

50 വിക്കറ്റുകൾ വേഗത്തിൽ വീഴ്ത്തുന്ന ബൗളറായും ഇതോടെ ഷമി മാറി. 50 വിക്കറ്റ് ലോകകപ്പിൽ വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബൗളറുമാണ് ഷമി. 18 മത്സരങ്ങളിൽ നിന്ന് 55 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ബൗളിംഗിൽ ഇന്ത്യയുടെ ഏറ്റവും ശക്തമായ ആയുധമായി ഷമി മാറി. താരത്തിന്റെ മികച്ച പ്രകടനത്താൽ 2023-ലെ കായിക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഷമിക്ക് അർജുന അവാർഡും ലഭിച്ചു.

കഴിവുണ്ടായിട്ടും പലപ്പോഴും അവസരങ്ങൾ ലഭിക്കാത്തതിന്റെ പേരിൽ പിന്തള്ളപ്പെട്ട താരമാണ് സഞ്ജു സാംസൺ. സഞ്ജുവിനെ സംബന്ധിച്ച് 2023 കരിയറിലെ പ്രധാനപ്പെട്ട വർഷമാണ്. താരം രാജ്യാന്തര കരിയറിലെ തന്റെ കന്നി സെഞ്ച്വറി തികച്ച വർഷമാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണായകമായ മൂന്നാം ഏകദിനത്തിലാണ് സഞ്ജു തന്റെ മികവ് പുറത്തെടുത്തത്. സഞ്‍ജുവിന്റെ സെഞ്ച്വറിയുടെ കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 296 റൺസെടുത്ത് ഇന്ത്യ തലയുയർത്തി നിന്നു. ഒരുകാലത്ത് ഭാ​ഗ്യമില്ലാത്തവൻ എന്ന് മുദ്രകുത്തിയവർ സഞ്ജുവിന്റെ കഴിവിനെ അംഗീകരിക്കുന്നതായിരുന്നു പിന്നീട് കാണാൻ സാധിച്ചത്.

2023 വിടവാങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. വരും വർഷങ്ങളിലും താരങ്ങൾക്ക് ഇതിലും മികച്ച റെക്കോർഡുകളും പ്രകടനങ്ങളും കാഴ്ചവെയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ക്രിക്കറ്റ് ആരാധകർ.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...