‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

വനിതകൾ ചരിത്രമെഴുതിയ ഫുട്ബോൾ ലോകകപ്പ്

Date:

Share post:

പുതിയ ചരിത്രം എഴുതിച്ചേർത്താണ് ഞായറാഴ്ച ഓസ്ട്രേലിയിൽ നടന്ന വനിതാ ലോകകപ്പ് കൊടിയിറങ്ങിയത്. ഇംഗ്ലണ്ടിനെ തകർത്ത് സ്പെയിൻ കന്നിക്കിരീടം നേടിയതിനപ്പുറം ലോകത്തോട് വനിതാ ലോകകപ്പ് വിളിച്ചുപറഞ്ഞത് വലിയ സന്ദേശങ്ങളാണ്.

അന്താരാഷ്ട്രതലത്തിൽ വനിതകളെ മുൻനിരയിലെത്തിക്കുന്നതിനും കായിയ രംഗത്ത് വനിതകൾക്ക് പുരുഷൻമാർക്ക് തുല്യമായ പരിഗണന ലഭിക്കുന്നതിനും മുൻകാലത്തേക്കാൾ അവസരമാണ് ഈ ലോകകപ്പ് ഒരുക്കിയത്. ലോകത്തിലെ ഏറ്റവും മികച്ച വനിതാ അത്‌ലറ്റുകളിൽ ചിലർക്ക് ഒരു എലൈറ്റ് ലെവൽ മത്സരത്തിൽ പങ്കെടുക്കാനുള്ള വേദിയായിരുന്നു 2023ലെ ലോകകപ്പ്. ലോക മാധ്യമങ്ങൾ മത്സരങ്ങളെ പ്രാധാന്യത്തോടെ ഏറ്റെടുത്തതും പ്രത്യേകതയാണ്. വരും തലമുറയിലെ പെൺ പോരാളികളെ കളിക്കത്തിലേക്ക് സ്വാഗതം ചെയ്യാൻ പ്രചോദനം നൽകുന്നതാണ് ഇക്കുറി ഓരോ മത്സരങ്ങൾക്കും ടീമിനും താരങ്ങൾക്കും ലഭിച്ച വരവേൽപ്പ്.

സ്പെയിൻ ചരിത്രമെഴുതിയതിന് സമാനമായാണ് മൊറൊക്കോ എന്ന കൊച്ചുരാജ്യം വനിതാ ലോകകപ്പിൽ നടത്തിയ പ്രകടനം.ഖത്തറിൽ നടന്ന പുരുഷ ലോകകപ്പ്-2022ൻ്റെ സെമിയിലെത്തിയ മൊറോക്കൻ കരുത്തിൻ്റെ തനിയാവർത്തനം വനിതാ ലോകകപ്പിലും കണ്ടു. കൊളംബിയയേയും ദക്ഷിണ കൊറിയയേയും പരാജയപ്പെടുത്തിയ മൊറോക്കൻ വനിതാ ടീം ഓസ്ട്രേലിയൻ മത്സരങ്ങൾക്ക് ചൂടും ചൂരുമാണ് പകർന്നത്. ജർമ്മനിയോട് തോറ്റ് മടങ്ങിയെങ്കിലും മൊറോക്കോ എന്ന രാജ്യം വനിതാ ലോകകപ്പിലും തങ്കലിപികൾ ചേർത്തുവച്ചു.

ലോകകപ്പ് മത്സരത്തിൽ ഹിജാബ് ധരിച്ച ആദ്യ ഫുട്ബോൾ താരമായി മൊറോക്കോയുടെ നൗഹൈല ബെൻസിന മാറിയപ്പോൾ വനിതകളെ ലോകസമക്ഷം അഭിമാനത്തോടെ അവതരിപ്പിക്കുന്നതിലും വിജയിച്ച ലോകകപ്പായിമാറി. മുൻ കാലങ്ങളിൽ വനിതാ കായികതാരങ്ങളേയും മത്സരങ്ങളേയും ലോകം വീക്ഷിച്ചതിൽനിന്ന് ഏറെ ഉയർന്ന കാഴ്ചപ്പാടിലേക്കും ചിന്തകളിലേക്കും എത്തിക്കാനായത് ഫിഫയുടെ നേട്ടമായി കാണേണ്ടതുണ്ട്.

ഒളിമ്പിക്സ് ഉൾപ്പടെ ലോകമാമാങ്കങ്ങളിൽ വനിതകൾക്ക് അവസരമുണ്ടെങ്കിലും സ്ത്രീകളുടെ കായികവിനോദങ്ങൾക്കും തുല്യത കൈവരിക്കേണ്ടതുണ്ട്. കായികതാരങ്ങളുടെ ശമ്പളം, ലഭ്യമാകുന്ന അവസരങ്ങളുടെ എണ്ണം, ലഭ്യമാകുന്ന സൌകര്യങ്ങൾ, പരിശീലന സൌകര്യം, സ്പോൺസർഷിപ്പ് , മാധ്യമ ശ്രദ്ധ തുടങ്ങി വിവിധമേഖലകളിൽ അസമത്വം നിലനിൽക്കുന്നുണ്ട്.ഫിഫ സ്വീകരിച്ച നിലപാടുകൾ കായിക മേഖലയിലെ മറ്റ് ഫെഡറേഷനുകളും ബോർഡുകളും ഏറ്റെടുത്താൻ വൻ മാറ്റമാകും കായികരംഗത്തുണ്ടാവുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...