‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

സ്വപ്ന സുന്ദരമായ വിരമിക്കൽ; ഡബിൾ ഒളിമ്പ്യൻ പട്ടവുമായി ശ്രീജേഷ്

Date:

Share post:

സ്പെയിൽ തൊടുത്തുവിട്ട പന്തുകൾ പാരീസിൽ അയാൾ തടുത്തിട്ടപ്പോൾ കൊച്ചി കിഴക്കമ്പലത്തെ പാറാട്ടു വീട്ടിൽ ആഹ്ലാദാരവം. അത് പാരീസിൽ ഇന്ത്യ വെങ്കലം നേടിയതിൻ്റെ മാത്രമല്ല. ഇന്ത്യൻ ഹോക്കിയുടെ കാവലാൾ പിആർ ശ്രീജേഷ് ഡബിൾ ഒളിമ്പ്യൻ ആയതിൻ്റേത് കൂടിയാണ്. രണ്ടു പതിറ്റാണ്ട് നീളുന്ന പോരാട്ടത്തിന് തിളക്കമാർന്ന പരിസമാപ്തി ലഭ്യമായതിൻ്റെ സന്തോഷം കൂടിയാണ്.

52 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ അടുപ്പിച്ച് രണ്ട് ഒളിമ്പിക്സുകളിൽ വെങ്കലം നേടുന്നത്. ചരിത്രം ശ്രീജേഷിനെ ആദരിക്കുന്ന നിമിഷം. പാരീസ് നേട്ടത്തിന് മുമ്പ് 2020ൽ ടോക്കിയോ സമ്മർ ഒളിമ്പിക്സ് പുരുഷ ഫീൽഡ് ഹോക്കി ടൂർണമെൻ്റിലും ഇന്ത്യൻ ദേശീയ ടീമിൻ്റെ വെങ്കല മെഡൽ നേട്ടത്തിൽ ശ്രീജേഷ് നിർണായക പങ്ക് വഹിച്ചിരുന്നു.

അവസാന മത്സരത്തിൽ ഗോൾപോസ്റ്റിൽ നിൽക്കുമ്പോൾ ഹൃദയം അഭിമാനം കൊണ്ട് വീർപ്പുമുട്ടുകമായാണ്. സ്വപ്‌നം കണ്ട ഒരു കുട്ടിയിൽ നിന്ന് രാജ്യത്തിൻ്റെ അഭിമാനം കാത്തുസൂക്ഷിക്കുന്ന കളിക്കാരനിലേക്കുള്ള യാത്ര സാധാരണമായിരുന്നില്ല എന്നാണ് പാരീസ് മത്സരത്തിന് തൊട്ടുമുമ്പ് ശ്രീജേഷ് പങ്കിട്ട വാക്കുകൾ.

2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഹോക്കി ടീമിൽ അംഗവും 2016 ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു ശ്രീജേഷ്. . അത്ലറ്റിക് വിഭാഗത്തിൽ ജി.വി.രാജ സ്കൂളിലെത്തിയതാണ് ശ്രീജേഷിൻ്റെ ജീവിതത്തിലെ വഴിത്തിരിവ്. സ്കൂൾ പ്രകടത്തിലെ മികവ് ഹോക്കി ടീമിലേക്കും ദേശീയ ടീമിലേക്കും വാതിൽ തുറന്നു. പ്രകടന മികവ് തുടർന്നതോടെ 2015ൽ അർജുന പുരസ്കാരവും 2017ൽ പത്മശ്രീ നൽകി രാജ്യം ശ്രീജേഷിനെ ആദരിച്ചിരുന്നു.

ഇന്ത്യൻ ഹോക്കി ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി പേരെഴുതിച്ചേർത്താണ് പിആർ ശ്രീജേഷ് കോട്ടയ്ക്ക് മുന്നിലെ പ്രതിരോധം അവസാനിപ്പിക്കുന്നത്. അഭിനന്ദനങ്ങൾ ശ്രീജേഷ്. ഹോക്കിയെ മലയാളികൾക്ക് സുപരിചിതമാക്കിയതിന്. അതിലുമേറ അഭിമാനകരമായ നേട്ടങ്ങൾ രാജ്യത്തിന് സമ്മാനിച്ചതിന്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...