‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

ടണലിനുളളിലെ കൂണ്‍ കൃഷി ഏറ്റെടുത്ത് അധ്യാപകന്‍; കൂണ്‍ ക‍ഴിക്കാന്‍ യുഎഇ നിവാസികൾക്ക് അവസരം

Date:

Share post:

പതിനെട്ട് മീറ്റര്‍ ഉയരമുളള കു‍ഴലിനുളളില്‍ ഒമ്പതിനായിരത്തിലധികം ചെടികളും ഔഷധ സസ്യങ്ങളും മുത്തുച്ചിപ്പി കൂണും. വേൾഡ് എക്സ്പോ 2020ന്‍റെ ഭാഗമായുളള നെതര്‍ലന്റ് പവലിയന്‍റെ പ്രധാന ആകര്‍ഷണമായിരുന്നു കു‍ഴല്‍ ഫാം കൃഷി. ആയിരക്കണക്കിന് സന്ദർശകരെ ആകർഷിച്ച ഈ ഫാം ഇനി വെറുതേ കിടക്കില്ല. ലോക മേള അവസാനിച്ചതിനെ തുടര്‍ന്ന് പവലിയൻ അടച്ചെങ്കിലും, ദുബായ് നിവാസികൾക്ക് വെത്യസ്തമായ കു‍ഴല്‍ ഫാം സന്ദർശിക്കാനും പ്രാദേശികമായി ഉൽ‌പാദിപ്പിക്കുന്ന കൂൺ ഭക്ഷണത്തില്‍ ഉൾപ്പെടുത്താനും അവസരമൊരുങ്ങുന്നുവെന്നാണ് സൂചന.

പ്രാദേശിക സംരംഭകനും അബുദാബി സോർബോൺ സർവകലാശാലയിലെ അധ്യാപകനും വിദ്യാഭ്യാസ വിചക്ഷണനുമായ ദിമ അൽ സ്രോരി ഡച്ച് പവലിയനിൽ നിന്ന് മുത്തുച്ചിപ്പി മഷ്റൂം ഫാമും സംവിധാനവും സ്വന്തമാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. കു‍ഴല്‍ ഫാം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ച് തുടര്‍ കൃഷിയാണ് ലക്ഷ്യം. വേനൽക്കാലത്ത് കു‍ഴല്‍ കൃഷി ഉല്‍പ്പനങ്ങൾ ഭക്ഷണശാലകളിൽ വിതരണം ചെയ്യാനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുമാണ് തീരുമാനമെന്ന് ഫാം സ്വന്തമാക്കിയ ദിമ അൽ സ്രോരി പറഞ്ഞു.

എക്‌സ്‌പോ നടന്ന ആറ് മാസത്തിനിടെ, പവലിയന്റെ ബയോടോപ്പിനുള്ളിലെ വെള്ളം, ഊർജം, ഭക്ഷണം എന്നിവയെ ബന്ധിപ്പിക്കുന്ന വൃത്താകൃതിയിലുള്ള കാലാവസ്ഥാ സംവിധാനം ഉപയോഗിച്ച് ടൺ കണക്കിന് കൂൺ കൃഷിയാണ് നടന്നത്.

വലിയ ടണലിന്‍റെ മുകളിലുള്ള ഒരു ചിമ്മിനി ആഗിരണം ചെയ്യുന്ന വായുവും പവലിയന്റെ മേൽക്കൂരയിലെ സോളാർ പാനലുകൾ ഉപയോഗിച്ച് ഘനീഭവിക്കുന്ന ജലവുമാണ് ചെടുകളുടെ വളര്‍ച്ചയ്ക്ക് നിദാനം. ഡച്ച് കമ്പനിയായ സൺഗ്ലേസിയർ ടെക്‌നോളജീസിന്റെയും ഡിസൈനർ എപി വെർഹെഗന്റെയുമാണ് ഈ ആശയം. പ്രതിദിനം 1,200 ലിറ്റർ വെള്ളം വരെ കൂറ്റന്‍ ടണലിന് ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. ഈ ജലം കോണിന്റെ പുറംഭാഗത്തുള്ള സസ്യങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് ഉപയോഗിച്ചു. അതേസമയം കൂൺ വളർന്നത് ഭീമാകാരമായ കോണിന്റെ ഇരുണ്ട അകത്തളങ്ങളിലാണ്. ഫലപ്രദമായ കമ്പോസ്റ്റിംഗ് സംവിധാനവും ടണലിനുളളിലുണ്ട്.

ഭക്ഷ്യ സുരക്ഷയ്ക്കും സുസ്ഥിര കൃഷി ഉല്‍പ്പാദനത്തിനും പുതിയ രീതികൾ പരീക്ഷിക്കാന്‍ പ്രചോദനം നല്‍കുന്നതായിരുന്നു പവലിയനില്‍ പ്രദര്‍ശിപ്പിച്ച കൂണ്‍ കൃഷി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...