‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

2023ൽ ജിസിസി രാജ്യങ്ങളുടെ എണ്ണ ഇതര വരുമാനത്തിൽ കുതിപ്പുണ്ടാകുമെന്ന് ലോകബാങ്ക്

Date:

Share post:

എണ്ണ ഇതര മേഖലയുടെ വളർച്ചയ്ക്കൊപ്പം 2023-ൽ ജിസിസി സമ്പത് വ്യവസ്ഥയിലം വളർച്ചയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. സൗദി അറേബ്യയുടെയും യുഎഇയുടെയും സമ്പദ്‌വ്യവസ്ഥ യഥാക്രമം 2.2 ശതമാനവും 2.8 ശതമാനവും വളരുമെന്ന് ലോക ബാങ്കിൻ്റെ നിഗമനം. ജിസിസിയിലെ സമ്പദ്‌വ്യവസ്ഥകൾ ഈ വർഷവും വളർച്ചാ വേഗത നിലനിർത്താൻ സജ്ജമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കുറഞ്ഞ വേഗത്തിലാണെങ്കിലും ജിസിസി രാജ്യങ്ങളിലെ എണ്ണ ഇതര സമ്പദ്‌വ്യവസ്ഥയും മികച്ച വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 2023-ൽ ഈ മേഖല 2.5 ശതമാനം വളർച്ച കൈവരിക്കുമെന്നും 2024 ൽ 3.2 ശതമാനമായി ഉയരുമെന്നും ലോകബാങ്ക് ബുധനാഴ്ച പുറത്തിറക്കിയ ഗൾഫ് ഇക്കണോമിക് അപ്‌ഡേറ്റ് റിപ്പോർട്ടിൽ പറഞ്ഞു .

അറബ് ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ സൗദി അറേബ്യ വിഷൻ 2030 അജണ്ടയ്ക്ക് കീഴിലുള്ള ഒരു വലിയ സാമ്പത്തിക വൈവിധ്യ വൽക്കരണ ഡ്രൈവിൻ്റെ മധ്യത്തിലാണ്. എണ്ണ ഇടപാടുകൾക്ക് അപ്പുറം മറ്റ് ഉയർന്ന വളർച്ചാ നിരക്കുളള വ്യവസായങ്ങളിലേക്ക് മാറുന്നതിനൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികളും നടപ്പാക്കാനൊരുങ്ങുകയാണ് സൌദി. കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുക പദ്ധതികളും നടപ്പാക്കും.

ഗവൺമെൻ്റ് സംരംഭങ്ങൾ, ഉയർന്ന എണ്ണവില, രാജ്യത്തെ പ്രോപ്പർട്ടി മേഖലയിലെ ശക്തമായ പ്രകടനം, യാത്രയിലും വിനോദസഞ്ചാരത്തിലും ഉണ്ടായ തിരിച്ചുവരവ് എന്നിവ യുഎഇയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തമായി നിലനിർത്തുമന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 11 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചയാണ് യുഎഇ സമ്പദ്‌വ്യവസ്ഥ രേഖപ്പെടുത്തുന്നത്. ഈ വർഷം 3.9 ശതമാനവും 2024 ൽ 4.3 ശതമാനവും വികസിക്കുമെന്നാണ് യുഎഇ സെൻട്രൽ ബാങ്കിൻ്റേയും പ്രതീക്ഷ. ലോകബാങ്കിന്റെ കണക്കനുസരിച്ച് 2023-ൽ യുഎഇയുടെ സമ്പദ്‌വ്യവസ്ഥ 2.8 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കണക്കുകൂട്ടൽ.

കുവൈത്തിന്റെ സമ്പദ്‌വ്യവസ്ഥ 2023-ൽ 1.3 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രവചനം. സ്വകാര്യ – പൊതു ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള എണ്ണ ഇതര മേഖലയിലെ വളർച്ചാ പ്രവചനം 4.4 ശതമാനമാണ്. ഖത്തറിൻ്റെ സമ്പദ്‌വ്യവസ്ഥ 3.3 ശതമാനം വളർച്ച കൈവരിക്കുമെന്നും സ്വകാര്യ-പൊതു ഉപഭോഗത്തിൻ്റെ പിൻബലത്തിൽ എണ്ണ ഇതര സമ്പദ്‌വ്യവസ്ഥ 4.3 ശതമാനം വികസിക്കുമെന്നും ലോക ബാങ്ക് അറിയിച്ചു.

അതേസമയം ഒമാൻ്റെ ജിഡിപി 2023ൽ 1.5 ശതമാനം വികസിക്കുമെന്ന് പ്രതീക്ഷ. എണ്ണ ഇതര സാമ്പത്തിക വളർച്ച 3.1 ശതമാനമാകും. അടിസ്ഥാന സൗകര്യ പദ്ധതികളും ടൂറിസം മേഖലയുമാണ് ശക്തി പകരുകയെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് സാമ്പത്തിക ക്രമീകരണങ്ങൾ തുടരുന്നതിനാൽ 2024-2025 കാലയളവിൽ ബഹ്‌റൈൻ്റെ സമ്പദ്‌വ്യവസ്ഥ 2023-ൽ 2.7 ശതമാനം വളർച്ച നേടുമെന്ന് കരുതുന്നത്. ടൂറിസം, സേവന മേഖലകളിലെ വീണ്ടെടുപ്പും അടിസ്ഥാന സൗകര്യ പദ്ധതികളുടെ തുടർച്ചയും മൂലം ഹൈഡ്രോകാർബൺ ഇതര മേഖലകൾ 3.5 ശതമാനം വികസിക്കുന്നത് തുടരും.

മറ്റ് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജിസിസി രാജ്യങ്ങളിലെ പണപ്പെരുപ്പം താരതമ്യേന നിശ്ശബ്ദമായി തുടരുന്നുവെന്നാണ് ലോക ബാങ്ക് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...