‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

ലങ്കയ്ക്കു മുന്നിലും കീ‍ഴടങ്ങി; പ‍ഴികേട്ട് ടീം ഇന്ത്യ

Date:

Share post:

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയോടും തോറ്റതോടെ ഇന്ത്യയ്ക്ക് വ്യാപക വിമര്‍ശനം.
ഏറെക്കാലത്തിനിടെ ആദ്യമായാണ് ടീം ഇന്ത്യ ഒന്നടങ്കം പ‍ഴി കേൾക്കുന്നത്. സൂപ്പർ ഫോറിലെ ആദ്യമത്സരത്തില്‍ പാകിസ്ഥാനോടും രണ്ടാം മത്സരത്തിൽ ശ്രീലങ്കയോടും തോറ്റതോടെ ഏഷ്യാക്കപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകൾ മങ്ങി.

ഇന്ന് നടക്കുന്ന കളിയിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്ക്ക് നിരാശയോടെ മടങ്ങാം. അതേസമയം ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയ ശ്രീലങ്ക ഫൈനല്‍ ഉറപ്പാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സെടുത്തു. രോഹിത് ശർമ 41 പന്തിൽ 72 റണ്‍സെടുത്തു. കോലി പൂജ്യത്തിന് പുറത്തായി. നിർണായക മത്സരത്തിൽ ബൗളർമാരുടെ മോശം പ്രകടനമാണ് ഇന്ത്യയെ ബാധിച്ചത്.

മികച്ച ബാറ്റിങ് പുറത്തെടുത്ത ശ്രീലങ്ക ഒരു പന്ത് ശേഷിക്കെയാണ് വിജയറണ്‍ നേടിയത്. ഓപ്പണർമാരായ പതും നിസങ്കയും (37 പന്തിൽ 52) കുശാൽ മെൻഡിസും (37 പന്തിൽ 57) ചേര്‍ന്ന് മികച്ച തുടക്കമാണ് ലങ്കയ്ക്ക് നൽകിയത്. പത്തോവറിൽ ലങ്ക 100 കടന്നു. അവസാന ഓവറിൽ ജയിക്കാൻ ഏഴ് റണ്‍സാണ് ലങ്കയ്ക്ക് വേണ്ടിയിരുന്നത്. ഒരു റണ്‍ഔട്ട് അവസരം പാ‍ഴാക്കുകയും ഒവര്‍ത്രോ റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തതോടെ ഇന്ത്യ കീ‍ഴടങ്ങി.

 

കോവിഡിന് ശേഷം കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് രണ്ട് തുടര്‍പരാജയങ്ങൾ സമ്മാനിച്ചത്. ഇന്ത്യന്‍ ബൗളിംഗിന്റെ ശക്തി ചോര്‍ന്ന് പോയെന്നാണ് പ്രധാന വിമര്‍ശനം. ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന സെലക്ടര്‍മാര്‍ക്കും ബിസിസിെഎ തലവന്‍മാര്‍ക്കുമെതിരേ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. ഇന്ത്യ സ്ഥിരതയുളള പ്ലേയിംഗ് ഇലവനെ കണ്ടെത്താന്‍ പരിശ്രമിക്കണമെന്ന ‍‍വിമര്‍ശനവുമായി മുന്‍ പാക് താരം ശുഹൈബ് അക്തറും രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...