‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

ശൈഖ് മുഹമ്മദ് ബിൻ റാഷിദിന് പിറന്നാൾ ദിനം ; ആശംസകളുമായി രാജ്യവും ജനതയും

Date:

Share post:

ഒരുനാടിൻ്റെ പ്രതീക്ഷകളെ ലോകത്തിൻ്റെ നെറുകയിലേക്ക് നയിച്ച ഭരണാധികാരികളുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്ന പേരാണ് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിൻ്റേത്. കുടിവെള്ളം പോലും കിട്ടാക്കനിയായിരുന്ന ഒരുനാട്ടിൽ വിശാല വിസ്തൃത റോഡുകളും അംബരചുംബിയായ കെട്ടിടങ്ങളും തീർച്ച് വികസന പാതയിലേക്ക് നയിച്ച ഭരണാധികാരി. ആധുനിക യുഗത്തിലേക്ക് നീങ്ങുന്ന ലോകത്തിന് വഴികാട്ടിയായി മാറുന്ന രാജ്യമെന്ന നിലയിൽ യുഎഇ കുതിച്ചെത്തിയത് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ഉൾപ്പടെയുളള ഭരണാധികാരികളുടെ ദീർഘവീക്ഷണവും ഇച്ഛാശക്തിയും കൊണ്ടാണ്.

അച്ഛനും മുത്തച്ഛനും കൈമാറിയ പാരമ്പര്യവും നാടിൻ്റെ പൈതൃകവും സാംസ്കാരവും സമ്പത്തും കൈമുതലാക്കി ഒരു ജനതയെ അഭിമാനമുളളവരാക്കി മാറ്റുകയായിരുന്നു ഇക്കാലത്തിനിടിയിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ചൂട്ടുപൊളളുന്ന ചൂടിനെ വെല്ലുവിളിച്ചുളള മുന്നേറ്റത്തിൽ ഇന്നത്തെ ദുബായിലേക്കുളള ദൂരത്തിനും കാലത്തിനുമുളള
ഇച്ചാശക്തിയുടെ പേര് കൂടിയാണ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നത്.

ഒരു ഭരാണാധികാരിയുടെ കാഴ്ചപ്പാട് വ്യക്തമാക്കി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ഒരിക്കൽ പറഞ്ഞു.. നമ്മൾ നമ്മൾ മാത്രമല്ലെന്ന്.. നമ്മളെന്നാൽ ലോകത്തിൻ്റെ ഭാഗമാണെന്ന്..
അത് ശരിവയ്ക്കും വിധം ലോകമെങ്ങുമുളള ലക്ഷക്കണക്കിന് ആളുകൾക്ക് അഭയമൊരുക്കി പ്രതീക്ഷകളുടെ അമരക്കാരനായി നിൽക്കുമ്പോൾ ശൈഖ് മുഹമ്മദിനൊപ്പം ദുബായ് എന്ന നാടും ജനതയും സന്തോഷിക്കുന്നുണ്ട്. മരുഭൂമിയിൽ നടപ്പാക്കിയ റോഡുകളും ഗതാഗത സൌകര്യങ്ങളും മാനം മുട്ടുന്ന സൌധങ്ങളും ഇതര അടിസ്ഥാന സൌകര്യങ്ങളും ഉൾപ്പടെയുളള ദുബായുടെ മുന്നേറ്റം കണ്ട്.

191 രാജ്യങ്ങളെ ദുബായിലേക്കെത്തിച്ച ദുബായ് വേൾഡ് എക്പോ,ലോകത്തിൻ്റെ കോവിഡ് ആശങ്കകളെ നിർവീര്യമാക്കുന്ന ഭരണാധികാരിയുടെ തീരുമാനങ്ങൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലേക്കും, ആധുനികതയിലേക്കുമുളള ചുവടുവയ്പ്പുകൾ,ലോകരാജ്യങ്ങളെ ഉൾക്കൊണ്ട് നടപ്പാക്കുന്ന നയങ്ങൾ, സാമ്പത്തിക പരിഷ്കരണങ്ങൾ തുടങ്ങി അസാധാരണവും അപൂർവ്വവുമായ നീക്കങ്ങൾ നടപ്പാക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്നതിലുളള പ്രാഗൽഭ്യം ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇതിനകം ലോകത്തിന് മുന്നിൽ പ്രകടമാക്കിയതാണ്.

വ്യക്തിജീവിതത്തിൽ പേരക്കുട്ടികളെ ലാളിക്കുകയും, കവിതകൾ പാടുകയും, അമ്മയെക്കുറിച്ച് ഓർക്കുമ്പോൾ സ്നേഹനൊമ്പരം പങ്കിടുകയും ചെയ്യുന്ന ഒരു ഭരണാധികാരി, വനിതകളുടെ,യുവാക്കളുടെ, കുട്ടികളുടെ മുന്നേറ്റത്തിന്
പ്രഥമ പരിഗണന നൽകുന്ന ഭരണാധികാരി, ഭയന്ന് പിൻമാറുന്നതല്ല.. ദൈനംദിന വെല്ലുവിളികളെ നേരിട്ടാണ് മുന്നേറുന്നതെന്ന് ഉറച്ചുപറയുന്ന ഒരു ഭരണാധികാരി, അയാൾ നേത്യത്വം നൽകുന്ന ഒരു നാട് ലോകത്തിൻ്റെ കേന്ദ്ര നഗരമായില്ലെങ്കിലേ അത്ഭുതമുളളു..

2023 ജൂലൈ 15ന് 74ആം വയസ്സിൻ്റെ നിറവിലെത്തുമ്പോഴും ഹിസ് ഹൈനസ് ലോകത്തിന് സമ്മാനിക്കുന്നത് യുവത്വത്തിൻ്റെ ചിരിയാണ്..പുതുപ്രതീക്ഷകളാണ്.. പകരം വയ്ക്കാനില്ലാത്ത ഊർജ്ജമാണ്.. ആ ഭരണാധികാരിക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് രാജ്യവും ജനതയും

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...