‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

12 വയസ്സിനിടെ 20 പുസ്തകങ്ങൾ; സജിനി വീണ്ടും എഴുതുകയാണ്

Date:

Share post:

പന്ത്രണ്ട് വയസ്സ് തികയുമ്പോഴേക്ക് 20 പുസ്തകങ്ങളുടെ എഴുത്തുകാരി. വെറും എഴുത്തുകാരിയല്ല, ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയെന്ന കാമൽ ഇൻ്റർനാഷണൽ അവാർഡും കരസ്ഥമാക്കിയാണ് മുന്നേറ്റം. തമിഴ്നാട് കടലൂർ സ്വദേശികളായ വരദരാജൻ അയ്യാസാമിയുടെയും രാധികയുടെയും ഏക മകളായ സജിനി വരദരാജൻ എഴുത്തിൻ്റെ ലോകത്ത് പുതിയ താരമാവുകയാണ്.

കുട്ടിക്കാലത്ത് മുത്തച്ഛനിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭ്യമായ പ്രോത്സാഹനമാണ് സജിനിയെ എഴുത്തിൻ്റെ ലോകത്തെത്തിച്ചത്. കുട്ടികൾക്ക് അറിവിൻ്റെ ബാലപാഠങ്ങൾ പകർന്നുനൽകുന്ന സിഡികൾ ഉപയോഗിച്ച് മുത്തച്ഛൻ സജിനിയക്ക് വായനയുടേയും സംഗീതത്തിൻ്റേയും ലോകം തുറന്നുകൊടുത്തു. നാലാം വയസ്സുമുതൽ സജിനി കുഞ്ഞിക്കവിതകൾ പാടാൻ തുടങ്ങിയെന്ന് അമ്മ പറയുന്നു.

വളരുംതോറും അക്ഷരങ്ങളെ കൂട്ടാക്കിയ സജിനി കാണുന്നതെല്ലാം കവിതയും കഥയുമാക്കി. ആദ്യം വെറും ആസ്വാദനം മാത്രമായാണ് കുടുംബം ഇതെല്ലാം കണ്ടത്. എന്നാൽ കവിതകളുടെ എണ്ണം കൂടിയപ്പോൾ സജിനിയുടെ അച്ഛൻ അതെല്ലാം സൂക്ഷിച്ചുവയ്ക്കാൻ തുടങ്ങി. ഇതോടെ സജിനിയും എഴുത്തിൻ്റെ ലോകത്ത് പിച്ചവെച്ച് തുടങ്ങി.

ലോകശ്രദ്ധേയമായ ബാലസാഹിത്യ പരമ്പരയായ ജെറോണിമൊ സ്റ്റിൽട്ടൺ വായിക്കാനാരംഭിച്ചതോടെ സജിനിയുടെ വായനയുടേയും എഴുത്തിൻ്റേയും ലോകം വിശാലമായി. അഞ്ച് വർഷം മുമ്പ് ജെറോണിമൊ സ്റ്റിൽട്ടൻ്റെ എഴുത്തുകാരി എലിസബെറ്റ ഡാമിയെ ഷാർജ പുസ്തകോത്സവത്തിൽവെച്ച് കാണാൻ അവസരം ലഭിച്ചതോടെ എഴുത്തിലെ കുട്ടിത്തത്തിന് പുതിയ ചിറകുകൾ മുളച്ചു.

2019ൽ പുറത്തിറങ്ങിയ ദി സൂപ്പർ ജൂനിയർ സീരീസാണ് ആദ്യ പുസ്തകം.പുസ്തകങ്ങളുടെ എണ്ണം ഇരുപതിലെത്തുമ്പോഴേക്ക് ഇന്ത്യ ബുക്കോ ഓഫ് റെക്കോർഡ്. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, അറേബ്യൻ വേൾഡ് റെക്കോർഡ് എന്നിവയും തേടിയെത്തി. പത്ത് വയസ്സിനിടെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എഴുതിയതിനാണ് ഇന്ത്യ ബുക്കോ ഓഫ് റെക്കോർഡും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും നേടിയത്.

നിഗൂഢതയും സാഹസികതയുമൊക്കെയാണ് സജിനിയുടെ എഴുത്ത് വിഷയങ്ങളാകുന്നത്. എന്നാൽ മനുഷ്യ ജീവിതങ്ങളെ നിരീക്ഷിച്ച് വായനക്കാരുടെ അഭിരുചി മനസ്സിലാക്കി പുതിയ എഴുത്തുകളിലേക്ക് കടക്കുകയാണെന്ന് ഷാർജ പുസ്തകോത്സവത്തിൽ ഏഷ്യാലൈവിനോട് പ്രതികരിക്കവേ വ്യക്തമാക്കി. ആമസോണിൽനിന്ന് സജിനിയുടെ പുസ്തകങ്ങൾ വാങ്ങാനും വായിക്കാനുമാകും.അബുദാബി ജംസ് യുണൈറ്റെഡ് ഇന്ത്യൻ സ്കൂളിൽ വിദ്യാർത്ഥിനിയായ സജിനിക്ക് എല്ലാപിന്തുണയുമായി വരദരാജനും രാധികയും ഒപ്പമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...