‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

യുഎഇയിലെ പ്രസവാവധി നയം പൊതു-സ്വകാര്യ മേഖലകളിൽ ബാധകം

Date:

Share post:

യുഎഇയിൽ അമ്മമാരേയും കുഞ്ഞുങ്ങളേയും സംരക്ഷിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന സർക്കാർ സംരംഭങ്ങളിൽ ഒന്നാണ് പ്രസവാവധി നയം. പൊതു-സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്ന അമ്മമാർക്കായാണ് നയം നടപ്പാക്കിയിരിക്കുന്നത്. ഒരു കുട്ടിയെ വളർത്തുന്നതിൻ്റെ വെല്ലുവിളികൾ കണക്കിലെടുത്താണ് സർക്കാർ പദ്ധതി.

ഗർഭിണികളായ സ്ത്രീകളുടേയും അമ്മമാരുടേയും ശാരീരികവും മാനസീകവുമായ അവസ്ഥകളിൽ പിന്തുണ നൽകുന്നതാണ് നയം. മാതാപിതാക്കളുടെ തൊഴിൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് അർഹമായ അവധിക്കും ശമ്പളത്തിനും പ്രസവാവധി നയം പ്രത്യേക പരിഗണന നൽകുന്നു.

യുഎഇയിൽ ജോലി ചെയ്യുന്ന ഓരോ സ്ത്രീക്കും 60 ദിവസത്തെ പ്രസവാവധിക്ക് അർഹതയുണ്ട്, അതിൽ 45 എണ്ണം പൂർണ്ണ ശമ്പളമുള്ള അവധികളും 15 പകുതി ശമ്പളമുള്ള അവധിയുമാണ്. പ്രതീക്ഷിക്കുന്ന ഡെലിവറി തീയതിക്ക് ഒരു മാസം മുമ്പ് (30 ദിവസം) പ്രസവാവധിക്ക് അപേക്ഷിക്കാനാകുമെന്നും നയം വ്യക്തമാക്കുന്നു.

അധിക അവധിയുണ്ടോ?

ചില സാഹചര്യങ്ങളിൽ അമ്മമാർക്ക് 60 ദിവസത്തിൽ കൂടുതൽ അവധിയെടുക്കാൻ അർഹതയുണ്ട്. അവ താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നു.

1. നിങ്ങൾ രോഗിയാണെങ്കിൽ

ഗർഭധാരണം മൂലമോ പ്രസവം മൂലമോ അമ്മയ്ക്ക് അസുഖം വന്നിട്ടുണ്ടെങ്കിൽ അധിക ദിവസങ്ങൾ എടുക്കാം. എന്നാൽ ഒരു അതോറിറ്റി നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ജോലിയിൽ തുടരാൻ കഴിയുന്നില്ലെങ്കിൽ അമ്മയ്ക്ക് ശമ്പളമില്ലാതെ 45 ദിവസം വരെ അവധി എടുക്കാം. ഇത് തുടർച്ചയായോ ഇടവിട്ട ദിവസങ്ങളിലോ എടുക്കാം. കുട്ടി മരിച്ച് ജനിക്കുകയോ ജനിച്ച് താമസിയാതെ മരിക്കുകയോ ചെയ്താലും ഈ അവധി ദിവസങ്ങൾ പ്രയോജനപ്പെടുത്താം.

2.കുഞ്ഞിന് അസുഖമുണ്ടെങ്കിൽ

നവജാത ശിശുവിന് അസുഖം വരികയോ വൈകല്യം ബാധിച്ചിരിക്കുകയോ ചെയ്താൽ അമ്മയ്ക്ക് 30 ദിവസം വരെ പൂർണ്ണ ശമ്പളത്തോടെ അവധിയെടുക്കാം.ശമ്പളമില്ലാതെ ഈ അവധി 30 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്. ഇതിനായി ഒരു അതോറിറ്റി നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ് അമ്മ സമർപ്പിക്കേണ്ടതുണ്ട്.

നഴ്സിംഗ് സമയം?

പ്രസവശേഷം ജോലി പുനരാരംഭിക്കുന്ന ഘട്ടത്തിൽ കുട്ടിയെ മുലയൂട്ടാൻ അധിക ഇടവേളകൾ എടുക്കാനും അർഹതയുണ്ട്. പുതിയ അമ്മയ്ക്ക് ഒന്നോ രണ്ടോ ഇടവേളകളിൽ ആകെ ഒരു മണിക്കൂർ അവധിയെടുത്ത് തൻ്റെ കുട്ടിയെ മുലയൂട്ടാൻ കഴിയും. അവളുടെ ഡെലിവറി തീയതിക്ക് ശേഷം 6 മാസം വരെ പൂർണ്ണമായി പണമടച്ചുള്ള ഈ ഇടവേളകൾ എടുക്കാം.

രക്ഷാകർതൃ അവധി

തങ്ങളുടെ നവജാത ശിശുവിനെ പരിപാലിക്കുന്നതിനായി ഏത് സമയത്തും അഞ്ച് ദിവസം വരെ അവധിയെടുക്കാൻ രണ്ട് മാതാപിതാക്കൾക്കും അർഹതയുണ്ട്. ഒരു കുട്ടി ജനിച്ച് ആറ് മാസം വരെ ഏത് സമയത്തും മാതാപിതാക്കൾക്ക് ഈ അവസരമുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...