‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

ഇത്തിഹാദിന്‍റെ ചൂളംവിളിയ്ക്ക് കാതോര്‍ത്ത് യുഎഇ; റെയില്‍ നിര്‍മ്മാണം ഷെയ്ഖ് സായിദ് റോഡിലെത്തി

Date:

Share post:

യുഎഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയില്‍ നിര്‍മ്മാണം അ‍വസാന ഘട്ടത്തിലേക്ക് . എണ്‍പത് ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയായിക്ക‍ഴിഞ്ഞു. അതിവേഗം പുരോഗമിക്കുന്ന റെയില്‍ നിര്‍മ്മാണം ഷെയ്ക്ക് സായിദ് റോഡിലെത്തിയതിന്‍റെ വീഡിയോയും അധികൃതര്‍ പുറത്തുവിട്ടു. അഭിമാന നിമിഷമെന്നാണ് യുഎഇ ഭരണാധികാരികളുടെ പ്രതികരണം. പണി പൂര്‍ത്തിയാക്കി 2024ഓടെ ഇത്തിഹാദ് റെയില്‍ ചൂളം വിളിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ.

മെട്രോ റെയില്‍ യാത്രക്കാരേയും കണക്കിലെടുത്താണ് ഇത്തിഹാദ് റെയില്‍പാത കടന്നുപോകുന്നത്. യുഎഇയുടെ പാസഞ്ചര്‍ യാത്രാ മേഖലയേയും ചരുക്കുഗതാഗതത്തേയും പുതിയ തലത്തിലേക്കുയര്‍ത്താന്‍ ഇത്തിഹാദ് പദ്ധതിയ്ക്കാകും. പദ്ധതി പൂര്‍ത്തിയായാല്‍ അബുദാബി- ദുബായ് യാത്ര 50 മിനിറ്റിനുളളില്‍ പൂര്‍ത്തിയാക്കാം. അബുദാബിയില്‍നിന്ന ഫുജൈറയിലേക്ക് ഒന്നര മണിക്കൂറിനകം എത്തിച്ചേരാനുമാകും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാകും ട്രെയിനിന്‍റെ സഞ്ചാരം.

പദ്ധതിയുടെ ഭാഗമായി 600 മീറ്റര്‍ ഉയരമുളള റെയില്‍ പാലത്തിന്‍റെ നിര്‍മ്മാണം ഫുജൈറയില്‍ മുന്നോട്ടുപോവുകയാണ്. യുഎഇയിലെ ഏറ്റവും ഉയരമുളള ഈ റെയില്‍പാലത്തിന്‍റെ നിര്‍മ്മാണ ദൃശ്യഅങ്ങളും അധികൃതര്‍ പുറത്തുവിട്ടിരുന്നു. ഹജ്ര്‍ മലനിരകളിലൂടെ കടന്നുപോകുന്ന ഇത്തിഹാദ് പാതയില്‍ നിരവധി കാ‍ഴ്ചകൾക്കും അവസരമുണ്ട്. അതേസമയം പ്രകൃതിസംരക്ഷണം ഉറപ്പാക്കിയാണ് ഇത്തിഹാദ് റെയില്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്.

സുരക്ഷിതത്വവും സൗകര്യപ്രദവും സമയലാഭവും കണക്കിലെടുത്ത് നിരവധിയാളുകൾ ഇത്തിഹാദിലെ യാത്രയിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. പാസഞ്ചര്‍ ട്രെയിനില്‍ 400 പേര്‍ക്ക് യാത്രചെയ്യാം.യുഎഇയിലെ 11 പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര. ഇത്തിഹാദിനെ ജിസിസി റെയില്‍ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതോടെ അറേബ്യന്‍ മേഖലയിലും ഗതാഗത കുതിച്ചുചാട്ടമാണ് ഉണ്ടാവുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...