‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

ട്രാഫിക് ഫ്ലോ പ്രധാനം; നയം നടപ്പാക്കാൻ ദുബായ്

Date:

Share post:

ദുബായിൽ അനുഭവപ്പെടുന്ന ഗതാഗതത്തിരക്കിന് പരിഹാരമെന്ത്? പദ്ധതികൾ പലതുപരീക്ഷിച്ചിട്ടും പരിഹാരമാകാത്ത കുരുക്കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഭരണാധികാരികൾ. ബുധനാഴ്ച നടന്ന എക്‌സിക്യൂട്ടീവ് കൗൺസിലിൽ പുതിയ ട്രാഫിക് ഫ്ലോ പ്ളാൻ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ദുബായിലെ ഗതാഗത വിഭാഗമായ ആർടിഎ.

ഇതിനായി പ്രത്യേക സർവ്വേക്കും തുടക്കമിട്ടു. നയം നടപ്പിലാകുന്നതോടെ 59 ശതമാനം സമയലാഭമാണ് പ്രതീക്ഷിക്കുന്നത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദിൻ്റെ അധ്യക്ഷതയിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. വേൾഡ് ട്രേഡ് സെൻ്ററിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗം ചേർന്നത്.

സ്വകാര്യ മേഖലയിലെ ജീവനക്കാരെ ലക്ഷ്യമിട്ടാണ് ആർടിഎ സമഗ്ര സർവേ ആരംഭിച്ചിട്ടുള്ളത്. സ്കൂൾ, ജോലി സമയങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട ക്രമീകരണങ്ങളെ കുറിച്ചുള്ള അഭിപ്രായമാണ് പ്രാഥമികമായി ശേഖരിക്കുക. നിലവിലെ സാഹചര്യങ്ങളും ഗതാഗതക്കുരുക്കുള്ള പ്രദേശങ്ങളും തിരക്കേറിയ സമയങ്ങളിലെ വാഹന നീക്കവും മറ്റും ഡേറ്റാരൂപത്തിൽ ശേഖരിക്കുകയാണ് അധികൃതർ.

സ്വകാര്യ മേഖലയിലെ ജീവനക്കാർക്കിടയിലെ മികച്ച യാത്രാ പെരുമാറ്റങ്ങളും തൊഴിൽ മുൻഗണനകളും സർവേയിലൂടെ മനസ്സിലാക്കുമെന്ന് ആർടിഎ സൂചിപ്പിക്കുന്നു. വിവരങ്ങൾ വിശകലനം ചെയ്യുന്നതിലൂടെ ട്രാഫിക് ഫ്ലോ നിയന്ത്രിക്കുന്നതിനും തിരക്ക് ലഘൂകരിക്കുന്നതിനുമുള്ള അവസരങ്ങൾ തിരിച്ചറിയാൻ കഴിയും. ശേഖരിക്കുന്ന ഡാറ്റ കർശനമായി രഹസ്യമായി സൂക്ഷിക്കുമെന്നും ഗവേഷണ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കൂ എന്നും ആർടിഎ പറയുന്നു.

ദുബായ് ഒരു ആഗോള ബിസിനസ്സ് ഹബ്ബായി വളരുന്നതിനനുസരിച്ച് ഗതാഗത അടിസ്ഥാന സൗകര്യങ്ങളെ ബുദ്ധിമുട്ട് പരിഹരിക്കേണ്ടത് അനിവാര്യമാണ്. രാജ്യത്തെ താമസക്കാരുടെ ജീവിതനിലവാരം ഉയർത്തുകയും സാമ്പത്തിക ഉൽപ്പാദനക്ഷമത കാര്യക്ഷമമാക്കുകയും വേണം. കാലാവസ്ഥാ വ്യതിയാനങ്ങൾ ഗതാഗതത്തെ ബാധിക്കുന്ന പശ്ചാത്തലത്തിൽ പാരിസ്ഥിതിക സുസ്ഥിരതയ്ക്കും പ്രാധാന്യമുണ്ടെന്ന് അധികൃതർ സൂചിപ്പിച്ചു.

അവശ്യഘട്ടങ്ങളിൽ ‘ഫ്ലെക്‌സിബിൾ വർക്ക് അവേഴ്‌സ്’, ‘റിമോട്ട് വർക്കിംഗ്’ തുടങ്ങിയ രീതികൾ ദുബായ് പരീക്ഷിച്ചിട്ടുണ്ട്. വിദൂര ജോലികൾക്ക് ആവശ്യമായ ഇൻഫ്രാട്രക്ചർ വികസനം ഉൾപ്പെടെ നടപ്പിലാക്കുകയാണ് പുതിയ ലക്ഷ്യം. സ്കൂൾ ഗതാഗതം ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ട്രാഫിക് ഫ്ലോ 13 ശതമാനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

കമ്പനികളിൽ നടപ്പിലാക്കാൻ കഴിയുന്ന ദൈനംദിന പ്രവൃത്തി സമയക്രമം, അവധി ദിവസങ്ങൾ ക്രമീകരിക്കൽ, പൊതു ബസ്- ടാക്സി റൂട്ടുകളുടെ വികസനം, സമാന്തര ഗതാഗത പാതകളും അനുബന്ധ സംവിധാനങ്ങളും തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് പരിഗണനയിലുളളത്. സർവ്വേകളും നവീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നാണ് വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...