‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

നീന്തുന്നതിനിടെ കുട്ടിയുടെ ഹൃദയം നിലച്ചു ; സിപിആർ നൽകി രക്ഷയായത് അമ്മ

Date:

Share post:

അബുദാബിയിലെ ഒരു കമ്മ്യൂണിറ്റി പൂളിൽ നീന്തുന്നതിനിടെ പതിനൊന്ന് വയസ്സുകാരന് ഹൃദയാഘാതം. അപകടര നിമിഷത്തെ തരണം ചെയ്യാൻ സഹായിച്ചത് അമ്മയുടെ സമയോചിത ഇടപെടൽ. സ്കോട്ട്‌ലൻഡിൽ നിന്നുള്ള 45 കാരിയായ മാർട്ടിന മക്‌ഗീഹാനാണ് 11 കാരനായ ലിയോനാർഡോയെ തക്ക സമയത്ത് സിപിആർ നൽകി ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

കുടുംബ വിനോദയാത്രയ്ക്കിടെയാണ് സംഭവം. കുട്ടി അപകടാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞ മാർട്ടിന മക്‌ഗീഹാൻ തക്ക സമയത്ത് ഇടപെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരും റസിഡൻഷ്യൽ ഏരിയയിലെ താമസക്കാരും കുട്ടിയെ കരയ്ക്കെത്തിക്കാൻ സഹായിച്ചു. ഇതോടെ സിപിആർ നൽകി പരിചയമുളള അമ്മതന്നെ കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകുകയായിരുന്നു.

സംഭവമറിഞ്ഞ് ഉടൻതന്നെ ആംബുലൻസ് സംഘവും രക്ഷയ്ക്കെത്തി. കുട്ടിയെ പിന്നീട് വിദഗ്ദ ചികിത്സക്കായി ബുർജീൽ മെഡിക്കൽ സിറ്റിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് വോൾഫ്-പാർക്കിൻസൺ-വൈറ്റ് സിൻഡ്രോം എന്ന ഹൃദയ വൈകല്യമുണ്ടെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. ആയിരത്തിൽ ഒരാൾക്ക് കാണപ്പെടുന്ന അപൂർവ്വ രോഗമാണിതെന്നും ഡോക്ടർമാർ പറഞ്ഞു.

ധൈര്യത്തോടെ ഇടപെടാൻ കഴിഞ്ഞതും കുട്ടിയെ ജീവിതത്തിലേക്ക് മടിക്കിയെത്തിക്കാൻ കഴിഞ്ഞതും അസാധാരണമായ ഭാഗ്യമായി തോന്നുന്നുവെന്ന് പിന്നാട് മാർട്ടിന മക്‌ഗീഹാൻ പറഞ്ഞു. തൻ്റെ ജീവിതത്തിലെ ഏറ്റവും ആഘാതകരമായ അനുഭവങ്ങളിലൊന്നാണിതും മാർട്ടിന മക്ഗീഹാൻ കൂട്ടിച്ചേർത്തു. എല്ലാവരിൽ നിന്നും ലഭിച്ച സഹായത്തിന് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...