യു.എ.ഇക്ക് നേരിട്ടുള്ള വിദേശ നിക്ഷേപ രംഗത്ത് ചരിത്രനേട്ടം. പോയവർഷം രാജ്യത്തേക്ക് പ്രവഹിച്ചത് 84 ശതകോടി ദിർഹമെന്ന് റിപ്പോർട്ട്. ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ പ്രധാന നിക്ഷേപകേന്ദ്രമായും യു.എ.ഇ മാറുകയാണ്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. യുനൈറ്റഡ് നാഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡവലപ്മെൻറ് ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് യു.എ.ഇയുടെ നേട്ടം വ്യക്തമാക്കുന്നത്.
ആഗോള വ്യാപകമായി നേരിട്ടുള്ള വിദേശ നിക്ഷേപ രംഗത്ത് 12 ശതമാനത്തിൻറെ ഇടിവ് രേഖപ്പെടുത്തിയെങ്കിലും യു.എ.ഇക്ക് റെകോർഡ് നേട്ടം സ്വന്തമാക്കാനായെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം സ്വീകരിക്കുന്ന നാലാമത്തെ രാജ്യമാണ് യു.എ.ഇ. യു.എസ്, ബ്രിട്ടൻ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ.