‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

പൊതു ഗതാഗതം, നിയമ ലംഘകർക്കുള്ള നിബന്ധനകളും പിഴ തുകകളും പരിഷ്കരിച്ച് സൗദി

Date:

Share post:

പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ നിയമ ലംഘനങ്ങൾക്കുള്ള പിഴയും അവകാശലംഘനങ്ങൾക്കുള്ള നഷ്ടപരിഹാരവും അവകാശങ്ങളും നിബന്ധനകളും വിശദീകരിക്കുന്ന പട്ടിക സൗദി പുറത്തിറക്കി. മന്ത്രിസഭ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ സൗദിയുടെ ഔദ്യോഗിക ഗസറ്റായ ഉമ്മുൽ ഖുറായിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 55 തരം നിയമലംഘനങ്ങൾക്ക് 200 മുതൽ 500 റിയാൽ വരെയാണ് പിഴ ചുമത്തുന്നത്.

രാജ്യത്തെ അംഗീകൃത ഗതാഗത സംവിധാനം ഉപയോഗിക്കുന്ന എല്ലാവരും ഈ വ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം അവ നിയമലംഘനങ്ങളായി കണക്കാക്കും. യാത്രക്കാർക്കുള്ള നിബന്ധനകളും ഇൻട്രാസിറ്റി (നഗരത്തിനുള്ളിൽ) ബസ്, ഇന്‍റർസിറ്റി (നഗരങ്ങൾക്കിടയിൽ) ബസ്, ഇന്‍റർസിറ്റി റെയിൽവേ, ഇൻട്രാസിറ്റി റെയിൽവേ, കപ്പൽ യാത്രക്കാർക്ക് അതത് വിഭാഗങ്ങൾ തിരിച്ചുമുള്ള നിബന്ധനകളും അതുമായി ബന്ധപ്പെട്ട ലംഘനങ്ങളും പിഴകളുമാണ് പട്ടികയിലുള്ളത്.

 

പൊതു നിബന്ധനകളും പിഴകളും

* ദുർഗന്ധം വമിക്കുന്ന വസ്തുക്കളും യാത്രക്കിടെ കേടാവാൻ സാധ്യതയുള്ള ഭക്ഷണസാധനങ്ങളും ഒപ്പം കരുതിയാൽ 200 റിയാൽ പിഴ

* ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ ടിക്കറ്റ് നിരക്കിന് പുറമെ 200 റിയാൽ പിഴയായി നൽകേണ്ടി വരും

* ഇന്‍റർസിറ്റിയിൽ 13 വയസ്സ് വരെയും ഇൻട്രാസിറ്റിയിൽ എട്ട് വയസ്സ് വരെയുമുള്ള കുട്ടികൾക്ക് തനിച്ച് യാത്ര ചെയ്യാനുള്ള അനുമതിയില്ല

* വളർത്തുമൃഗങ്ങളെ വാഹനങ്ങളിൽ അനുവദിക്കപ്പെട്ട സ്ഥലത്ത് സൂക്ഷിച്ചില്ലെങ്കിൽ യാത്ര ചെയ്യാനുള്ള അനുമതിയില്ല

* യാത്രയ്ക്കിടയിൽ  pതിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുന്ന സമയങ്ങളിൽ കാണിക്കാതിരുന്നാൽ യാത്ര വിലക്കി പൊലീസിന് കൈമാറും

* പ്രാർഥനമുറികളിലോ അനുവദനീയമല്ലാത്ത മറ്റിടങ്ങളിലോ ഉറങ്ങിയാൽ 200 റിയാൽ പിഴ ചുമത്തും

* പരിശോധന സമയത്ത് ടിക്കറ്റ് കാണിക്കാതിരുന്നാൽ 200 റിയാൽ പിഴ

* സ്‌പെഷ്യൽ ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നവർ അതിന് അർഹരല്ലെങ്കിൽ ടിക്കറ്റ് നിരക്കിന് പുറമെ 200 റിയാൽ പിഴ ഈടാക്കും

* വാഹനത്തിൽ അനുവദനീയമായതിനേക്കാൾ വലുപ്പമുള്ള ലഗേജുകൾ കൊണ്ടുവരാൻ പാടില്ല

* ലഗേജുകൾ അതിനായി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രംവയ്ക്കുക. ഇല്ലെങ്കിൽ 100 റിയാൽ പിഴ

* സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങളിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല

* വാഹനത്തിന് കേടുപാടുകൾ വരുത്തുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കി 500 റിയാൽ പിഴ ചുമത്തും

*ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച ഇരിപ്പിടത്തിൽ ഇരുന്നാൽ 200 റിയാൽ പി

 

ഇന്‍റർസിറ്റി ബസ് നിബന്ധനകളും പിഴകളും

* നിശ്ചിത വാതിലുകളിലൂടെ അല്ലാതെ കയറുകയും ഇറങ്ങുന്നതും ചെയ്യുന്നത് ഗുരുതര നിയമലംഘനമാണ്. ഇതിന് 500 റിയാൽ പിഴ ചുമത്തും

* യാത്രയ്ക്കിടെ ഡ്രൈവറുടെ ശ്രദ്ധ തിരിച്ചാൽ 200 റിയാൽ പിഴ

*ബസിലെ നിരോധിത ഭാഗങ്ങളിൽ പ്രവേശിച്ചാൽ 200 റിയാൽ പിഴ

* സഹയാത്രികർക്കോ ബസ് ജീവനക്കാർക്കോ അസൗകര്യം ഉണ്ടാക്കിയാൽ 200 റിയാൽ പിഴ ചുമത്തും

* സീറ്റിലിരിക്കാതെ നിന്ന് യാത്ര ചെയ്താൽ 100 റിയാൽ പിഴ

* വാതിലുകൾ അടയ്ക്കുകയും സഹയാത്രികർക്ക് സഞ്ചരിക്കാൻ മതിയായ ഇടം അനുവദിക്കാതിരിക്കുകയും ചെയ്താൽ 100 റിയാൽ പിഴ ചുമത്തും

* ബസിലോ നിരോധനമുള്ള മറ്റിടങ്ങളിലോ വെച്ച് പുകവലിച്ചാൽ 200 റിയാൽ പിഴ

* ബസിന്‍റെ വിൻഡോയുടെയും വാതിലിന്‍റെയും ഭാഗങ്ങൾ അടർത്തിയെടുക്കുകയോ കേടുവരുത്തുകയോ പുറത്ത് തൂക്കിയിടുകയോ ചെയ്താൽ 300 റിയാൽ പിഴ ചുമത്തും

* സീറ്റുകളിൽ കാലുകൾ വെച്ച് യാത്ര ചെയ്താൽ 200 റിയാൽ പിഴ

* ബസ് നിറയെ യാത്രക്കാരുണ്ടായിട്ടും കയറാൻ ശ്രമിച്ചാൽ 100 റിയാൽ പിഴ

* കുട്ടികളുടെ സ്‌ട്രോളറുകൾ, വൈകല്യമുള്ളവർക്കുള്ള ട്രാവലിങ് എയ്‌ഡുകൾ,വീൽചെയറുകൾ എന്നിവയല്ലാത്ത മടക്കാൻ കഴിയാത്ത ചക്രങ്ങളുള്ള ഉപകരണങ്ങൾ ബസിൽ കയറ്റിയാൽ 200 റിയാൽ പിഴ ഈടാക്കും

* നിരോധിത വസ്തുക്കൾ കൈവശം വെക്കരുത്

* ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ പോലുള്ളവ കൈയിൽ കരുതരുത്.

 

യാത്രക്കാർക്കുള്ള നഷ്ടപരിഹാരം

 

* ബാഗേജുകൾക്ക് ഭാഗികമായോ അല്ലാതെയോ കേടുപാട് സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താൽ കിലോഗ്രാമിന് 75 റിയാൽ വീതം നഷ്ടപരിഹാരം ലഭിക്കും

* മൂന്ന് മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള ഇന്‍റർസിറ്റി ബസിന്‍റെ സർവിസ് റദ്ദാക്കുകയോ പുറപ്പെടാൻ 60 മിനിറ്റിൽ കൂടുതൽ വൈകുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം നൽകണം

* ബസിന്റെ ട്രിപ്പ് മുടങ്ങുകയോ രണ്ട് മണിക്കൂറിൽ കൂടുതൽ വൈകുകയോ ചെയ്താൽ യാത്രക്കാർക്ക് അനുയോജ്യമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഒന്ന് യാത്ര തുടരാം, രണ്ട് അധിക ചെലവില്ലാതെ ഇതര ലൈനുകൾ തിരഞ്ഞെടുത്ത് റൂട്ട് വീണ്ടും പ്ലാൻ ചെയ്യാം. യാത്ര ഉപേക്ഷിക്കുന്നവർക്ക് ടിക്കറ്റിന്‍റെ മുഴുവൻ വിലയും തിരികെ നൽകണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...