പരിസ്ഥിതി നിയമം കര്‍ശനമാക്കാന്‍ ഒരുങ്ങി കുവൈറ്റ് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി. രാജ്യത്ത് പാരിസ്ഥിതിക ലംഘനം വലിയ കുറ്റകൃത്യമായാണ് കണക്കാക്കപ്പെടുന്നത്. നടപടികൾ കർശനമാക്കുന്നതിലൂടെ നിയമത്തെ ബഹുമാനിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് കുവൈറ്റ് ചെയ്യുന്നത്. കൂടാതെ നിയമലംഘനങ്ങൾ തടയാനും ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ. പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ എല്ലാവരും പാലിക്കണം. നിയമലംഘനം കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവരെ ഉടന്‍ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
പരിസ്ഥിതി നിയമങ്ങളും ലംഘിച്ചാലുള്ള നടപടിയും
* മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിയാല്‍ 250 ദീനാര്‍ പിഴ
* സ്കൂളുകൾ, സർവകലാശാലകൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന് പുകവലിച്ചാല്‍ 50 ദീനാര്‍ മുതല്‍ 100 ദീനാര്‍ വരെയും പിഴ ഈടാക്കും
* ശീതകാല ക്യാമ്പുകളുടെ പരിസര പ്രദേശങ്ങളില്‍ നിന്നും സസ്യങ്ങളോ മരങ്ങളോ പിഴുതെറിഞ്ഞാൽ പിഴ ചുമത്തും
* ക്യാമ്പ് ഏരിയകളില്‍ മാലിന്യം കത്തിക്കാനോ മണ്ണു കുഴിക്കാനോ സിമന്റ് ഉപയോഗിച്ചുള്ള നിർമാണ പ്രവര്‍ത്തനങ്ങൾക്കോ അനുമതിയില്ല
* പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യക്കാരായ പ്രവാസികൾ നടത്തുന്ന പ്രവർത്തനങ്ങൾ അധികൃതർ നിരീക്ഷിക്കും