‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

അബുദാബിയെ പ്രകാശപൂരിതമാക്കി ‘മനാർ അബുദാബി’; പ്രദർശനം കാണാൻ സന്ദർശക പ്രവാഹം

Date:

Share post:

അബുദാബിയുടെ തീരപ്രദേശങ്ങളെ പ്രകാശപൂരിതമാക്കി ലൈറ്റ് ആർട്ട് പ്രദർശനമായ ‘മനാർ അബുദാബി’. പ്രദർശനം കാണാൻ നിരവധി പേരാണ് ഇവിടേയ്ക്ക് എത്തുന്നത്. സാദിയാത്ത് ദ്വീപ്, കോർണിഷ് റോഡ്, ലുലു ദ്വീപ്, ജുബൈൽ മൻഗ്രൂവ്സ്, സമാലിയ ദ്വീപ്, ഈസ്റ്റേൺ മൻഗ്രൂവ്സ്, ഫഹീദ് ദ്വീപ്, മംഷ സാദിയാത്ത് ദ്വീപ് എന്നിങ്ങനെ എട്ട് തീരപ്രദേശങ്ങളിലാണ് ലൈറ്റ് പ്രദർശനങ്ങൾ ഒരുക്കിയിരിക്കുന്നത്.

അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി 31 വരെയാണ് പ്രദർശനം സംഘടിപ്പിക്കപ്പെടുന്നത്. വിനോദ സഞ്ചാരികൾക്കായി ചില തീരപ്രദർശനങ്ങളിൽ സൗജന്യ പ്രവേശനവും അധികൃതർ ഒരുക്കിയിട്ടുണ്ട്. അബുദാബി കോർണിഷിലെ ലൈറ്റ്, കലാ ശില്പങ്ങൾ വൈകിട്ട് 5.30 മുതൽ രാത്രി ഒരു മണിവരെ സൗജന്യമായും ലുലു ദ്വീപിലെ പ്രദർശനം വൈകിട്ട് 5.30 മുതൽ അർധരാത്രി 12 മണി വരെയും സന്ദർശകർക്ക് ആസ്വദിക്കാൻ സാധിക്കും.

ലൂവ്ര് അബുദാബിയിലെ സാദിയാത്ത് ദ്വീപിൽ ലൈറ്റ് പ്രദർശനത്തോടൊപ്പം ഡ്രോൺ പ്രദർശനവുമുണ്ട്. വൈകിട്ട് ആറ് മണി, 7.30, ഒൻപത് മണി, 10.30 എന്നീ സമയങ്ങളിൽ ഡ്രോൺ പ്രദർശനങ്ങളും 6.40, 8.5, 9.40 എന്നീ സമയങ്ങളിൽ ലൈറ്റ് പെയിന്റിങ് പ്രദർശനങ്ങളും സൗജന്യമായി ഇവിടെ നിന്നും ആസ്വദിക്കാം. മനോഹരമായ ആർട്ട് ഇൻസ്റ്റലേഷനും ലൈറ്റ് പ്രദർശനവുമാണ് വൈകിട്ട് 5.30 മുതൽ അർധരാത്രിവരെ ഫഹീദി ദ്വീപിൽ ഒരുക്കിയിരിക്കുന്നത്. സമാലിയ ദ്വീപിൽ വൈകിട്ട് 5.10 മുതൽ രാത്രി 10.30 വരെ പ്രവേശിക്കാൻ സാധിക്കും. ഈസ്റ്റേൺ മൻഗ്രൂവ്സിൽ മൂന്ന് ഇൻസ്റ്റലേഷനുകളാണുള്ളത്.

ജുബൈൽ മൻഗ്രൂവ് പാർക്കിൽ വൈകിട്ട് 5.30 മുതൽ ഒൻപത് മണി വരെ കണ്ടൽ ചെടികളുടെ ശാഖകളും വേരുകളുമെല്ലാം ലൈറ്റ് ആർട്ടിലൂടെ പ്രകാശിക്കുന്നത് കാണാൻ സന്ദർശകർക്ക് അവസരമുണ്ട്. വൈകിട്ട് 5.30 മുതൽ അർധരാത്രി 12 മണി വരെ ലൂവ്ര് അബുദാബിക്ക് സമീപം സ്ഥിതിചെയ്യുന്ന മംഷ അൽ സാദിയാത്തിലെ ലൈറ്റ് പ്രദർശനവും ആസ്വദിക്കാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...