എമിറേറ്റ്സ് എയർലൈൻസിൻ്റെ വളർച്ചയെ വിവരിക്കുന്ന അപൂർവ ഫോട്ടോകൾ പങ്കിട്ട് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്കാലത്തെയും ഉയർന്ന ലാഭം രേഖപ്പെടുത്തിയ വർഷം എന്ന നിലയിൽ എമിറേറ്റ്സ് ഗ്രൂപ്പിൻ്റെ വിജയത്തെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.
കമ്പനിയുടെ 2022-23 വാർഷിക റിപ്പോർട്ടാണ് പുറത്തുവന്നത്.10.9 ബില്യൺ ദിർഹം (3.0 ബില്യൺ യുഎസ് ഡോളർ) റെക്കോർഡ് വാർഷിക ലാഭമാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. കൊവിഡ് കാലത്ത് അപേക്ഷിച്ച് നഷ്ടകാലത്തിൽനിന്നുളള നിന്നുള്ള പൂർണ്ണമായ വഴിത്തിരിവാണിതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
എമിറേറ്റ്സ് എയർലൈൻ ഗ്രൂപ്പിൻ്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് മുഹമ്മദ് ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, എമിറേറ്റ്സിൻ്റെ സ്ഥാപക സിഇഒയും എമിറേറ്റ്സ് ഗ്രൂപ്പിന്റെ മുൻ എക്സിക്യൂട്ടീവ് വൈസ് ചെയർമാനുമായ അന്തരിച്ച സർ മൗറീസ് ഫ്ലാനഗൻ എന്നിവർക്കൊപ്പമുളള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ശൈഖ് മുഹമ്മദ് പങ്കുവച്ചതിൽ പ്രധാനം.
ബോയിംഗ് സിഇഒ കെവിൻ മക്അലിസ്റ്ററിനൊപ്പം നിൽക്കുന്ന ചിത്രവും വിവിധ കരാറിൽ ഒപ്പുവച്ചുവയ്ക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
യുഎഇയുടെ സ്ഥാപക പിതാവായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ ജന്മശതാബ്ദി രാജ്യം ആഘോഷിച്ചപ്പോൾ പകർത്തിയ ചിത്രവുമുണ്ട്.
എയർലൈനിൻ്റെ വിശാലമായ വ്യാപനം ദുബായിയുടെ ആഗോള പങ്ക് ശക്തിപ്പെടുത്താൻ സഹായിച്ചെന്നും ശൈഖ് മുഹമ്മദ് വിലയിരുത്തി. കഴിഞ്ഞ 30 വർഷത്തിനിടയിൽ എമിറേറ്റ്സ് 720 ദശലക്ഷം യാത്രക്കാരെയും 38 ദശലക്ഷം ടൺ ചരക്കുകളും ദുബായിലേക്കും മറ്റിടങ്ങളിലേക്കും കൊണ്ടുപോയി. എമിറേറ്റ്സ് പങ്കാളികളുമായി ചേർന്ന് 500ലധികം നഗരങ്ങളിലേക്ക് ഫ്ലൈറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ലോകത്തിൻ്റെ എല്ലാ കോണിലുള്ള ആളുകളെയും നഗരവുമായി ബന്ധിപ്പിക്കുന്നെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
2022-23ൽ എമിറേറ്റ്സ് 43.6 ദശലക്ഷം യാത്രക്കാർക്ക് സേവനം ഒരുക്കി. 123 ശതമാനം വർധനവാണിത്. സീറ്റ് കപ്പാസിറ്റി 78 ശതമാനം വർധിച്ചെന്നും കണക്കുകൾ. സാൻസിബാറിലും ടാൻസാനിയയിലും പ്രവർത്തനം ആരംഭിച്ചു. ജർമ്മനിയിലും കാനഡയിലും പുതിയ കാർഗോ പ്രവർത്തനങ്ങൾ ആരംഭിച്ചു. ബ്രസീലിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് പ്രവർത്തനങ്ങളുടെ പൂർണ്ണ ഉടമസ്ഥാവകാശം ഏറ്റെടുത്തു. തുടങ്ങി എമിറേറ്റ്സിൻ്റെ ഭാവി ശോഭനമാണെന്ന് വ്യക്തമാക്കുന്ന വിധിധ നാഴികകല്ലുകളും ശൈഖ് മുഹമ്മദ് ട്വീറ്ററിർ കുറിച്ചു.