ദുബായിൽ അനധികൃത ഫാമുകളെ നിയന്ത്രിക്കുന്നതിനായി പുതിയ നിയമം പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഫാം നിയന്ത്രണ നിയമം പ്രഖ്യാപിച്ചത്.
പുതിയ നിയമപ്രകാരം സ്വന്തം ഉടസ്ഥതയിലുള്ളതല്ലാത്ത ഭൂമിയിൽ വ്യക്തികൾക്ക് ഫാമുകൾ സ്ഥാപിക്കാനോ വേലി കെട്ടാനോ അനുവാദമുണ്ടായിരിക്കില്ല. ദുബായ് ഒട്ടക റേസിങ് ക്ലബിൻ്റെ മേൽനോട്ടത്തിലുള്ള ഒട്ടക കുതിരപ്പന്തയത്തിന് നൽകിയിരിക്കുന്ന ഫാമുകൾ, ദുബായ് മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ശൈത്യകാല ക്യാമ്പുകൾ, ദുബായ് ഭരണാധികാരി നൽകിയിരിക്കുന്ന മറ്റേതെങ്കിലും വിഭാഗം എന്നിവയൊഴികെ ദുബായിലെ പൗരൻമാർക്ക് അനുവദിച്ച ഫാമുകൾക്കാണ് പുതിയ നിയമം ബാധകമാകുന്നത്.
ഫാം നിയന്ത്രണ നിയമം ലംഘിക്കുന്നവർക്ക് 1,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തപ്പെടും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുകയും ചെയ്യും. ദുബായ് മുനിസിപ്പാലിറ്റിയുമായി ഏകോപിപ്പിച്ച് ഷെയ്ഖ് മുഹമ്മദിന്റെ സംഭരണ, ധനകാര്യ മന്ത്രാലയത്തിനായിരിക്കും ഫാമുകളുടെ നിയന്ത്രണത്തിന്റെയും ചുമതല. അതിനാൽ നിലവിലെ ഗുണഭോക്താക്കൾ ഉത്തരവിറങ്ങി മൂന്ന് മാസത്തിനുള്ളിൽ പുതിയ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.