‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

‘ബ്ലെസിയുടെ 16 വർഷത്തെ കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരം’; പുരസ്കാരത്തേക്കുറിച്ച് മനസുതുറന്ന് ബെന്യാമിൻ

Date:

Share post:

സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടൻ, സംവിധായകൻ, ജനപ്രിയ ചിത്രം എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം സ്വന്തമാക്കിയത്. ഇതിനുപിന്നാലെ ചിത്രത്തിന് വേണ്ടി ബ്ലെസി നടത്തിയ കഠിനാധ്വാനത്തെ പ്രശംസിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ.

ആടുജീവിതം എന്ന തന്റെ നോവലിനെ ആസ്‌പദമാക്കി ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ബ്ലെസി എന്ന സംവിധായകൻ്റെ നീണ്ട 16 വർഷത്തെ കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരങ്ങളെന്നും ബെന്യാമിൻ വ്യക്തമാക്കി. അതോടൊപ്പം ചിത്രത്തിന്റെ സംഗീതത്തെ പരിഗണിക്കാതെ പോയതിൽ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ആടുജീവിതം എന്ന എൻ്റെ നോവലിനെ ആസ്‌പദമാക്കി ബ്ലെസി സാർ സംവിധാനം ചെയ്ത സിനിമ ഇത്രയധികം പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയതിൽ വളരെ വളരെ സന്തോഷമുണ്ട്. എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞ് കവിയുകയാണ്. ബ്ലെസി എന്ന സംവിധായകൻ നീണ്ട 16 വർഷക്കാലമാണ് ഈ സിനിമക്ക് വേണ്ടി ഉഴിഞ്ഞുവെച്ചത്. അതിന് ജനങ്ങൾ തിയേറ്ററിൽ വലിയ അംഗീകാരം നൽകി. തുടർന്ന് ഇപ്പോൾ പുരസ്‌കാര ജൂറിയും അത്തരത്തിൽ അംഗീകരിച്ചിരിക്കുന്നു എന്ന് കേൾക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്.

സിനിമയിലെ മുഴുവൻ പ്രവർത്തകരുടെയും അഭിനേതാക്കളുടെയും ആഹ്ലാദത്തിനൊപ്പം ഞാൻ പങ്കുചേരുകയാണ്. ഇങ്ങനെ ഒരു പ്രതീക്ഷയോടെ ഒന്നുമല്ല ആ സിനിമ ബ്ലെസി ചെയ്‌തത്‌. അത്‌ ചെയ്യുന്ന സമയത്ത് ആ കഠിന പരീക്ഷണങ്ങളെ അതിജീവിക്കുക എന്നതായിരുന്നു എല്ലാവരുടെയും മനസിൽ. സാധാരണ കഥകൾ കൊടുത്ത് എഴുത്തുകാരൻ മാറിനിൽക്കുകയോ മാറ്റി നിർത്തപ്പെടുകയോ ആണ് സംഭവിക്കുക. അതിൽ നിന്ന് വ്യത്യസ്തമായി ആടുജീവിതത്തിൻ്റെ ചിത്രകാരണത്തോടൊപ്പം ഉണ്ടാവുകയും തിരക്കഥാ ചർച്ചയുടെ ഭാഗമാവുകയും പൃഥ്വിരാജിനെപോലെ ഒരു വലിയ നടൻ വന്നു നമ്മളോട് അഭിപ്രായങ്ങൾ ചോദിക്കുകയും ഒക്കെ ഉണ്ടായിട്ടുണ്ട്.

ആ ക്രൂവിൽ ഉണ്ടായിരുന്ന എല്ലാവരും ഇത് ഞങ്ങളുടെ സിനിമയാണ് എന്ന ബോധ്യത്തോടെ ചെയ്തതിന്റെ ഫലമാണ് ഇത്രയധികം അവാർഡുകൾ എന്ന് ഞാൻ കരുതുന്നു. ആടുജീവിതത്തിലെ സംഗീതത്തെ പരിഗണിക്കാതെ പോയതിൽ എനിക്കും ദുഃഖമുണ്ട്. എ.ആർ റഹ്‌മാൻ്റെ മനോഹരമായ സംഗീതം, റഫീഖ് അഹമ്മദിൻ്റെ മനോഹരമായ വരികൾ എന്നിവയെല്ലാം പരിഗണിക്കാൻ ഉണ്ടായിരുന്നു. പക്ഷെ ജൂറിയുടെ അന്തിമ തീരുമാനം ഇതാണ്, അതിനെ ചോദ്യം ചെയ്യാൻ പാടില്ല” എന്നാണ് ബെന്യാമിൻ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...