‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

‘അമ്മ’യിലെ കൂട്ട രാജി അംഗീകരിക്കുന്നില്ല, സംഘടന തിരിച്ചുവരുമെന്ന് സുരേഷ് ഗോപി

Date:

Share post:

കേരളപ്പിറവി ദിനാഘോഷത്തിനിടയിൽ താര സംഘടനയായ അമ്മ തിരിച്ചുവരുമെന്ന പ്രഖ്യാപനവുമായി നടൻ സുരേഷ് ​ഗോപി. അമ്മയ്ക്ക് എതിരെ ദുഷ്പ്രചാരണം നടത്തുന്നവർക്കെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്നും എക്സിക്യൂട്ടീവ് നൽകിയ രാജി അംഗീകരിച്ചിട്ടില്ലെന്നും ബാക്കിയുള്ള അംഗങ്ങൾ അവരെ തൂക്കിയെടുത്ത് കൊണ്ടുവരണമെന്നും സുരേഷ് ഗോപി പറഞ്ഞു. അമ്മ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷത്തിലും കുടുംബസംഗമത്തിലും പങ്കെടുക്കുകയായിരുന്നു താരം.

അമ്മയിൽ പുതിയ എക്‌സിക്യൂട്ടിവ് കമ്മിറ്റി ഉടൻ വരുമെന്നും ഇന്ന് അതിനുള്ള തുടക്കം താൻ കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “ഇരുട്ട് വീഴുമെന്ന ഒരു ധാരണ പരത്തിയതിൽ നിന്ന് ഒരു ഇരുട്ടുമില്ല എന്ന് തെളിയിച്ചുകൊണ്ടാണ് ഇന്ന് നമ്മൾ ഇവിടെ നിൽക്കുന്നത്. എത്ര കുടുംബങ്ങൾക്ക് ആശ്രയമാണ് അമ്മ എന്ന ഈ സംഘടന. ദിലീപിൻ്റെ വിഷയം വന്നപ്പോൾ മാറി നിൽക്കുന്ന വ്യക്‌തി എന്ന നിലയിൽ പോലും മാധ്യമങ്ങൾ എന്നോട് പരസ്യമായി ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുമ്പോൾ സംഘടനയെയോ നേതൃത്വത്തെയോ ഇന്ന് വരെ ഞാൻ എതിർത്തിട്ടില്ല. എനിക്ക് അതിനുള്ള പൊരുളും വകയുമുണ്ട്. പക്ഷെ ഞാൻ ഒരിക്കലും എതിർത്ത് പറഞ്ഞിട്ടില്ല.

അന്ന് മാധ്യമപ്രവർത്തകർ മൈക്ക് നീട്ടിയപ്പോൾ മാത്രം ഞാൻ ചോദിച്ചു. മാസം 5000 രൂപ വച്ച് കൊടുക്കുന്ന സമ്പ്രദായം ഹോളിവുഡിൽ ഉണ്ടോ എന്ന്. നമ്മൾ പെൻഷൻ എന്നുപോലും പറഞ്ഞിട്ടില്ല, കൈനീട്ടം എന്നാണ് പറയുന്നത്. അതൊരു സമർപ്പണമാണ്. നമ്മുടെ തന്നെ പിന്തുണയിൽ രംഗത്തുവന്ന ഫെഫ്‌ക എന്ന സംഘടന പോലും അത് ചെയ്യുന്നില്ല. നമ്മൾ എവിടെ ചെന്നാലും അവിടെ നമുക്ക് സിൽവർ സ്ക്രീൻ ആണ്. ഫിലിം സർട്ടിഫിക്കേഷൻ എന്ന സംവിധാനം അനുവദിക്കുന്ന എല്ലാ കാര്യങ്ങളും സമൂഹത്തിൻ്റെ ഉന്നമനത്തിനു വേണ്ടി ആകണം നടക്കേണ്ടത്.

സമൂഹത്തിൽ ദുഷ്‌ടലാക്കോടെ എന്തെങ്കിലുമൊക്കെ വാരി എറിയാൻ ശ്രമിക്കുന്നവർ ഉണ്ടാകാം. പക്ഷേ, ഈ സംഘടന ശക്തമായി നിലനിൽക്കണം. ഞാൻ വഹിക്കുന്ന സ്‌ഥാനത്തിന്റെ മാന്യത എനിക്ക് അറിയാം. അത് വച്ചുകൊണ്ട് പറയുകയാണ്. ഇവിടെ രണ്ടു മാസത്തിന് മുൻപ് സംഭവിച്ച കൂട്ട രാജി ഞാൻ അംഗീകരിക്കുന്നില്ല. ഞാൻ അത് പുച്ഛത്തോടെ എഴുതിത്തള്ളുന്നു. ഒരു വലിയ കൂട്ടം ആളുകളാണ് അവരെ തിരഞ്ഞെടുത്തത്. അവർ ചെയ്‌ത തെറ്റിന് മാപ്പ് പറഞ്ഞ് മര്യാദയ്ക്ക് ഈ കസേരയിൽ വന്നിരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഇല്ലെങ്കിൽ അമ്മയിലെ അംഗങ്ങൾ സ്വമേധയാ ജനറൽ ബോഡി വിളിച്ചുകൂട്ടി അവരെ ശിക്ഷിക്കണം. ഈ സംഘടനയുടെ ബലവും നന്മയും എന്താണെന്ന് ദുഷ്‌ടലാക്കിൽ നടക്കുന്നവർക്ക് അറിയില്ല.

94ൽ രൂപകരിച്ച് 95ൽ ഒരു മെഗാ ഷോ നടത്തി ഇന്ന് ഇവിടെ വരെ എത്തി നിൽക്കുന്നുണ്ടെങ്കിൽ ഈ കൂട്ടം അന്തസോടെ നില നിൽക്കേണ്ടത് അത്യാവശ്യമാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പണം സ്വരൂപിക്കണമെങ്കിൽ നമ്മൾ വേണം. അതുകൊണ്ട് നമ്മൾ അമ്മയിലെ ജനങ്ങളുടെ സംവിധാനത്തിൽ ഒരു ജനറൽ ബോഡി വിളിച്ചുകൂട്ടി ആദ്യത്തെ നടപടി എടുക്കേണ്ടത് രാജിവെച്ചു പോയവർക്കെതിരെ ആണ്. അവരെ കുത്തിന് പിടിച്ചു കൊണ്ടുവരണം. അവർ ഇന്ന് വരാത്തതിൽ ഞാൻ തെറ്റൊന്നും പറയുന്നില്ല. അമ്മയുടെ അന്തസ് ചോദ്യം ചെയ്യാൻ ആർക്കെങ്കിലും ചങ്കൂറ്റമുണ്ടോ? ഈ സ്വത്ത് വാങ്ങിയതിൽ നമ്മൾ ഒരു കടം വാങ്ങിയതും ആ കടം വീട്ടാൻ നമ്മൾ ഒരു പരിപാടി നടത്തിയതിൽ ആരുടെയൊക്കെ സഹകരണം ഉണ്ടായി എന്നും നമുക്കറിയാം..

അമ്മയ്‌ക്കെതിരെ പ്രവർത്തിക്കുന്ന കള്ളനാണയങ്ങൾക്ക് ദൈവമുണ്ടെങ്കിൽ ഈ സംഘടനയുടെ ആവശ്യം വരുന്നത് നമുക്ക് കാണാം. അമ്മ തിരിച്ചു വരുന്നതിനു വേണ്ടി പ്രവർത്തിക്കാൻ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. ഞാൻ എന്നും ആവശ്യമില്ലാത്ത കാര്യത്തിന് ആരോപണം നേരിട്ടുകൊണ്ടിരിക്കുന്ന ആളാണ്. അതാണ് തൃശൂർ കണ്ടുകൊണ്ടിരിക്കുന്നത്. പക്ഷേ, അത് നേരിടുന്നത് എനിക്കൊരു ത്രില്ലാണ്. ആ ത്രില്ല് അമ്മയിലെ എല്ലാവർക്കും വേണം പോരാടുന്നവന് മാത്രമേ ഉയർപ്പുള്ളൂ, പകുതിവഴി ഇട്ടിട്ട് ഓടുന്നവനില്ല.

ഞാൻ കൃഷ്‌ണനെയും ക്രിസ്തുവിനെയും ഒരുപോലെ കാണുന്നവനാണ്. ചവിട്ടി അരയ്ക്കപ്പെടുമ്പോഴും നീ നിൻ്റെ നാഥനെ വാരിപുണരുക, നിനക്കു വേണ്ടി പോരാടാനുള്ള പടയാളികളെ അവൻ വിട്ടുതരും എൻ്റെ കൂടെ ജനങ്ങൾ എന്ന പടയാളികൾ ഉണ്ടെങ്കിൽ നമ്മുടെ സംഘത്തിന്റെ വിശ്വാസ്യത തച്ചുടയ്ക്കാൻ ശ്രമിക്കുന്നവരെ തകർക്കാനും ജനം നമ്മോടൊപ്പം നിൽക്കും. നമ്മുടെ ഒത്തൊരുമ നമ്മൾ പ്രകടമാക്കണം എന്ന് മാത്രം ആവശ്യപ്പെടുന്നു. ഈ കേരളപ്പിറവി അമ്മയുടെ പുനഃപിറവിയുടെ ദിനം കൂടിയാകട്ടെ.” എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...