‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

‘എന്നെ ഉലകനായകൻ എന്ന് വിളിക്കരുത്, കലാകാരൻ കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ല’; പത്രക്കുറിപ്പിറക്കി കമൽഹാസൻ

Date:

Share post:

ഇന്ത്യൻ സിനിമയിലെ ഇതിഹാസതാരമാണ് കമൽഹാസൻ. ഉലകനായകൻ എന്ന വിശേഷണം പൂർണമായും ചേരുന്ന താരം അഭിനയത്തിന് പുറമെ സിനിമയുടെ എല്ലാ മേഖലയിലും തന്റെ മികവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഒരു പത്രക്കുറിപ്പാണ് ചർച്ചയായിരിക്കുന്നത്. തന്നെ ഇനി ‘ഉലകനായകൻ’ എന്ന് വിളിക്കരുതെന്നാണ് കമൽഹാസൻ പറയുന്നത്. കലാകാരൻ കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ലെന്ന നടൻ്റെ വിശ്വാസമാണ് ഇതിന് പിന്നിലെന്നും താരം വ്യക്തമാക്കി.

ഇനി മുതൽ തന്നെ കമൽഹാസനെന്നോ കമലെന്നോ കെ.എച്ച് എന്നോ മാധ്യമങ്ങളും ആരാധകരും സഹപ്രവർത്തകരും പാർട്ടി അംഗങ്ങളും വിശേഷിപ്പിക്കണമെന്നാണ് താരം പറയുന്നത്. മഹത്തായ ഒരു കലയുടെ വിദ്യാർത്ഥി മാത്രമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമൽഹാസന്റെ പത്രക്കുറിപ്പിന്റെ പൂർണരൂപം;

“വണക്കം, എന്നെ “ഉലകനായകൻ’ പോലെയുള്ള പേരുകൾ വിളിക്കുന്നതിൽ എനിക്ക് എന്നെന്നും നിങ്ങളോട് ആഴത്തിലുള്ള കൃതജ്‌ഞത തോന്നാറുണ്ട്. പ്രിയപ്പെട്ടവരും ബഹുമാന്യരായ സഹപ്രവർത്തകരും ആരാധകരും നൽകിയ അത്തരം അംഗീകാരങ്ങൾ ഞാൻ അംഗീകരിക്കുന്നു, നിങ്ങൾക്ക് എന്നോടുള്ള സ്നേഹം എന്നെ ഇപ്പോഴും വിനയാന്വിതനാക്കുകയും ഞാൻ ഒരുപാട് സന്തോഷിക്കുകയും ചെയ്തിട്ടുണ്ട്.

സിനിമ എന്ന കല ഒരു വ്യക്തിയിൽ മാത്രം ചുറ്റപ്പെട്ടു നിൽക്കുന്നതല്ല, ആ മഹത്തായ കലയുടെ ഒരു വിദ്യാർഥി മാത്രമായ ഞാൻ എന്നേക്കും എന്നെത്തന്നെ പരിഷ്കരിക്കാനും പഠിക്കാനും വളരാനും ആഗ്രഹിക്കുന്നു. മറ്റേതൊരു സർഗാത്മക ആവിഷ്കാര രൂപത്തെയും പോലെ സിനിമയും എല്ലാവർക്കും അവകാശപ്പെട്ടതാണ്. എണ്ണമറ്റ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്‌ധരുടെയും പ്രേക്ഷകരുടെയും സഹകരണമാണ് മനുഷ്യരാശിയുടെ വൈവിധ്യമാർന്നതും സമ്പന്നവും എക്കാലവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ കഥകളുടെ യഥാർഥ പ്രതിഫലനമായി സിനിമയെ മാറ്റുന്നത്.

കലാകാരൻ കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ലെന്നാണ് എൻ്റെ എളിയ വിശ്വാസം. എൻ്റെ അപൂർണതകളെക്കുറിച്ചും എന്നെ മെച്ചപ്പെടുത്താനുള്ള എൻ്റെ പ്രയത്നങ്ങളെക്കുറിച്ചും നിരന്തരം ബോധവാനായി നിലകൊള്ളാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ ഒരുപാട് ഗഹനമായ മനനത്തിനു ശേഷം ‘ഉലകനായകൻ’ പോലെയുള്ള ശീർഷകങ്ങളോ വിശേഷണങ്ങളോ ഇനി വേണ്ട എന്ന് തീരുമാനിക്കാനും അത് മാന്യമായി നിരസിക്കാനും ഞാൻ നിർബന്ധിതനാവുകയാണ്.

എൻ്റെ എല്ലാ ആരാധകരും, മാധ്യമങ്ങളും, സിനിമാ സാമുദായിക അംഗങ്ങളും, പാർട്ടി കേഡറും, ഇന്ത്യയിലെ സഹോദരീസഹോദരന്മാരും ഇനി മുതൽ എന്നെ കമൽഹാസൻ എന്നോ കമൽ എന്നോ കെഎച്ച് എന്നോ മാത്രം വിളിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.

കാലങ്ങളായി നിങ്ങൾ എന്നോട് കാണിക്കുന്ന സ്നേഹത്തിനും ആത്മാർഥതയ്ക്കും നന്ദി. സിനിമയെന്ന മനോഹരമായ ഈ കലാരൂപത്തിനു മുന്നിൽ എല്ലാവരും സമന്മാരായിരിക്കണമെന്നും നമുക്കിടയിൽ വലിപ്പച്ചെറുപ്പങ്ങൾ ഉണ്ടായിരിക്കരുതെന്നുമുള്ള എന്റെ വിനയപൂർവമായ ആഗ്രഹമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണം. എൻ്റെ വേരുകളോടും ലക്ഷ്യങ്ങളോടും വിശ്വസ്‌തത പുലർത്താനും നിങ്ങളുടെ സ്നേഹത്തിന് ഇനിയും പാത്രമാകാനും ഞാൻ ആഗ്രഹിക്കുന്നു.

എന്നെന്നും നിങ്ങളുടെ മാത്രം കമലഹാസൻ”

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...