‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

മലയാള സിനിമയുടെ സ്വന്തം ഷീല

Date:

Share post:

‘ൻ്റെ കൊച്ചു മുതലാളി…’ പരീക്കുട്ടിയെ നോക്കി കറുത്തമ്മ വിളിച്ചു. കടപ്പുറത്ത് പാടി പാടി മരിക്കുമെന്ന് പറഞ്ഞ് ദൂരേക്ക് മറയുന്ന പരീക്കുട്ടിയെ നോക്കി കറുത്തമ്മ വിതുമ്പി. കേരളക്കര ആ വിളി കേട്ടു. കറുത്തമ്മയെ നെഞ്ചിലേറ്റി, കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും നഷ്ട പ്രണയത്തെയും. 1965-ൽ പുറത്തിറങ്ങിയ ചെമ്മീനിലെ കറുത്തമ്മയെ മലയാളികൾ നെഞ്ചിലേറ്റിയതിൽ വലിയ പങ്കും ഈ ഡയലോഗിനുണ്ട്. എക്കാലത്തെയും മികച്ച ആ കഥാപാത്രത്തിന് ജീവൻ നൽകി മലയാള സിനിമയ്ക്ക് സമ്മാനിച്ച ആ അതുല്യ കലാകാരിയ്ക്ക് ഇന്നും ആരാധകരേറെ. ഷീല, പ്രിയപ്പെട്ട ഷീലാമ്മ.

ആറു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം. കറുത്തമ്മയായും കള്ളി ചെല്ലമ്മയായും കടത്തനാട്ട് മാക്കമായും പതിറ്റാണ്ടുകൾക്ക് മുമ്പേ സൂപ്പർ താരമായി.  കൊമ്പനക്കാട്ടെ കൊച്ചു ത്രേസ്യയായും അമ്മുക്കുട്ടി അമ്മയായും ഈ കാലഘട്ടത്തിൻ്റെ കഥാപാത്രങ്ങളെയും ഷീല അവിസ്മരണീയമാക്കി. പ്രണയവും വിരഹവും ഹാസ്യവും കുടുംബ ബന്ധങ്ങളുടെ സങ്കീര്‍ണതകളുമെല്ലാം തന്മയത്വത്തോടെ അവതരിപ്പിച്ച ഷീല. മലയാളത്തിൻ്റെ ആദ്യ വനിതാ സൂപ്പർസ്റ്റാറിൻ്റെ കൈയ്യൊപ്പ് പതിഞ്ഞ ചലച്ചിത്ര രംഗങ്ങള്‍ ഇന്നും മറക്കാനാവാത്തതാണ്. മലയാളത്തിലും തമിഴിലും തൻ്റേതായ ഇടം സൃഷ്ടിച്ചെടുത്ത ഒരു അതുല്യ കലാകാരി.

തൃശൂർ കണിമംഗലത്തെ ആൻ്റണിയുടെയും ഭാര്യ ഗ്രേസിയുടെയും മകളായ ഷീല സെലിൻ റെയിൽവേ ടിക്കറ്റ് എക്സാമിനറായ അച്ഛൻ്റെ സ്ഥലം മാറ്റം മൂലം വിവിധ സ്ഥലങ്ങളിലായിരുന്നു പഠനം പൂർത്തിയാക്കിയത്. അന്ന് നാടകത്തിൽ അഭിനയിച്ച 40 രൂപയുമായി അമ്മയുടെ അടുത്ത് ചെന്നപ്പോൾ ഇനി അഭിനയിക്കരുതെന്ന് അമ്മ വിലക്കി. സിനിമ കാണുന്നത് പാപമാണെന്ന് പറഞ്ഞ അച്ഛൻ ഒരിക്കൽ സിനിമ കണ്ട് വന്നതിന് കുമ്പസാരിച്ചിട്ട് വീട്ടിൽ കയറിയാൽ മതി എന്ന് പറഞ്ഞു, അടിക്കുകയും ചെയ്തു. പിന്നീട് കുടുംബത്തിൻ്റെ നിലനിൽപ്പിന് വേണ്ടി ഷീലയ്ക്ക് ഒരു സിനിമാ നടി തന്നെ ആവേണ്ടി വന്നു. നടിയായതിന് ശേഷം പള്ളിക്കാർ തന്നെ നൽകിയ സ്വീകരണത്തിൽ ഈ കഥ ഷീല പങ്കുവച്ചിട്ടുണ്ട്.

17-ആം വയസ്സിൽ സാക്ഷാൽ പുരട്ച്ചി തലൈവർ എംജിആര്‍ നായകനായ തമിഴ് ചിത്രം ‘പാശ’ത്തിലൂടെ സിനിമാലോകത്തേക്ക്. അവിടെവച്ച് ഒരു പേരുമാറ്റം നടന്നു. സരസ്വതി ദേവി, അങ്ങനെ ഷീലയ്ക്ക് പുതിയ പേര് ലഭിച്ചു. പക്ഷെ പി ഭാസ്കരൻ ഷീലയെ കണ്ടതോടെ സരസ്വതി ദേവി വീണ്ടും ഷീലയായി. ഭാസ്കരന്റെ ‘ഭാഗ്യജാതകമായി’ മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചു. ‘ഷീലാ യുഗ’ത്തിന്റെ തുടക്കമായിരുന്നു അത്. ഒന്നിനുപിറകെ ഒന്നായി വിജയിക്കുന്ന ചിത്രങ്ങള്‍. ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങള്‍. ചെമ്മീന്‍, അടിമകള്‍, കള്ളിച്ചെല്ലമ്മ, യക്ഷഗാനം, ഒരുപെണ്ണിൻ്റ കഥ, ഈറ്റ, അശ്വമേധം, നിഴലാട്ടം, ശരപഞ്ചരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കലിക, അഗ്നിപുത്രി, ഭാര്യമാര്‍ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, വാഴ് വേ മയം, പഞ്ചവന്‍ കാട്, കാപാലിക… വിജയ ചിത്രങ്ങൾക്ക് ഫുൾ സ്റ്റോപ്പില്ല. ഷീല തലമുറകളുടെ ഹരമായി മാറി. നായകന്മാർ അടക്കി വാണ സിനിമാലോകത്ത്‌ ഷീല ശക്തമായ സ്ത്രീ സാന്നിധ്യമായി നിലകൊണ്ടു.

പ്രേം നസീര്‍, സത്യന്‍,മധു, ജയന്‍, സോമന്‍, സുകുമാരന്‍, കമലഹാസന്‍ തുടങ്ങിയ മുന്‍നിര നായകന്മാരുടെ നായികയായി ഷീല. നായകന്മാരേക്കാള്‍ പ്രതിഫലം പറ്റുന്ന നടിയായി ഷീല അതിവേഗം വളര്‍ന്നു. സിനിമാ ലോകത്തിൻ്റെ ചരിത്രത്തിലേക്ക് എന്നും അഭിമാനിക്കാൻ കഴിയുന്ന സുവർണ നിമിഷത്തിനും ഷീല നിമിത്തമായി. നൂറ്റിയമ്പതിലധികം സിനിമകളില്‍ നായികാ നായകന്മാരായി അഭിനയിച്ചതിൻ്റെ ലോക റെക്കോർഡ് പ്രേം നസീറിനൊപ്പം ഷീല പങ്കുവച്ചു. മലയാള സിനിമയുടെ മികച്ച നായിക നായകന്മാരായി ഷീലയും പ്രേം നസീറും. അത് മാത്രമോ, ഓസ്കാർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ‘ചെമ്മീനിലെ’ നായിക എന്ന ബഹുമതിയും ഷീലയുടെ സിനിമാ ജീവിതത്തിലെ നാഴികകല്ലായി.

പക്ഷെ, 1980-ൽ രണ്ട് പതിറ്റാണ്ട് നീണ്ടു നിന്ന വിജയകരമായ സിനിമാ ജീവിതത്തിൽ നിന്ന് ഷീല ഒരു ഇടവേളയെടുത്തു. മലയാള സിനിമയുടെ നെറുകയിൽ നിന്ന ഷീല ഇടവേളയെടുത്തത് എന്തിനായിരിക്കും…?

തമിഴ് നടൻ രവിചന്ദ്രനുമായുള്ള വിവാഹവും കുറച്ച് വർഷങ്ങൾ മാത്രം നീണ്ടു നിന്ന ദാമ്പത്യ ജീവിതവും അതിലുണ്ടായ തകർച്ചയും ഷീലയെ അസ്വസ്ഥയാക്കി. അവർ ഏകാന്ത ജീവിതം നയിച്ചു. കൂട്ടിന് മകൻ വിഷ്ണു(ജോർജ്)വും വരയും മാത്രം. ഷീലയിലെ ഒളിഞ്ഞു കിടന്നിരുന്ന ചിത്രകാരിയെയാണ് പിന്നീട് ലോകം കണ്ടത്. അതിനിടെ രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയെങ്കിലും വിജയം കണ്ടില്ല. ‘ശിഖരങ്ങള്‍’,’യക്ഷഗാനം’ എന്നിവ ഷീല എന്ന സംവിധായികയുടെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ്. ഈ രണ്ട് ചിത്രങ്ങളുടെയും കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത് ഷീല തന്നെ. ‘പത്താമത്തെ ചെക്ക്’ എന്ന നോവലും ഷീലയുടേതായി പുറത്തിറങ്ങി. ‘കുയിലിൻ്റെ കൂട്’ എന്ന പേരില്‍ ഒരു പുസ്തകവും അവർ രചിച്ചിട്ടുണ്ട്.

സിനിമയിലേക്ക് ഒരു തിരിച്ചു വരവ് ഷീലയ്ക്ക് ആവശ്യമായിരുന്നു. 2003-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലൂടെ അവർ രണ്ടാം വരവ് നടത്തി. ജയറാമിനൊപ്പമെത്തിയ കൊമ്പനക്കാട്ടു കൊച്ചു ത്രേസ്യയെ പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. കളഞ്ഞുപോയെന്ന് കരുതിയ അതുല്യ പ്രതിഭയെ മലയാള സിനിമയ്ക്ക് തിരിച്ചു കിട്ടിയതിൻ്റെ സന്തോഷമായിരുന്നു എല്ലാവർക്കും. പിന്നെയും അവർ സിനിമയിൽ വേഷമിട്ടു. ‘അകലെ’, ‘പൊന്മുടി പുഴയോരത്ത്’, ‘പതാക’, ‘ട്വന്റി 20’, ‘നായിക’, ‘സ്‌നേഹവീട്’….ന്യൂ ജനറേഷൻ നടന്മാർക്കൊപ്പവും ഷീല അതി ഗംഭീര പ്രകടനങ്ങൾ കാഴ്ചവച്ചു. മൂന്ന് തവണ കേരള സംസ്ഥാന അവാർഡ് നേടിയ ഷീലയെ 2019ല്‍ ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കി കേരളം ആദരിച്ചു. എന്നാൽ 20 വർഷം നായികയായി മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടും ഒരിക്കൽ പോലും ഷീലയ്ക്ക് നാഷണൽ അവാർഡ് ലഭിച്ചില്ല.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഉറുദു ഭാഷകളിലായി 475ല്‍ അധികം ചിത്രങ്ങളില്‍ വേഷമിട്ട ഷീല. വേൾഡ് റെക്കോർഡിന് ഉടമ. പ്രായമേറും തോറും അഭിനയവും സിനിമയും മാത്രം സ്വപ്നം കണ്ട് കിടക്കുന്ന മധുരപതിനാറ് കാരിയായി, പുതിയ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ്. മലയാളത്തിൻ്റെ അഭിനയ സൗന്ദര്യം, ഷീല.. മലയാളികളുടെ സ്വന്തം ഷീലാമ്മ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...