‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

മലയാളികൾ മറക്കാത്ത മാമാട്ടിയും മാളൂട്ടിയും

Date:

Share post:

സിനിമയെക്കാൾ സംഗീതത്തെയായിരുന്നു ബാബു സ്നേഹിച്ചത്. സെയ്താപ്പേട്ടയിലെ സമ്പന്നർ മാത്രം താമസിച്ചിരുന്ന ഫ്ലാറ്റിന്റെ മട്ടുപ്പാവിൽ ഇരുന്നുകൊണ്ട് എ.എസ്. ബാബു സൗന്ദർരാജൻ പാടിയ പാട്ടുകൾ അതേ ഇമ്പത്തിൽ പാടുമായിരുന്നു. ഗായകനാകാൻ ആഗ്രഹിച്ച് കൊല്ലം വിട്ട് മദ്രാസിലേക്ക് ചേക്കേറിയ ബാബുവിന് വർഷങ്ങൾ കഴിഞ്ഞിട്ടും സിനിമയിൽ ഒന്നുമാവാൻ കഴിഞ്ഞില്ല. പക്ഷേ സിനിമാ ലോകത്തെ സൂപ്പർ താരങ്ങളുടെ അച്ഛൻ എന്ന് അറിയപ്പെടാൻ ആയിരുന്നു നിയോഗം.

ആലീസിനെ കല്യാണം കഴിച്ച് മദ്രാസിൽ ജീവിക്കുന്ന കാലം. അവർക്ക് റിച്ചാർഡ് എന്ന മകൻ പിറന്നു. സുന്ദരനായ റിച്ചാർഡിനെ കണ്ട് പലരും സിനിമയിൽ അഭിനയിപ്പിച്ചു കൂടെ എന്ന് ചോദിച്ചു. ഈ ചെറു പ്രായത്തിൽ എങ്ങനെ എന്നായിരുന്നു ബാബുവിന്റെ ആശങ്ക. എന്നാൽ സിനിമിയിലെ അവസരങ്ങൾ ഈ കുടുംബത്തിലേക്ക് എത്തിച്ചേർന്നത് ശാലിനിയുടെ ജനനത്തോടെയാണ്. റിച്ചാർഡിന് രണ്ട് വയസ്സുളളപ്പോഴാണ് ശാലിനിയുടെ ജനനം.

‘മാമാട്ടിക്കുട്ടിയമ്മ’ എന്ന ചിത്രത്തിന് വേണ്ടി ബാലതാരത്തെ അന്വേഷിക്കുകയായിരുന്നു നിർമാതാവായ നവോദയ അപ്പച്ചൻ. ബാബു വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥൻ വഴി ശാലിനിയുടെ ഫോട്ടോ അപ്പച്ചന്റെ കൈകളിൽ എത്തി. ബാബുവിനോട് മകളെയും കൂട്ടി ഓഫീസിൽ എത്താൻ പറഞ്ഞുകൊണ്ട് ഒരു ഫോൺ കാൾ. ആ കൂടിക്കാഴ്ച്ചയിൽ മലയാള സിനിമയ്ക്ക് കിട്ടിയത് മികച്ച ഒരു അഭിനേത്രിയേയാണ്. ആരെയും ഒറ്റ നിമിഷം കൊണ്ട് കയ്യിലെടുക്കുന്ന മിടുക്കിയായ ബേബി ശാലിനിയെ.

 

അങ്ങനെ 1982 ഇൽ ബാബുവിന്റെ രണ്ടാമത്തെ കുഞ്ഞ് അഞ്ചാമത്തെ വയസ്സിൽ വെള്ളിത്തിരയിലെത്തി. ഫാസിലിന്റെ സംവിധാനത്തിൽ മലയാളികളുടെ സ്വന്തം മാമാട്ടിക്കുട്ടിയമ്മയായി. പുതുമുഖ താരം ബേബി ശാലിനി എന്ന് ബിഗ് സ്‌ക്രീനിൽ തെളിഞ്ഞു. ചരിത്രത്തിൽ ആദ്യമായി മലയാള സിനിമ ഒരു കുട്ടി അഭിനേതാവിന്റെ പ്രകടനം കാണാൻ കാത്തിരുന്നു. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ ആ വർഷത്തെ കേരള സംസ്ഥാന അവാർഡ് സ്വന്തമാക്കി ബേബി ശാലിനി സിനിമയിലെ തന്റെ സ്ഥാനം ഉറപ്പിച്ചു. മാമാട്ടിക്കുട്ടിയമ്മയുടെ വിജയം കേരളക്കരയിൽ ബേബി ശാലിനി തരംഗമായി മാറി. ശാലിനിയിലൂടെ ബാബുവിനെയും ആലിസിനെയും തേടി സൗഭാഗ്യങ്ങൾ എത്തി. ഇതിനിടെ കുടംബത്തിന് മധുരസന്തോഷമായി ശ്യാമിലിയും പിറന്നു.

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒരു പിടി ചിത്രങ്ങൾ ബേബി ശാലിനിയെ തേടിയെത്തി. ആൺകുട്ടിയായും പെൺകുട്ടിയായും ബേബി ശാലിനി വെള്ളിത്തിരയിൽ വിസ്മയം തീർത്തു. ‘ഒന്നാണ് നമ്മളിലെ സോണിക്കുട്ടിയും ചക്കരയുമ്മയിലെ ശാലു മോളും തമിഴിലെ പിള്ളൈ നിലായിലെ ശാലിനിയും കന്നഡയിലെ ഈ ജീവ നിനഗിയിലെ ലതയും ബേബി ശാലിനിയുടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ആണ്. ജഗദേഗ വീരുഡു അതിലോക സുന്ദരി എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്യാമിലിയായി ബേബി ശാലിനി വെള്ളിത്തിരയിൽ നിന്ന് ഇടവേളയെടുത്തു. നാല് ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചുകൊണ്ട് ഒരു ബാലതാരം സിനിമാ ലോകം ‘വന്നു കണ്ടു കീഴടക്കി’.

ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് കൈ പിടിച്ചുയർത്തിയ അതേ സംവിധായകന്റെ നായികയായി ശാലിനി സിനിമാ ലോകത്തേക്ക് തിരിച്ചെത്തി. ബാലതാരമായി അതിശയിപ്പിച്ച അതേ വെള്ളിത്തിരയിൽ അനിയത്തിപ്രാവിലൂടെ നായികയായി ശാലിനി നടത്തിയത് ശക്തമായ തിരിച്ചുവരവായിരുന്നു. സിനിമ വൻ വിജയമായതോടെ തമിഴ് പതിപ്പായ കാതല്ക്ക് മര്യാദയിലും ശാലിനി തന്നെ നായികയായി. തമിഴിൽ വിജയ് ആയിരുന്നു കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച സുധിയായി എത്തിയത്. പിന്നീടങ്ങോട്ട് വിജയ ചിത്രങ്ങളിലെ നായികയായി ശാലിനി തിളങ്ങി.

നക്ഷത്രത്താരാട്ടിലെ ഹേമയും സുന്ദര കില്ലാഡിയിലെ ദേവയാനിയും കളിയൂഞ്ഞാലിലെ അമ്മുവും നിറത്തിലെ സോനയും ശാലിനി വേഷപ്പകർച്ച നടത്തിയ കഥാപാത്രങ്ങളിൽ ചിലത് മാത്രമാണ്. മാധവന്റെ നായികയായി അലൈ പായുതേ കൂടി റിലീസ് ആയതോടെ തമിഴിലെ സൂപ്പർ ഹിറ്റ്‌ നായികയായി ശാലിനി. അന്ന് തമിഴിൽ തിളങ്ങി നിന്നിരുന്ന സൂപ്പർ നായകൻ അജിത്തിന്റെ നായികയായി അമർക്കളത്തിലെ മോഹന തമിഴ് പ്രേക്ഷകരുടെ മനസ്സിൽ മാത്രമല്ല, അജിത്തിന്റെ ഹൃദയത്തിലും ഇടം പിടിച്ചു. അവർ പ്രണയത്തിലായി. വ്യത്യസ്ത മതങ്ങളിൽപ്പെട്ട ഇരുവരും 2000 ത്തിൽ വിവാഹിതരാവുകയും ചെയ്തു. കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചതോടെ വിജയക നായിക പട്ടത്തിന്റെ നെറുകയിൽ നിന്ന് ശാലിനി വിട്ടു നിന്നു.

പക്ഷെ, സിനിമയ്ക്ക് ആ കുടുംബത്തെ പിരിയാൻ കഴിയുമായിരുന്നില്ല. തൊണ്ണൂറുകളുടെ തുടക്കത്തിൽ അതേ കുടുംബത്തിൽ നിന്ന് ശാലിനിയുടെ സഹോദരി ശ്യാമിലിയും രണ്ടാമത്തെ വയസ്സിൽ സിനിമയിലെത്തിയിരുന്നു. തമിഴിലെ ഹിറ്റ്‌ പടം അഞ്ജലിയിലൂടെ മികച്ച ബാല താരത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കി ചേച്ചിയെ പോലെ അനിയത്തിയും സിനിമയിൽ വേരുറപ്പിച്ചു. കുഴൽ കിണറിൽ അകപ്പെട്ട കുട്ടിയുടെ ഭീകരാവസ്ഥയെ അതിശയകരമായി അവതരിപ്പിച്ചുകൊണ്ട് മലയാളത്തിൽ മാളൂട്ടിയായെത്തി കേരള സംസ്ഥാന പുരസ്‌കാരവും ശ്യാമിലി നേടി. ജയറാമിനും ഉർവശിയ്ക്കുമൊപ്പം, അല്ലെങ്കിൽ അതിലുമേറെ പ്രേക്ഷകർ ശ്രദ്ധിച്ചത് ശ്യാമിലിയെന്ന കൊച്ചു മിടുക്കിയെയാണ്. അവളുടെ മുഖത്ത് മിന്നി മറയുന്ന ഭവങ്ങളെയാണ്. എന്നാൽ തെലുങ്കിൽ ദൈവിക പരിവേഷമായിരുന്നു ശ്യാമിലിയുടെ സിനിമകള്‍ക്ക്. വരുമാന നികുതി അടയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന് റെക്കോർഡ് ബുക്കിൽ വരെ ഇടം പിടിയ്ക്കുകയും ചെയ്തു ഈ കുട്ടിത്താരം. പിന്നീട് നീണ്ട ഇടവേള. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ‘ഹരികൃഷ്ണൻസിലൂടെ ‘ വീണ്ടുമൊരു തിരിച്ചു വരവ്.

ശ്യാമിലി തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒരുപിടി ചിത്രങ്ങൾ. ഒടുവിൽ സ്വന്തം കുടുംബത്തിലേക്ക് ശ്യാമിലി തിരിച്ചെത്തി. കുഞ്ചാക്കോ ബോബന്റെ നായികയായി വള്ളീം തെറ്റി പുള്ളീം തെറ്റിയിലൂടെ മലയാളത്തിന്റെയും നായികയായി. ചേച്ചിയും അനിയത്തിയും നായികയായി അരങ്ങേറ്റം കുറിച്ചത് ചാക്കോച്ചന്റെ ചിത്രത്തിലൂടെയായിരുന്നു എന്നതും ഒരു നിയോഗം. പക്ഷെ, ചേച്ചിയെ പോലെ നായികയായി തിളങ്ങാൻ അനിയത്തിക്ക് കഴിഞ്ഞില്ല. സിംഗപ്പൂരിലെ പഠനം പൂർത്തിയാക്കി ചായക്കൂട്ടുകളെ കൂട്ട് പിടിച്ച് ശ്യാമിലി ചിത്രകാരിയുടെ വേഷമണിഞ്ഞ് ഇപ്പോൾ സന്തോഷവതിയായി ജീവിക്കുന്നു.

സിനിമയുടെ രണ്ട് ബേബി താരങ്ങൾ. തരംഗം സൃഷ്‌ടിച്ച ബാല താരങ്ങൾ. ജീവിതത്തിന്റെ നല്ല പകുതിയും സിനിമയ്ക്കായി സമർപ്പിച്ചവർ. ഇന്നും ബാല താരങ്ങൾ എന്ന് കേൾക്കുമ്പോൾ പ്രേക്ഷകർ ചോദിക്കുക ബേബി ശാലിനിയെയും ബേബി ശ്യാമിലിയെയും പോലെയാണോ എന്നാണ്. മാമാട്ടിക്കുട്ടിയെയും മാളൂട്ടിയെയും അങ്ങനെ മറക്കാൻ കഴിയുമോ മലയാളിയ്ക്ക് ??.

ദീപിക ചന്ദ്രൻ
ദീപിക ചന്ദ്രൻ
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...