‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

വാക്കുകൾ കൊണ്ട് സൂര്യകിരീടം അണിഞ്ഞ ഗിരീഷ് പുത്തഞ്ചേരി

Date:

Share post:

ചലച്ചിത്ര ഗാനങ്ങൾക്ക് സിനിമയുടെ മുഴുവൻ ആത്മാവിനെയും ആവാഹിക്കാനുള്ള കഴിവുണ്ട്. കാണുന്ന പ്രേക്ഷകന്റെ മനസ്സിൽ ആഴ്ന്നിറങ്ങുന്ന മാജിക്കുകളാണ് ഓരോ സിനിമാ ഗാനവും. സംഗീതത്തിന് പുറമേ ഓരോ വരിയിലും എഴുത്തുകാരൻ ഒളിപ്പിച്ചുവയ്ക്കുന്നത് സിനിമയുടെ അറ്റുപോവാത്ത ജീവനാണ്. അത്തരത്തിൽ വരികളിൽ വിസ്മയം തീർത്ത അതുല്യ പ്രതിഭയാണ് അകാലത്തിൽ പൊലിഞ്ഞുപോയ എഴുത്തുകാരൻ ഗിരീഷ് പുത്തഞ്ചേരി. ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ അറുപത്തി രണ്ടാം പിറന്നാൾ ആഘോഷിക്കേണ്ടിയിരുന്ന ദിവസമാണ് ഇന്ന്. അഭ്രപാളികളിൽ മറഞ്ഞാലും തന്റെ പാട്ടുകളിലൂടെ ഇന്നും മലയാളക്കരയുടെ മനസ്സിൽ ഗിരീഷ് പുത്തഞ്ചേരി ജീവിക്കുന്നു. പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വരം പോലെ, അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞ ഗാനങ്ങൾക്ക് ചെവിയോർക്കുന്നു.

ആകാശവാണിയുടെ വിവിധ നിലയങ്ങൾക്ക് ലളിത ഗാനങ്ങൾ രചിച്ചുകൊണ്ട് തുടങ്ങിയ എഴുത്ത് ജീവിതം, പിന്നീട് സിനിമാ ലോകത്തെക്കും വ്യാപിച്ചു.  ‘ചക്രവാളത്തിനപ്പുറം’ എന്ന ചിത്രത്തിനുവേണ്ടി ഗാനം എഴുതിയായിരുന്നു സിനിമയിലേക്കുള്ള പ്രവേശനം. തിരശീലയിലെ കഥാപാത്രങ്ങളുടെ ചുണ്ടിൽ വിരിയുന്ന ഓരോ പാട്ടിന്റെ ഈണത്തിന് പിന്നിലും ഗിരീഷ് പുത്തഞ്ചേരി തന്റെ വരികൾക്കൊണ്ട് മറ്റൊരു ലോകം തന്നെ സൃഷ്ടിച്ചു. നിരവധി ഗാനങ്ങൾ രചിച്ചുവെങ്കിലും ‘ദേവാസുരത്തിലെ ‘സൂര്യകിരീടം വീണുടഞ്ഞു’ എന്ന ഗാനം ചലച്ചിത്ര ഗാനരചയിതാക്കള്‍ക്കിടയില്‍ അദ്ദേഹത്തെ മുൻ നിരയിലെത്തിച്ചു. പിന്നീട് ഉണ്ടായതെല്ലാം ചരിത്രം.

ഗിരീഷ് പുത്തഞ്ചേരിയുടെ തൂലികയിൽ മലയാള സിനിമയുടെ ജീവൻ തുടിക്കുന്ന നിരവധി ഗാനങ്ങൾ പിറന്നു വീണു. ഹിറ്റ് ഗാനങ്ങളുടെ നീണ്ട നിര തന്നെയുണ്ടായി. ‘ആരോ വിരൽ മീട്ടി’, ‘കണ്ണും നട്ട് കാത്തിരുന്നിട്ടും’, ‘ആകാശ ദീപങ്ങൾ സാക്ഷി’, ‘ഇന്നലേ എന്റെ നെഞ്ചിലെ’, ‘അമ്മ മഴക്കാറിന് കൺ നിറഞ്ഞു… ‘അങ്ങനെ എണ്ണിയാൽ തീരാത്ത എത്രയോ ഗാനങ്ങൾ. ഇളയരാജ, രവീന്ദ്രന്‍മാഷ്, എം ജയചന്ദ്രൻ, വിദ്യാസാഗർ തുടങ്ങി ലക്ഷ്മികാന്ത് പ്യാരേലാല്‍ മുതൽ സാക്ഷാൽ എആര്‍ റഹ്മാന്‍ വരെ, ഒട്ടേറെ പ്രമുഖരുടെ ഈണങ്ങൾക്ക് ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങളെഴുതിയിട്ടുണ്ട്. മാത്രമല്ല ഏഴു തവണ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള കേരളാ ഗവണ്മെന്റിന്റെ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. ചെറുതും വലുതുമായ നിരവധി അവാർഡുകൾ വേറെയും ലഭിച്ചു.

ഗാനങ്ങൾക്ക്‌ മാത്രമല്ല ‘മേലേപ്പറമ്പിൽ ആൺ വീട്’ എന്ന സിനിമയുടെ കഥയും, ‘കിന്നരിപ്പുഴയോരം ‘, ‘പല്ലാവൂർ ദേവനാരായണൻ’ , ‘വടക്കും നാഥൻ’ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും അദ്ദേഹം രചിച്ചു. ഷഡ്ജം , തനിച്ചല്ല എന്നീ രണ്ടു കവിതാ സമാഹാരങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. ഒടുവിൽ 2010 ഫെബ്രുവരി 10ന് തന്റെ 48 ആമത്തെ വയസ്സിൽ പക്ഷാഘാതത്തെ തുടര്‍ന്ന് ലോകത്തോട് വിട പറഞ്ഞപ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമായത് ഇനി ഒരിക്കലും തിരികെ ലഭിക്കാത്ത പാട്ടിന്റെ ഒരു സുവർണകാലം കൂടിയായിരുന്നു. ആയിരം വർഷങ്ങൾ കഴിഞ്ഞാലും പ്രൗഢി കുറയാത്ത പാട്ടുകളിലൂടെ ഓരോ മലയാളിയുടെയും മനസ്സിൽ ഇന്നും ഈ അതുല്യ പ്രതിഭ ജീവിക്കുന്നുണ്ട്. വിരഹവും പ്രണയവും സന്തോഷവും വിരൽ തുമ്പിൽ വിരിയിച്ച ആ അനശ്വര കവിയ്ക്ക് മുന്നിൽ പ്രണാമം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...