‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

ടൈലർ ഷോപ്പിൽ നിന്ന് ‘ഹോമി’ ലേക്കെത്തിയ ദേശീയ അവാർഡ്

Date:

Share post:

നൂലിഴകൾ കൊണ്ട് തുന്നിചേർത്ത ജീവിതമാണ് സുരേന്ദ്രൻ കൊച്ചുവേലുവിൻ്റേത്. കൃത്യമായ അളവെടുത്ത് അതിനൊത്ത് തുണി തയ്ച്ചെടുത്ത് വസ്ത്രം അണിയുന്നവരുടെ മനസ്സ് നിറയ്ക്കുന്ന തയ്യൽക്കാരനായിരുന്നു തിരുവനന്തപുരത്തെ കൊച്ചുവേലുവിൻ്റേയും ഗോമതിയുടെയും ഏഴു മക്കളിലെ ഈ രണ്ടാമൻ. കുടുംബത്തിലെ പ്രാരാബ്ധം സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ അമ്മാവൻ്റെ കൂടെ തയ്യൽക്കാരനായി ജീവിതം തുടങ്ങുന്നതിനുള്ള കാരണമായി. അന്നൊന്നും ഈ ചെറുപ്പക്കാരൻ വിചാരിച്ചിരുന്നില്ല, ഇന്ന് ലോകമറിയുന്ന ഒരു നടനായി മാറുമെന്ന്.

അമ്മാവനൊപ്പം തയ്യൽ മെഷീൻ ചവിട്ടി തുടങ്ങിയ ജീവിതത്തിൽ വഴിത്തിരിവായത് അമേച്വർ ആർട്സ് ക്ലബ്ബുകളാണ്. അവിടുത്തെ നാടകങ്ങൾ സുരേന്ദ്രൻ്റെ അഭിനയ ജീവിതത്തിൻ്റെ തുടക്കമായി. സുരേന്ദ്രനെ നടനാക്കി. പിന്നീട് ദൂരദർശൻ്റെ വാതിൽ തുറന്ന് കിട്ടിയതായിരുന്നു ഈ ചെറുപ്പക്കാരൻ്റെ മിനി സ്ക്രീനിലേക്കുള്ള എൻട്രി. അങ്ങനെ ‘കളിവീട്ടിലൂടെ’ നിരവധി ആളുകളുടെ വീട്ടിലേക്ക് സുരേന്ദ്രൻ എത്തി.

എന്നാൽ നടനായിട്ടല്ലായിരുന്നു ബിഗ് സ്ക്രീനിലേക്കുള്ള എൻട്രി. അഭാനേതാക്കൾക്കുളള വസ്ത്രം തുന്നിയാണ് സുരേന്ദ്രൻ സിനിമക്കാരനായത്. വസ്ത്രാലങ്കാരം ‘ഇന്ദ്രൻസ്’ എന്ന് ബിഗ് സ്‌ക്രീനിൽ പേര് തെളിഞ്ഞുതുടങ്ങിയ കാലം. സ്വന്തം ടൈലർ ഷോപ്പിന് വേണ്ടി തെരഞ്ഞെടുത്ത പേര് പിന്നീടുള്ള ജീവിതത്തിലെ സ്വന്തം പേരായി സുരേന്ദ്രൻ തെരഞ്ഞെടുക്കുകയായിരുന്നു.

ഒരു പിടി ചിത്രങ്ങളിൽ വസ്ത്രാലങ്കാരം ‘ഇന്ദ്രൻസ്’ എന്ന് തെളിഞ്ഞത് പിന്നീടുള്ള ചിത്രങ്ങളിൽ നടൻ ഇന്ദ്രൻസ് എന്നായി മാറി. അതോടെ ജീവിതത്തിനും ആഗ്രഹങ്ങൾക്കും തിളക്കം വന്നുതുടങ്ങി. പക്ഷെ കോമഡി താരമായി മാത്രമേ അദ്ദേഹത്തിന് സിനിമയിൽ സ്ഥാനമുണ്ടായിരുന്നുള്ളൂ. ഇതിനിടെ ജീവിതത്തിലുണ്ടായ ദുഖ:കരമായ നിമിഷങ്ങളും ബോഡി ഷെയിമിങ്ങുമെല്ലാം ഇന്ദ്രൻസ് ചിരി കൊണ്ടും ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ കൊണ്ടും നേരിട്ടു. സിനിമയിൽ ഇത്രത്തോളം ബോഡി ഷെയിമിങ് നേരിട്ട മറ്റൊരു നടൻ ഉണ്ടാവില്ല. എന്നാൽ ഒരിക്കൽ പോലും അദ്ദേഹം ദേഷ്യപ്പെട്ടു കണ്ടിട്ടില്ലെന്നാണ് സിനിമാ പ്രവർത്തകർ ഒന്നടങ്കം പറയുന്നത്.

തൊണ്ണൂറുകളിലെ കോമഡി വേഷങ്ങളിലൂടെ മുഖമുദ്ര പതിപ്പിച്ച ഇന്ദ്രൻസ് പതിയെ പതിയെ സിനിമയിൽ തൻ്റേതായ മറ്റോരിടം നേടിയെടുത്തു. രണ്ടായിരത്തിൻ്റെ തുടക്കം മുതൽ സിനിമാ ജീവിതത്തിലേക്ക് ക്യാരക്ടർ റോളുകളും വില്ലൻ കഥാപാത്രങ്ങളും തേടിയെത്തി. ‘കഥാവശേഷനിലെ’ കള്ളൻ സിനിമ കണ്ടവരുടെ ഉള്ളിൽ ഒരു വിങ്ങലായി ഇന്നുമുണ്ട്. ‘കണ്ണും നട്ട് കാത്തിരുന്നിട്ടും…’

ഇന്നിതാ, ഇന്ദ്രൻസ് എന്ന നടൻ്റെ കാത്തിരിപ്പിനും കഠിന പ്രയത്നത്തിനും സിനിമാ ലോകം അംഗീകാരങ്ങൾ നൽകി ആദരിക്കുകയാണ്. 260 ഇൽ പരം സിനിമകൾ ചെയ്ത ഇന്ദ്രൻസിനെ കോമഡി താരമെന്ന ലേബലിൽ നിന്നും അപ്പാടെ മാറ്റി ചിന്തിപ്പിക്കുന്ന നായക വേഷങ്ങളിലേക്ക്, സ്വഭാവ നടനിലേക്ക് സിനിമാ ലോകം തന്നെ എത്തിച്ചിരിക്കുന്നു.

2014 ഇൽ അപ്പോത്തിക്കിരിയിലൂടെ സംസ്ഥാന സർക്കാരിൻ്റെ സ്പെഷ്യൽ ജ്യൂറി മെൻഷൻ ലഭിച്ചതോടെ ഇന്ദ്രൻസ് എന്ന നടൻ്റെ മറ്റൊരു മുഖം സിനിമാ ലോകം കണ്ടു. അദ്ദേഹത്തിലെ നടൻ്റെ മികച്ച സാധ്യതകളെ തിരിച്ചറിഞ്ഞു. അഞ്ചാം പാതിരയിലെ വേഷവും അദ്ദേഹത്തിലെ യഥാർത്ഥ അഭിനേതാവിനെ പുറത്ത് കൊണ്ടുവന്നതാണ്.

പിന്നീടങ്ങോട്ട് മികച്ച വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. അംഗീകാരങ്ങളും. ‘ആളൊരുക്ക’ത്തിലൂടെ പപ്പു പിഷാരടിയായെത്തി മികച്ച നടനുള്ള 2018 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കി ഇന്ദ്രൻസ്. കഴിഞ്ഞില്ല, അടുത്ത വർഷം തന്നെ ‘വെയിൽ മരങ്ങൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് സിങ്കപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടനെന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കി. ഒടുവിൽ ആ ചരിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. റോജിൻ തോമസിൻ്റെ ‘ഹോമി’ലെ ഗൃഹനാഥന്, ഒലിവർ ട്വിസ്റ്റിന് ദേശീയ അവാർഡ് നേട്ടം.

40 വർഷത്തെ സിനിമാ ജീവിതത്തിൽ കാത്തിരുന്ന് കിട്ടിയ നിമിഷമായിരുന്നു സുരേന്ദ്രൻ എന്ന ഇന്ദ്രൻസിന് ഈ പുരസ്‌കാരം. ആ സന്തോഷം വിവരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്പെഷ്യൽ ജൂറി പരാമർശത്തിൽ ഒതുക്കപ്പെട്ടു എന്ന് നിരാശ പ്രകടിപ്പിക്കുന്നവരോട് എങ്ങനെയൊക്കെയോ വന്ന് സംഭവിക്കുന്നതാണിതെല്ലാം. തന്നെ സംബന്ധിച്ചിടത്തോളം സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണിത് എന്ന് പറയുന്ന ഇന്ദ്രൻസ് എന്ന എളിമയുള്ള വ്യക്തിയേയും കാണാം.

കയ്പ്പ് നിറഞ്ഞ ജീവിതാനുഭവങ്ങളിൽ നിന്ന് സുരേന്ദ്രൻ എന്ന വ്യക്തിക്ക് ഇന്ദ്രൻസ് മാത്രമായി മാറാനുള്ള ദൂരമായിരുന്നു 40 വർഷങ്ങൾ. തന്നെ സിനിമ തെരഞ്ഞെടുക്കുന്നിടത്ത് നിന്ന് താൻ സിനിമയെ തെരഞ്ഞെടുക്കുന്ന കാലത്തേക്ക് എത്തിപ്പെടാൻ ഇന്ദ്രൻസ് എടുത്തതും ഇതേ 40 വർഷങ്ങൾ തന്നെ. രൂപമല്ല, കഴിവാണ് ഒരു മനുഷ്യനെ ഉയരങ്ങളിലേക്ക് എത്തിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് ഇന്ദ്രൻസ്. ഇനിയും ഈ നടൻ്റെ വ്യത്യസ്തമായ കഥാപാത്രങ്ങൾക്കായി സിനിമാ ലോകം കാത്തിരിക്കുകയാണ്. ബിഗ് സ്‌ക്രീനിൽ തെളിയുന്ന ‘ഇന്ദ്രജാല’ത്തിനായി

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...