‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

‘എന്റെ മുഖത്തു നോക്കി നിങ്ങൾ പറഞ്ഞ മോശം വാക്കുകൾക്ക് ഒരു ബസ് ആൾക്കാർ മുഴുവൻ സാക്ഷി’, കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നടി റോഷ്ന ആന്‍ റോയ്

Date:

Share post:

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സംഭവമാണ് കെഎസ്ആർടിസി ഡ്രൈവർ യദുവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുള്ള വാക്ക് തർക്കം. മേയർ ആര്യ രാജേന്ദ്രനെയും കെഎസ്ആർടിസി ഡ്രൈവർ യദുവിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. എന്നാൽ ഇതുവരെയും ഇരുവരും ഉന്നയിക്കുന്ന വാദങ്ങളുടെ സത്യാവസ്ഥ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഈ സാഹചര്യത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവര്‍ എല്‍.എച്ച് യദുവിൽ നിന്ന് നേരിട്ട മോശം അനുഭവം പങ്കുവച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടി റോഷ്ന ആന്‍ റോയ്. താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. നടിയും സഹോദരനും മലപ്പുറത്തു നിന്നും എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. വണ്ടിക്ക് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. തന്‍റെ മുഖത്തു നോക്കി യദു പറഞ്ഞ മോശം വാക്കുകള്‍ക്ക് ഒരു വണ്ടി ആള്‍ക്കാരും എംവിഡിയും സാക്ഷിയാണെന്നും റോഷ്ന ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

റോഷ്നയുടെ കുറിപ്പ് ഇങ്ങനെയാണ്

ഇവിടെ രാഷ്ട്രീയം ചർച്ച ആക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഒരു ഭാഗത്തെ മാത്രം ന്യായീകരിക്കാനുമില്ല. പക്ഷേ, കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് നിങ്ങൾ കേട്ടിട്ടില്ലേ…അതുപോലൊന്നാണ് ഡ്രൈവര്‍ യദുവിന് ഇപ്പോൾ കിട്ടിയിട്ടുള്ളത്. എന്‍റെ മുഖത്ത് നോക്കി താങ്കൾ പറഞ്ഞ മോശം വാക്കുകൾക്ക്. ഒരു വണ്ടി ആൾക്കാർ ആണ് സാക്ഷി. കൂടെ സ്ഥലം എംവിഡി യും. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ അറിയാൻ വേണ്ടി തന്നെയാണ് ഞാൻ ഈ post ഇടുന്നതും. (കുറിപ്പിൽ ഗതാഗത മന്ത്രിയെയും സർക്കാരിനെയും താരം ഹാഷ്ടാഗ് നൽകി മെൻഷൻ ചെയ്തിട്ടുമുണ്ട്)

ഈയൊരു വിഷയം ചർച്ചയാകുമ്പോഴാണ് ഈ ഫോട്ടോയിലുള്ള വ്യക്തിയെ ഞാൻ ശ്രദ്ധിച്ചത്. മേയർ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവർ യദുവുമായുള്ള പ്രശ്നങ്ങൾ ഇതിനോടകം തന്നെ എല്ലാവരും വിഡിയോകളിലൂടെ കണ്ടിട്ടുണ്ടാവും. ഈ വിഷയത്തിൽ എനിക്കും ചിലത് പറയാനുണ്ട്.

ഉണ്ടായ സംഭവം ഞാൻ പറയാം. മലപ്പുറത്തുനിന്ന് എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോകുകയായിരുന്നു ഞാനും എന്‍റെ സഹോദരനും. അന്ന് കുന്നംകുളം റൂട്ടില്‍ അറ്റകുറ്റപ്പണികളിൽ നടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഒരു വണ്ടിക്ക് ജസ്റ്റ് പോകാനുള്ള വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓള്‍റെഡി ഈ കെഎസ്ആര്‍ടിസി ബസ് സ്ലോ മൂവിംഗ് ആയിരുന്നു. എന്നാൽ വളരെ വേഗത്തിൽ തന്നെ മറ്റ് പല വണ്ടികളെയും മറികടന്ന് എത്തുകയും എന്‍റെ വണ്ടിക്ക് പുറകിൽ കിടന്ന് ഹോൺ മുഴക്കിക്കൊണ്ടിരിക്കുകയും ചെയ്തു. ബസ്സിന് പോകാൻ സൈഡ് കൊടുക്കാൻ പോലും സ്ഥലം ഉണ്ടായിരുന്നില്ല. എന്നിട്ടും ഇയാൾ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ വണ്ടി എടുത്തു മുന്നോട്ടു പോയി. ഞാൻ വണ്ടി നിർത്തി സൈഡ് ആക്കിയെങ്കിലും സ്ലോ മൂവിംഗായ ഏരിയ ആയതുകൊണ്ട് വീണ്ടും ഈ കെഎസ്ആര്‍ടിസി പുറകിൽ തന്നെ എത്തി. ഒരു രീതിയിലും സൈഡ് ഇല്ലാത്ത ഏരിയയായിരുന്നു അത്. അപകട മേഖല, പതുക്കെ പോകുക തുടങ്ങിയ വാര്‍ണിംഗ് ബോര്‍ഡ് എല്ലാമുണ്ടായിട്ടും ഇങ്ങനെ തന്നെ ആണ് കെഎസ്ആര്‍ടിസി ബസുകാർ. എനിക്കും വാശി ആയി. അദ്ദേഹം എന്‍റെ പുറകിൽ കിടന്നു ഹോണ്‍ മുഴക്കിയ പോലെ ഞാനും നല്ല രീതിയിൽ ഹോണ്‍ അടിച്ചു.

അതിന് വളരെ പെട്ടന്ന് തന്നെ എനിക്ക് റിപ്ലൈയും കിട്ടി. അദ്ദേഹം നടുറോഡിൽ വണ്ടി നിർത്തി അത്രയും യാത്രക്കാർ ഉണ്ടായിരിക്കെ റോക്കി ഭായ് കളിക്കാനായി ഞങ്ങളുടെ മുന്നിലേക്ക് ഇറങ്ങി വന്നു. അയാൾ വളരെ മോശമായി തന്നെ ആണ് സംസാരിച്ചതും ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ ഇത് പോലെ തന്നെ വെറും മോശമായ വാക്കുകൾ എന്നോട് അയാൾ പറഞ്ഞു. ഷോ കാണിച്ച് അയാൾ വണ്ടി എടുത്തു പോകുകയാണ് ഉണ്ടായത്. ഞങ്ങൾക്ക് ഇയാൾ സംസാരിച്ചതിന്‍റെ അമർഷം കുറച്ചൊന്നുമായിരുന്നില്ല ഉണ്ടായിരുന്നത്.

പിന്നീട് കെഎസ്ആര്‍ടിസി കുറച്ച് കഴിഞ്ഞപ്പോൾ ആളുകളെ കയറ്റാൻ സൈഡാക്കി. ഞങ്ങൾ മുന്നോട്ട് പോരുകയും ചെയ്തു. അപ്പോഴാണ് എംവിഡിയെ കണ്ടത് .. ഞാൻ വണ്ടി സൈഡാക്കി കാര്യങ്ങൾ വിശദമായി അവരോട് സംസാരിച്ചു. അകലെ നിന്ന് കെഎസ്ആര്‍ടിസി ബസ് വരുന്നുണ്ടായിരുന്നു. ഞാൻ പെലീസുകാരോട് സംസാരിക്കുന്നത് കണ്ടതും ഈ ഡ്രൈവർ വീണ്ടും വണ്ടി അവിടെ നിർത്തി അവിടെയും കോറെ നാടകം കളിച്ചു. പൊലീസുകാർ സംസാരിച്ചു സോള്‍വ് ചെയ്തു വിട്ടെങ്കിലും ഇയാൾ ഹീറോ ആയിരുന്നു. ഞാൻ വീട്ടിലെത്തിയിട്ടും അയാളുടെ ഇത്ര മോശമായ സ്വഭാവത്തെ ഓർത്ത് വളരെ വിഷമിച്ചു.

പിന്നീട് തിരുവനന്തപുരം ടിപ്പോയിലെ വണ്ടി ആയത് കൊണ്ട് ഞാൻ അവിടെ ജോലി ചെയ്യുന്ന ഒരു ഡ്രൈവറോട് കാര്യങ്ങൾ സംസാരിച്ചപ്പോൾ കെഎസ്ആര്‍ടിസി ബസിന് പുറകിൽ ഒരു നമ്പർ ഉണ്ട് അവിടേക്ക് വിളിച്ചു പരാതി കൊടുക്കാൻ പറഞ്ഞു. ഞാൻ ആ ബസിന്‍റെ ഫോട്ടോ എടുത്ത് വെച്ചിരുന്നു അത് വെച്ച് നമ്പർ നോക്കിയപ്പോൾ അങ്ങനൊരു നമ്പർ നിലവിലില്ല എന്നായിരുന്നു മറുപടി.

ഇയാൾക്കിപ്പോ ഇങ്ങനെ ഒരു കേസ് വന്നത് സത്യത്തിൽ എനിക്കും സഹായമായി. മേയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരിയായ എന്നോട് കാണിച്ചതിൽ യാതൊരു അത്ഭുതവുമില്ല എന്ന് ഇപ്പോൾ തോന്നുന്നു. സ്ഥിരം റോക്കി ഭായ് ആണ് പുള്ളി. ഇങ്ങനെ കെഎസ്ആര്‍ടിസി ഡ്രൈവറായതു കൊണ്ട് യദുവിന് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരം തന്നെയാണ്. ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കാതെ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ തക്കതായ ശിക്ഷ നൽകണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു – താരം കുറച്ചു.

കുറച്ച് നാളുകൾക്ക് മുൻപ് നടന്നത് കൊണ്ട് അദ്ദേഹം ഇക്കാര്യം മറന്നു പോയിട്ടുണ്ടാകുമെന്ന് തോന്നുന്നു. അക്കാര്യം ഓർമ്മിപ്പിക്കാൻ വേണ്ടി കൂടി ആണ് ഞാൻ ഇവിടെ ഈ പോസ്റ്റ് ഇടുന്നത്. ഇയാൾ ഓടിച്ചിരുന്ന വാഹനത്തിന്‍റെ ഫോട്ടോ എടുത്തുവച്ചത് ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു. വെറുതെ ആരും കെഎസ്ആര്‍ടിസി ബസിന്‍റെ ഫോട്ടോ എടുത്തു വെക്കില്ലല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്‌ അവസാനിപ്പിക്കുന്നത്.

എന്തായാലും ഈ പ്രശ്നം കൂടുതൽ സങ്കീർണതകളിലേക്കാണ് പോകുന്നത്. റോഷ്‌നയുടെ വെളിപ്പെടുത്തൽ കൂടി ആയതോടെ യദുവിനെതിരെ നടപടി സ്വീകരിക്കുന്നതിന് ഇനി ആലോചിക്കേണ്ടതില്ല എന്ന തരത്തിലുള്ള അഭിപ്രായങ്ങളും വന്ന് തുടങ്ങിയിട്ടുണ്ട്. ആര്യ രാജേന്ദ്രനാണോ അതോ കെഎസ്ആർടിസി ഡ്രൈവർ യദുവാണോ ശരി എന്ന് തീരുമാനിക്കേണ്ടത് നിയമവും കോടതിയുമാണ്. എന്തായാലും ഈ വിവാദ വിഷയത്തിലെ വിധി എന്തായിരിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് കേരള ജനത.

ദീപിക ചന്ദ്രൻ
ദീപിക ചന്ദ്രൻ
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...