‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

OMAN

spot_img

പച്ചക്കറി മുതല്‍ സ്വര്‍ണം വരെ വാങ്ങാന്‍ ഇ പേയ്മെന്‍റ് നിര്‍ബന്ധമാക്കി ഒമാന്‍

ഒമാനില്‍ ഇ പേയ്മെന്‍റ് സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം. മുന്‍ നിശ്ചയിച്ച എട്ട് വിഭാഗം വാണിജ്യ ഇടപാടുകൾക്കാണ് ഇ പേയ്മെന്‍റ് സംവിധാനം നിര്‍ബന്ധമാക്കിയത്. ഇ പേയ്മെന്‍റ് സംവിധാനം...

ജിസിസി റെയില്‍ പാതയ്ക്ക് പുതുജീവന്‍; പദ്ധതി ഗൾഫ് രാഷ്ട്രങ്ങൾ ഏറ്റെടുക്കുന്നു

അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയില്‍പാത യാഥാര്‍ത്ഥ്യമാകുന്നു. യുഎഇയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഇത്തിഹാദ് റെയില്‍ മറ്റ് ഗൾഫ് രാജ്യങ്ങളും ഏറ്റെടുക്കാനൊരുങ്ങുന്നെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതോടെ വിഭാവനം ചെയ്തിട്ടും കാലതാമസം നേരിട്ട ജിസിസി റെയില്‍ നെറ്റ്...

357 ദശലക്ഷം ബജറ്റ് മിച്ചം രേഖപ്പെടുത്തി ഒമാന്‍റെ കുതിപ്പ്

എണ്ണവില ഇരട്ടിയിലധികം വര്‍ദ്ധിച്ച് റെക്കോര്‍ഡ് വരുമാനം നേടിയ പശ്ചാത്തലത്തില്‍ ഒമാൻ സാമ്പത്തീക രംഗം ഉണര്‍വ്വിലേക്ക്. രാജ്യത്ത് 357 ദശലക്ഷം റിയാലില്‍ ബജറ്റ് മിച്ചം രേഖപ്പെടുത്തിയെന്ന് സാമ്പത്തീക മന്ത്രാലയം വ്യക്തമാക്കി. അതേസമയം മുന്‍വര്‍ഷം ആദ്യപാദത്തില്‍...

ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന വനിതകളുടെ എണ്ണം ഉയരുന്നു

ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന വനിതകളുെട എണ്ണം ഉയരുന്നതായി കണക്കുകൾ. ദേശീയ സ്ഥിരി വിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ക‍ഴിഞ്ഞ വര്‍ഷം നല്‍കിയതില്‍ 48.2 ശതമാനം ലൈസന്‍സുകളും വനിതകൾക്കാണെന്ന് അധികൃതര്‍ പറയുന്നു. 3,39,000 ലൈസന്‍സുകളാണ് ക‍ഴിഞ്ഞ...
spot_img