എമിറേറ്റൈസേഷൻ തൊഴിൽ നിയമങ്ങളിൽ തട്ടിപ്പ് നടത്തിയ കമ്പനിക്കെതിരേ വൻ തുക പിഴചുമത്തിയതായി യുഎഇ മാനവവിഭവശേഷി മന്ത്രാലയം. ജീവനക്കാരുടെ എണ്ണം കുറച്ചുകാണിക്കാനായി ഉടമയുടെ തന്നെ മറ്റൊരു കമ്പനിയിലേക്ക് തൊഴിലാളികളെ മാറ്റിയായിരുന്നു തട്ടിപ്പ്.
സ്വകാര്യമേഖലയിലെ ഒരു കമ്പനിയിൽ തൊഴിൽ ദാതാവ് തൻ്റെ ജീവനക്കാരുടെ എണ്ണം 68ൽ നിന്ന് 50ൽ താഴെയായി പരിശോധനയിൽ വ്യക്തമാവുകയായിരുന്നു. എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ നേടുന്നതിൽ നിന്ന് കമ്പനി ഒഴിഞ്ഞുമാറുന്നതായി വ്യക്തമായതോടെ 100,000 ദിർഹമാണ് പിഴ ചുമത്തിയത്.
അതേസമയം അർദ്ധ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യത്തിൽ 1 ശതമാനം വളർച്ചാ നിരക്ക് കൈവരിക്കുന്നതിന് അടുത്ത ജൂലൈ 7 വരെയാണ് സമയപരിധിയുളളത്. അധികം സമയം ലഭ്യമായത് പ്രയോജനപ്പെടുത്താൻ സ്വകാര്യ മേഖലയിലെ കമ്പനികളോട് അധികൃതർ അഭ്യർത്ഥിച്ചു. ജൂലൈ 8ന് ശേഷം കർശന പരിശോധനകളും പിഴചുമത്തലും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
നിയമലംഘനത്തിന് വൻ തുകയാണ് പിഴയായി ഈടാക്കകു. നിയമിക്കാത്ത ഓരോ പൗരനും 42,000 ദിർഹം വീതം പിഴ ചുമത്താനാണ് തീരുമാനം.