സൗദിയില്‍ പ്രവാസികളുടെ നാടുകടത്തിലും ശിക്ഷയുമായി ബന്ധപ്പെട്ട് പുതിയ നീക്കങ്ങൾ. മൂന്ന് മാസത്തിൽ കുറഞ്ഞ കാലയളവിലേക്കു തടവിന് ശിക്ഷിക്കപ്പെട്ട പ്രവാസിക്ക് നാടുകടത്തൽ ശിക്ഷയിൽനിന്ന് ഇളവിന് അപേക്ഷിക്കാമെന്ന് നിയമവിദഗ്ധർ. മറ്റു ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവര്‍ക്കാണ് ഇളവ് അനുവദിക്കുക.
സമാനമായി സ്വദേശി വനിതയുടെ വിദേശിയായ ഭർത്താവ്, മക്കൾ എന്നിവർക്കും ഇളവ് ലഭിക്കും. കുറ്റം ആവർത്തിക്കില്ലെന്ന് രേഖാമൂലം എഴുതി വാങ്ങിയാണ് ഇളവ് നൽകുകയെന്നും നിമയവിദഗ്ദ്ധര് ഓര്‍മ്മിപ്പിച്ചു. ജുഡീഷ്യൽ, ക്രിമിനൽ കോടതികൾ പുറപ്പെടുവിക്കുന്ന വിധിയെ അപ്പീൽ കോടതിയിൽ ചോദ്യം ചെയ്യാനും അവകാശമുണ്ട്.
അതേസമയം ഒരിക്കല്‍ ശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടയാൾ വീണ്ടും നിയമം ലംഘിച്ചാൽ നാടുകടത്തും. ലഹരിമരുന്ന് ഉപയോഗിക്കുകയൊ കൈവശം സൂക്ഷിക്കുകയൊ ചെയ്യുന്നത് വലിയ കുറ്റമാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലും കടുത്ത ശിക്ഷയാണ് നിലവിലുളളത്.
എന്നാല്‍ വിദേശികളെ നാടുകടത്താനുള്ള ശിക്ഷ നീട്ടിവയ്ക്കുന്നത് സംബന്ധിച്ച്
ആഭ്യന്തര മന്ത്രിക്ക് തീരുമാനം എടുക്കാനുളള അനുമതിയും നിയമം നല്‍കുന്നുണ്ട്.