പല മേഖലകളിലായി ഗിന്നസ് റെക്കോർഡ് നേടിയവരെ കണ്ടിട്ടുണ്ട്. കേട്ടാൽ അമ്പരപ്പ് തോന്നുന്ന വിചിത്രമായ പ്രവർത്തികൾ ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കിയ നിരവധി പേരുണ്ട് ഈ ലോകത്തിൽ. ചിലത് മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന തരത്തിലുള്ളതുമായിരിക്കും. ഇപ്പോഴിതാ ഹൈ ഹീൽസ് ചെരുപ്പിട്ട് ഓടി റെക്കോർഡ് നേടിയ ഒരു യുവാവാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 12.82 സെക്കൻഡിൽ 100 മീറ്റർ ഓടിയാണ് ക്രിസ്റ്റ്യൻ റോബർട്ടോ ലോപ്പസ് റോഡ്രിഗസ് എന്ന യുവാവ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. യുവാവിന്റെ ഫാൻസി റണ്ണിന്റെ വിഡിയോ ഗിന്നസ് കമ്മിറ്റി തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ആ വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
ഗിന്നസ് റെക്കോർഡ് പ്രകാരം ക്രിസ്റ്റ്യൻ 2.76 ഇഞ്ച് ഹീൽ ഷൂ ധരിച്ചാണ് 100 മീറ്റർ ഓടിയത്. ഇത് ഒരു പുതിയ റെക്കോർഡാണ്. ആന്ദ്രെ ഒർട്ടോൾഫിന്റെ റെക്കോർഡാണ് റോബെർട്ടോ പരാജയപ്പെടുത്തിയത്. 2019ൽ 100 മീറ്റർ ഓട്ടത്തിൽ 14.02 സെക്കൻഡുകൊണ്ടാണ് ഒർട്ടോൾഫ് ഓടിയെത്തിയത്. അതായത് രണ്ട് സെക്കന്റിൽ താഴെ സമയം കൊണ്ട് ഹീൽസ് ഇട്ട് ഓടി ക്രിസ്റ്റ്യൻ ഈ റെക്കോർഡ് തകർത്തു.
അതേസമയം, ക്രിസ്റ്റ്യൻ ഒരു പ്രമേഹ രോഗിയാണെന്നതും റെക്കോർഡ് നേടാനുള്ള മാനദണ്ഡമായി. ഈ മത്സരത്തിന് വേണ്ടി കഠിനമായി പരിശീലിക്കേണ്ടി വന്നു. ഹീൽസ് ധരിച്ച് കഠിനമായി ഓടുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് റോബർട്ടോ പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ ബോൾട്ടാണ്. 9.58 സെക്കൻഡിൽ 100 മീറ്റർ ഓടി. 3.24 സെക്കൻഡിൽ ബോൾഡിനേക്കാൾ 100 മീറ്റർ വേഗത്തിൽ ക്രിസ്റ്റ്യൻ ഹീൽസ് ധരിച്ച് ഓടി.