15, 16 തീയതികളിലായി ഇന്തോനേഷ്യയിൽ ജി 20 ഉച്ചകോടിക്കായുളള മുന്നൊരുക്കങ്ങൾ പൂര്‍ണം. ഉച്ചകോടിയ്ക്കായി ലോക നേതാക്കൾ എത്തിത്തുടങ്ങി. ഉച്ചകോടിക്ക് മുന്നോടിയായി ആരോഗ്യ–- ധനമന്ത്രിമാർ യോഗം ചേർന്ന് ആഗോള പകർച്ചവ്യാധിയെ നേരിടാൻ പകർച്ചവ്യാധി ഫണ്ടിന് രൂപം നൽകി. ഇതിനായി 40 കോടി രൂപയും സമാഹരിച്ചുകഴിഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് , ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി , യുഎഇ പ്രസിന്റ് ൈശഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന് തുടങ്ങി നിരവധി ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. റഷ്യയുടെ പ്രതിനിധിയായി വിദേശമന്ത്രി സെർജി ലവ്റോവാണ് ഉച്ചകോടിയിലെത്തുക. ഊര്‍ജപ്രതിസന്ധി, പണപ്പെരുപ്പം, ഭക്ഷ്യ സുരക്ഷ തുടങ്ങി നിര്‍ണായക വിഷയങ്ങളില്‍ ഉച്ചകോടി തീരുമാനമെടുക്കും. സഖ്യ രാജ്യങ്ങൾ തമ്മില്‍ പുതിയ കരാറുകൾക്കും ഉഭയകക്ഷി ബന്ധങ്ങൾക്കും ഉച്ചകോടി വഴിതുറക്കും.
കോവിഡിനുശേഷം ആഗോളതലത്തിലുണ്ടായ മാറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാനം, രാജ്യങ്ങൾ തമ്മിലുള്ള സാങ്കേതിക–സാമ്പത്തിക സഹകരണം തുടങ്ങിയവ ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചയാണ്. ഉച്ചകോടിക്കിടെ വിവിധ രാഷ്ട്രത്തലവന്മാരുടെ കൂടിക്കാഴ്ചകളുമുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുളള കൂടിക്കാഴ്ച അന്താര്ഷ്ട്ര സമൂഹം നിരീക്ഷിക്കുന്നുണ്ട്.
അതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും ബാലിയിൽ കൂടിക്കാഴ്ച നടത്തും. മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദായതോടെയാണ് ഇരുവരും ജി-20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്. 13 ആം തിയതി ഞായറാഴ്ച സല്മാന് ഇന്ത്യയിലെത്തുമെന്നായിരുന്നു അറിയിപ്പ്. ഊർജ മേഖലയിലെ പരസ്പര സഹകരണം, എണ്ണ വ്യാപാരം, പുനരുത്പാദന എനർജി തുടങ്ങി വിവിധ വിഷയങ്ങളില്‍ ഇരു നേതാക്കളും സംസാരിക്കും. ഡിസംബര്‍ മുതര്‍ ജി-20 ഉച്ചകോടിയ്ക്ക് അധ്യക്ഷത വഹിക്കുക ഇന്ത്യയാണ്.