ട്വിറ്റര്‍ ജീവനക്കാരെ ആദ്യമായി അഭിസംബോധന ചെയ്ത് ഇലോണ്‍ മസ്ക്. ട്വിറ്ററിന് സാമ്പത്തിക അച്ചടക്കം ആവശ്യമാണെന്ന് ഇലോണ്‍ മസ്ക് പറഞ്ഞു. വരുമാനത്തേക്കാള്‍ കൂടുതലാണ് ചെലവെന്നും മസ്ക് പറഞ്ഞു. ജീവനക്കാരുടെ എണ്ണം കുറച്ചില്ലെങ്കില്‍ ഭാവിയില്‍ ട്വിറ്ററിന് വളരാന്‍ കഴിയില്ലെന്നും മസ്ക് അഭിപ്രായപെട്ടു.
ട്വിറ്ററിൽ ആളുകളെ വെട്ടിച്ചുരുക്കാൻ പോകുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിരീക്ഷണം. ഭാവിയില്‍ പിരിച്ചുവിടലുകള്‍ പദ്ധതിയിലുണ്ടോ എന്ന ജീവനക്കാരുടെ ചോദ്യത്തിന് അത് സാഹചര്യങ്ങള്‍ പോലെ ചെയ്യുമെന്നും കമ്പനിക്ക് ആരോഗ്യം കൈവരിക്കേണ്ടതുണ്ട് എന്നുമായിരുന്നു മസ്കിന്റെ മറുപടി.
വര്‍ക്ക് ഫ്രം ഹോം സെറ്റപ്പ്, ബൈഔട്ട് ഡീല്‍ എന്നിവയെക്കുറിച്ചും മസ്ക് സംസാരിച്ചു. ഉടനെ പിരിച്ചുവിടല്‍ പദ്ധതിയിലില്ലെന്നാണ് ട്വിറ്റർ സിഇഒ പരാഗ് അഗര്‍വാള്‍ മുമ്പ് ട്വിറ്റര്‍ ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയത്. ട്വിറ്റര്‍ കരാര്‍ നിലവില്‍ വന്നാല്‍ മസ്ക് അഗര്‍വാളിനെ പുറത്താക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയമൊന്നുമില്ലെന്നാണ് പരാഗിന്റെ വെളിപ്പെടുത്തൽ.