ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ശത്രുത വർധിക്കുന്നതായും ഇരുരാജ്യങ്ങൾക്കുമിടയിൽ സംഘര്‍ഷ സാധ്യത നിലനിൽക്കുന്നതായും യു.എസ് ഇൻ്റലിജന്‍സ് കമ്മ്യൂണിറ്റി റിപ്പോര്‍ട്ട്. ഇന്ത്യ – ചൈന സംഘര്‍ഷ സാധ്യതയും ഇൻ്റലിജന്‍സ് തള്ളിക്കളയുന്നില്ല. മോദിയുടെ ഭരണത്തിൽ ഇന്ത്യ, പാകിസ്ഥാൻ്റെ പ്രകോപനങ്ങള്‍ക്കെതിരെ കൂടുതല്‍ സൈനിക ശക്തി കൊണ്ട് മറുപടി നല്‍കുന്നുണ്ടെന്നും യു.എസ് വ്യക്തമാക്കുന്നു.
യു.എസ് ഇൻ്റലിജന്‍സിൻ്റെ ഭീഷണി വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ സംഘര്‍ഷ സാധ്യത ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ട് ഇൻ്റലിജന്‍സ് വിഭാഗം യു.എസ് കോണ്‍ഗ്രസിനു മുന്പില് സമര്‍പ്പിച്ചു.
ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകളടക്കമുള്ള കാര്യങ്ങള്‍ക്ക് ഇരുരാജ്യങ്ങളും തയ്യാറാവുന്നുണ്ടെങ്കിലും സ്ഥിതി ശാന്തമല്ലെന്നാണ് നിരീക്ഷണം. 2020-ലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിൻ്റെ അസ്വസ്ഥതകള്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യ – പാക് ബന്ധത്തിലും യു.എസ് ഇൻ്റലിജന്‍സ് ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ സ്ഥിതി ശാന്തമാണെങ്കിലും ഏത് സമയവും ആക്രമണം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത തള്ളാനാകില്ലെന്ന് യു.എസ് മുന്നറിയിപ്പ് നല്കുന്നു. പാകിസ്ഥാന് തീവ്രവാദസംഘങ്ങൾക്ക് പിന്തുണ നൽകുന്ന ദീര്‍ഘ കാല ചരിത്രമുണ്ട്. ഇന്ത്യ മുന്‍പത്തേതിനേക്കാള്‍ തിരിച്ചടി നല്കുന്ന രാജ്യമായി മാറുകയും ചെയ്തു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഈ അസ്വസ്ഥത ഏത് സമയവും ഒരു സംഘർഷത്തിന് ഇടയാകുമെന്നും യു.എസ് ഇൻ്റലിജന്‍സ് പരാമർശിക്കുന്നു.