മുസ്ലീം ലീഗ് ഒരു മതേതരപാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധി. ലീഗിൻ്റെ മതേതരത്വത്തെപ്പറ്റി സംശയം ഉന്നയിക്കുന്നവർ മുസ്ലീം ലീഗിനെപ്പറ്റി പഠിക്കാത്തവരാണെന്നും രാഹുൽഗാന്ധി പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടിയായാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. കേരളത്തിലെ കോണ്‍ഗ്രസ് -മുസ്ലിം ലീഗ് കൂട്ടുക്കെട്ട് സംബന്ധിച്ച ചോദ്യത്തിനായിരുന്നു രാഹുലിൻ്റെ ഉത്തരം.
കേരളത്തിലെ പ്രധാന സംസ്ഥാന പാര്‍ട്ടികളില്‍ ഒന്നാണ് മുസ്ലിം ലീഗെന്നുംകേരളത്തിലെ യുഡിഎഫിൻ്റെ പ്രധാന സഖ്യ കക്ഷികൂടിയാണ് ലീഗെന്നും രാഹുൽ കൂട്ടിച്ചേർത്തു. 2024ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ ഒന്നിച്ച് നിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സംയുക്ത പ്രതിപക്ഷം ബിജെപിയെ പരാജയപ്പെടുത്തുമെന്ന കാര്യം ഉറപ്പാണെന്നും രാഹുൽ പ്രതികരിച്ചു.
അതേസമയം മുസ്ലീം ലീഗിനെ മതേതര പാര്‍ട്ടിയെന്ന് പറഞ്ഞതിലൂടെ വയനാട്ടില്‍ തൻ്റെ സ്വീകാര്യത നിലനിര്‍ത്താനാണ് രാഹുല്‍ ശ്രമിക്കുന്നത് എന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. മതത്തിന്റെ പേരിൽ ഇന്ത്യയെ വിഭജിച്ച ജിന്ന രൂപികരിച്ചതാണ് മുസ്ലീം ലീഗെന്ന തരത്തിൽ കടുത്ത വിമർശനങ്ങളും മാളവ്യ ട്വിറ്ററിലൂടെ ഉന്നയിച്ചു. ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കളും മുന്നോട്ട് വന്നിട്ടുണ്ട്.