ഡെന്മാര്ക്കിലും കുരങ്ങു പനി സ്ഥിരീകരിച്ചതോടെ യൂറോപ്പ് റെഡ് അലേര്‍ട്ടിലെത്തി. ഇതോടെ വാക്സിനേഷന് പദ്ധതികൾ തയ്യാറാക്കാന്‍ യൂറോപ്യന്‍ യൂണിയന് ആഹ്വാനം ചെയ്തു. കൂടുതല്‍ മുന്‍ കരുതല്‍ നടപടികൾ സ്വീകരിക്കണമെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്ട്രോൾ അറിയിച്ചു.
പതിനാറ് രാജ്യങ്ങളിലായി 126 പേരിലാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുളളത്. ബെല്‍ജിയം , ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നതര്ലാന്റ്സ്്, പോര്‍ച്ചുഗല്‍, സ്പെയില്‍, സ്വീഡന് എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗികൾ. ബെല്‍ജിയത്തിന് പിന്നാലെ രോഗബാധിതര്‍ ക്വാറന്റൈനില്‍ തുടരണമെന്ന് ബ്രിട്ടനും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കുരങ്ങുപനിയ്ക്ക് നിലവില്‍ വാക്സിനേഷന് ഇല്ലെങ്കിലും പതിറ്റാണ്ടുകൾക്ക് മുമ്പ് വസൂരിയ്ക്ക് ഉപയോഗിച്ച മരുന്ന 85 ശതമാനം ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍. കുരങ്ങുപനി ബാധിച്ച 20 പേരില്‍ ബ്രിട്ടന് വസൂരിയുടെ മരുന്ന് പരീക്ഷിച്ചതായും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം പനിയ്ക്കെതിരേ റിംഗ് വാക്സിനേഷന് തന്ത്രം രൂപീകരിക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ നീക്കം. പ്രതിരോധ ശേഷിയുളളവരുടെ ബഫര്‍ രൂപീകരിച്ച് രോഗ വ്യാപനത്തിന്റെ തോത് നിയന്ത്രിക്കാനാണ് ശ്രമം. രോഗവ്യാപനം രൂക്ഷമായാല്ഡ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കി.