മുഖ്യമന്ത്രി ആയാലും പൊതുജനമായാലും എഐക്ക് ഒരുപോലെയാണ്. നിയമം ലംഘിച്ചാൽ എല്ലാവർക്കും ഫൈൻ വരികയും ചെയ്യും. ഇപ്പോൾ സീറ്റ് ബെൽറ്റിടാത്തതിന് മുഖ്യമന്ത്രിയുടെ വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് 500 രൂപയാണ് ഫൈൻ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ഡിസംബർ 12-നായിരുന്നു മുഖ്യമന്ത്രിയുടെ കിയ കാർണിവൽ കാർ എഐ ക്യാമറയുടെ കണ്ണിൽ അകപ്പെട്ടത്. മുണ്ടക്കയം – കുട്ടിക്കാനം റോഡിൽ വച്ച് മുൻസീറ്റിൽ ഇരുന്ന വ്യക്തി സീറ്റ് ബെൽറ്റ് ധരിക്കാത്തത് എഐ ക്യാമറയിൽ പതിയുകയായിരുന്നു. ഇതോടെ ആരാണെന്നൊന്നും നോക്കിയില്ല മോട്ടോർ വാഹന വകുപ്പ് ഫൈനും ചുമത്തി.
നവകേരള സദസിന്റെ യാത്രയ്ക്കിടെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന്റെ എസ്കോർട്ട് വാഹനമെന്ന നിലയിലാണ് അന്ന് ഈ കാർ ഉപയോഗിച്ചത്. കാറിന്റെ മുൻ സീറ്റിൽ സീറ്റ്ബെൽറ്റിടാതെ ഇരുന്ന് യാത്ര ചെയ്ത ഉദ്യോഗസ്ഥന്റെ ചിത്രവും പതിഞ്ഞിട്ടുണ്ട്. എന്തായാലും ഇതാണ് യാഥാർത്ഥ മാതൃകയെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന അഭിപ്രായങ്ങൾ.