കർണാടകയിൽ മന്ത്രിസഭാ വകുപ്പ് വിഭജനം പൂർത്തിയായി. പൊതുഭരണവും ധനകാര്യവും മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ്. ജലസേചനവും ബംഗളൂരു നഗരവികസനവുമാണ് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നൽകിയത്. ആഭ്യന്തരവകുപ്പ് ജി. പരമേശ്വരയ്യ കൈകാര്യം ചെയ്യും. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരുൾപ്പെടെ 34 മന്ത്രിമാരാണ് നിലവിൽ സഭയിലുള്ളത്.
കെ.എച്ച് മുനിയപ്പയാണ് ഭക്ഷ്യമന്ത്രിയായി ചുമതലയേൽക്കുക. എച്ച്.കെ പാട്ടീൽ നിയമമന്ത്രിയാകും. മലയാളിയായ കെ.ജെ ജോർജ് ഊർജവകുപ്പിന്റെ മന്ത്രിയാകും. മുതിർന്ന നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന എം.ബി പാട്ടീലാണ് വ്യവസായ വകുപ്പ് മന്ത്രിയാവുക. രാമലിംഗ റഡ്ഡിയാണ് പുതിയ ഗതാഗത മന്ത്രി. സതീഷ് ജാർക്കിഹോളി പൊതുമരാമത്ത് വകുപ്പും പ്രിയങ്ക ഗാർഘെ ഗ്രാമവികസനവും കൈകാര്യം ചെയ്യും.
ദിനേശ് ഗുണ്ടറാവു ആരോഗ്യം, ലക്ഷ്മി ഹെബ്ബാൽക്കർ വനിത ശിശുക്ഷേമം, മധു ബെംഗാരപ്പ വിദ്യാഭ്യാസം, ഡോ. എം.സി സുധാകർ മെഡിക്കൽ വിദ്യാഭ്യാസം, സന്തോഷ് ലാഡ് തൊഴിൽ മന്ത്രി, എൻഎസ് ബസ് രാജു ടൂറിസം എന്നിങ്ങനെയാണ് മറ്റ് വകുപ്പുകൾ.