75 റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങി ഡൽഹി. മുൻ വർഷത്തെ റിപ്ലബിക് ദിന പരേഡുകളെ അപേക്ഷിച്ച് നിരവധി പ്രത്യേകതകളാണ് ഈ വർഷത്തെ പരേഡിനുള്ളത്. റിപ്പബ്ലിക് ദിനത്തിൽ പരേഡിലും ബാൻഡിലും മാർച്ച് പാസ്റ്റിലും ടാബ്ലോയിഡുകളിലുമുൾപ്പെടെ സമസ്തവിഭാഗങ്ങളിലും അണിനിരക്കുക വനിതകൾമാത്രമാണ്. റിപ്പബ്ലിക് ദിനപരേഡില്‍ ആദ്യമായി മൂന്ന് സേനകളിൽ നിന്നുള്ള വനിതാ ഓഫീസർമാരുടെ സംഘം ഒന്നിച്ച് മാര്‍ച്ച് ചെയ്യും.
സൈനിക മേഖലയിലെ സ്ത്രീ പ്രാതിനിധ്യം കൂടാതെ 100 വനിതാ സാംസ്കാരിക കലാകാരികളും റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുന്നുണ്ട്. പരേഡിൽ ഡൽഹി പൊലീസ് സംഘത്തെ നയിക്കുന്നത് മലയാളിയും ഡിസിപിയുമായ ശ്വേത കെ.സുഗതനാണ്. സൈന്യത്തിലും മറ്റ് മേഖലകളിലും സ്ത്രീപ്രാതിനിധ്യവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കർത്തവ്യപഥിലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിയന്ത്രണം പൂർണമായും വനിതകൾ ഏറ്റെടുക്കുന്നത്.
അതേസമയം പരേഡിന് അണിനിരക്കാനുള്ള വനിതകൾ സേനയ്ക്കില്ലെന്ന് അധികൃതർ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ 80 ശതമാനം സ്ത്രീകളെയാണ് അണിനിരത്തുക എന്നാണ് വിവരം. മറ്റുപല സേനകളെയുംപോലെ ഡല്‍ഹി പൊലീസിസും പൂര്‍ണമായി വനിതകളെയാണ് പരേഡിനിറക്കുന്നത്. ഒരുമാസമായി കൊടുംതണുപ്പില്‍ കഠിനപരിശീലനത്തിലാണ് 144 അംഗ വനിതാ പോലീസ്.