ആഗോള സർക്കാർ ഉച്ചകോടിക്ക് ആതിഥ്യമരുളാനൊരുങ്ങി യുഎഇ. വിവിധ രാജ്യങ്ങളിലെ 20 പ്രസിഡന്റുമാർക്കും 250 മന്ത്രിമാർക്കുമാണ് ആതിഥ്യമരുളുക. ദുബായ് മദീനത്ത് ജുമേരയിൽ ഫെബ്രുവരി 13 മുതൽ 15 വരെയാണ് ആഗോള സര്‍ക്കാര്‍ ഉച്ചകോടിയുടെ പത്താം പതിപ്പ് നടക്കുക.
ലോക സർക്കാരുകളുടെ ഏറ്റവും വലിയ സമ്മേളനമാണ് ദുബായില്‍ നടക്കുകയെന്ന് യുഎഇ ക്യാബിനറ്റ് മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗെർഗാവി വ്യക്തമാക്കി, ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ സിസി, തുർക്കി പ്രസിഡൻ്റ് റജബ് തയ്യിബ് എർദോഗൻ, അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവ്, സെനഗൽ പ്രസിഡൻ്റും ആഫ്രിക്കൻ യൂണിയൻ ചെയർപേഴ്സണുമായ മക്കി സാൽ എന്നിവരുൾപ്പെടെയുളള ലോക നേതാക്കൾ ഉച്ചകോടിയുടെ ഭാഗമാകും.
അന്താരാഷ്ട്രി രാഷ്ട്രീയ ചര്‍ച്ചകൾക്കും രാജ്യങ്ങളുടെ പരസ്പര സകരണങ്ങൾക്കും ഊന്നല്‍ നല്‍കിയാണ് ഉച്ചകോടി നടക്കുക. അന്താരാഷ്ട്ര സഖ്യങ്ങളുടെയും പങ്കാളിത്തങ്ങളുടെയും ഉച്ചകോടിയായും യുഎഇയിലെ ഉച്ചകോടി മാറും. പൊതു സ്വകാര്യമേഖലയിലെ വികസന നയങ്ങളും നിക്ഷേപ നീക്കങ്ങളും ഉച്ചകോടിയിലെ നിര്‍ണായക നീക്കങ്ങളാകും.